Connect with us

More

സേവാഗ് ക്ഷുഭിതനാണ്

Published

on

 

ന്യൂഡല്‍ഹി: വിരാത് കോലിയുമായുളള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പരിശീലകനാവാനുള്ള അപേക്ഷ വീരേന്ദര്‍ സേവാഗ് നല്‍കിയത്. അപേക്ഷ നല്‍കുമ്പോള്‍ സേവാഗ് പറഞ്ഞിരുന്ന പ്രധാന വ്യവസ്ഥ തന്നെ പരിശീലകനായി നിയോഗിക്കുമെങ്കില്‍ മാത്രമേ അപേക്ഷ നല്‍കു എന്നായിരുന്നു. അത് തത്വത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിക്കും താല്‍പ്പര്യമുണ്ടായിരുന്നു സേവാഗിനെ. പക്ഷേ ചൊവാഴ്ച്ച രാത്രി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുതിയ കോച്ചിനെ പ്രഖ്യാപിച്ചപ്പോള്‍ സേവാഗ് പുറത്തായി. എന്ന് മാത്രമല്ല രാഹുല്‍ ദ്രാവിഡിനെ ബാറ്റിംഗ് ഉപദേഷ്ടാവായി പ്രഖ്യാപിക്കുകയും ചെയ്തു.
കോലി സേവാഗിനൊപ്പം നിന്നില്ല എന്നതാണ് സവിശേഷമായ കാര്യം. രണ്ട് പേരും ഡല്‍ഹിക്കാരാണ്. സേവാഗ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പരിശീലക വേഷത്തിലുണ്ടാവുകയും ചെയ്തിരുന്നു. താരങ്ങളെ മനസ്സിലാക്കുന്ന ഒരു പരിശീലകനെയാണ് തനിക്ക് താല്‍പ്പര്യമെന്ന് കോലി പറഞ്ഞപ്പോള്‍ സൂചനകള്‍ സേവാഗിന്റെ പക്ഷത്തേക്കാണ് പോയത്. പക്ഷേ പിന്നീട് രവിശാസ്ത്രിയുടെ പേരിനൊപ്പം കോലി നിന്നത് മഹേന്ദ്രസിംഗ് ധോണിയുടെ പിന്തുണയിലാണെന്നാണ് ക്രിക്കറ്റ് വര്‍ത്തമാനം. ധോണി നായകനായിരുന്ന സമയത്ത് ടീമിന്റെ ഡയരക്ടറായിരുന്നു ശാസ്ത്രി. ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു. ശാസ്ത്രിയുടെ കരാര്‍ കാലാവധി പൂര്‍ത്തീകരിച്ചപ്പോള്‍ അദ്ദേഹത്തിന് ക്രിക്കറ്റ് ബോര്‍ഡ് പുതിയ കരാര്‍ നല്‍കുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ സൗരവ് ഗാംഗുലിയുടെ എതിര്‍പ്പില്‍ നറുക്ക് അനില്‍ കുംബ്ലെക്കായി. കുംബ്ലെ പരിശീലകന്‍ എന്ന നിലയില്‍ മികച്ച വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍ അദ്ദേഹത്തിന് അടുത്ത ലോകകപ്പ് വരെ അവസരമുണ്ടാവുമെന്ന ഘട്ടത്തിലാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ കോലിയും കുംബ്ലെയും അകന്നത്.
ഈ അകല്‍ച്ചയില്‍ സേവാഗ് ഒത്തുതീര്‍പ്പ് കോച്ചായി വരുമെന്ന് കരുതിയവരെയെല്ലാം നിരാശപ്പെടുത്തിയാണ് ശാസ്ത്രിക്ക് മുന്‍ത്തൂക്കം ലഭിച്ചത്. അതിന് മുന്‍കൈ എടുത്തതാവട്ടെ മൂന്ന് പേര്‍. ക്രിക്കറ്റ് ബോര്‍ഡും വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും. ഈ നീക്കത്തെ തടയിടാന്‍ കാര്യമായി രംഗത്തുണ്ടായിരുന്നത് സൗരവ് ഗാംഗുലി മാത്രമായിരുന്നു. തീരുമാനം വൈകിപ്പിക്കാനും കോലി അമേരിക്കയില്‍ നിന്ന് വന്നതിന് ശേഷം തീരുമാനമാവാമെന്നുമെല്ലാം അദ്ദേഹം പറഞ്ഞ് നോക്കിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ തലവന്‍ വിനോദ് റായിയും പുതിയ കോച്ച് ഉടന്‍ വേണമെന്ന് പറഞ്ഞു. അങ്ങനെയാണ് നാടകീയതക്കൊടുവില്‍ ശാസ്ത്രി പരിശീലകനായതും സഹീര്‍ഖാന്‍ ബൗളിംഗ് കോച്ചായതും.
സഹീറിനോട് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ തന്നെ ബൗളിംഗ് കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് തര്‍ക്കത്തില്‍ താരം പിന്മാറുകയായിരുന്നു. രാഹുല്‍ ദ്രാവിഡുമായി ബന്ധപ്പെട്ട് ചെറിയ വിവാദങ്ങള്‍ സമീപകാലത്തുണ്ടായിരുന്നു. ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഉപദേഷ്ടാവുമായിരുന്നു. ഈ ഇരട്ട ജോലി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ക്രിക്കറ്റ് മേല്‍നോട്ട സമിതി അംഗമായിരുന്ന രാമചന്ദ്ര ഗുഹ സ്ഥാനം രാജിവെക്കുമ്പോള്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ദ്രാവിഡ് ആ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കയാണ്. ആ ജോലി കൂടാതെയാണ് ഇപ്പോള്‍ വിദേശ പര്യടന വേളകളില്‍ ബാറ്റിംഗ് ഉപദേഷ്ടാവിന്റെ ജോലിയും നല്‍കിയിരിക്കുന്നത്.
ഈ ജോലി തനിക്ക് ചെയ്യാനാവുമെന്നാണ് സേവാഗിന്റെ വിശ്വാസം. ലോക ക്രിക്കറ്റിലെ തന്നെ അറിയപ്പെടുന്ന ഒരു ബാറ്റ്‌സ്മാനായി അംഗീകാരം നേടിയ തന്നോട് ക്രിക്കറ്റ് ബോര്‍ഡോ, കോലിയോ നീതി കാണിച്ചില്ല എന്നാണ് അദ്ദേഹം കരുതുന്നത്.

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

Trending