Video Stories
മസ്ജിദുല്‍ അഖ്‌സയിലേക്ക് നീങ്ങുന്ന ഇസ്രാഈല്‍ ടാങ്കറുകള്‍

പശ്ചിമേഷ്യ ഒരിക്കല്‍ കൂടി സംഘര്‍ഷ മേഖലയായി. മസ്ജിദുല്‍ അഖ്‌സക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണം വ്യാപക പ്രതിഷേധത്തിന് കാരണമാകുമ്പോഴും ധാര്‍ഷ്ട്യം വിടുന്നില്ല ഇസ്രാഈലി നേതൃത്വം. ടാങ്കുകളുമായി ഇസ്രാഈലി സേന ഗസ്സയെ ശ്വാസം മുട്ടിക്കുകയാണ്. കാല്‍നൂറ്റാണ്ടു കാലത്തോളമായി നിലനില്‍ക്കുന്ന സൗഹൃദം അവഗണിച്ച് ജോര്‍ദ്ദാനുമായി കൊമ്പുകോര്‍ക്കുകയുമാണ്. മൂന്നാം ഇന്‍തിഫാദക്ക് തയാറെടുക്കുന്ന ഫലസ്തീന്‍ യുവതയും ആലസ്യം വെടിഞ്ഞ് രംഗത്തുവരുന്ന അറബ് ലീഗുമാണ് ആശ്വാസം നല്‍കുന്നത്.
ലോക മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം രണ്ട് വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരം മുടക്കി ഇസ്രാഈല്‍ നടത്തിയ നിയന്ത്രണം എല്ലാ സീമകളും ലംഘിക്കുന്നതായി. ജൂലൈ 14, 21 വെള്ളിയാഴ്ചകളില്‍ പള്ളിക്ക് പുറത്ത് നമസ്‌കാരം നിര്‍വഹിക്കേണ്ടിവന്നതില്‍ ലോക വ്യാപക പ്രതിഷേധം ഉയര്‍ന്നു. സംഘര്‍ഷം ജോര്‍ദ്ദാനിലേക്കും ഫലസ്തീനിലെ മറ്റ് പ്രദേശങ്ങളിലേക്കും പടര്‍ന്നു. പ്രതിഷേധം വിവിധ രാജ്യങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയതോടെ ഐക്യരാഷ്ട്ര സംഘടനക്ക് ഇടപെടേണ്ടിവന്നിട്ടുണ്ട്. ഫ്രാന്‍സ്, സ്വീഡന്‍, ഈജിപ്ത് രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യു.എന്‍ രക്ഷാസമിതി വിലയിരുത്തുന്നു. കൈറോവില്‍ അറബ് വിദേശ മന്ത്രിമാരുടെ യോഗം ചേരുകയാണ്. ഏറെ കാലമായി മൗനവ്രതത്തിലായിരുന്ന അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗൈദ് സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിക്കാന്‍ തയാറായി കാണുന്നു. 1994 ജൂലൈ 25ന് ഇസ്രാഈലുമായി സമാധാന കരാറ് ഒപ്പുവെച്ച ജോര്‍ദ്ദാനും അവരുമായി ഇടയേണ്ടിവന്നിരിക്കുകയാണ്. പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസില്‍ അന്നത്തെ രാജാവ് ഹുസൈന്‍ ഇസ്രാഈലി പ്രധാനമന്ത്രി ഇസ്ഹാഖ് റബിനുമായി സമാധാന കരാറ് ഒപ്പ് വെച്ചപ്പോള്‍, അറബ് ലോകത്ത് നിന്ന് ഇസ്രാഈലിനെ അംഗീകരിച്ച രണ്ടാമത്തെ രാജ്യമായി. ക്യാമ്പ്‌ഡെവിഡില്‍ ആദ്യ കരാറ് ഒപ്പ് വെച്ചത് ഈജിപ്ഷ്യന്‍ പ്രസിഡണ്ട് അന്‍വര്‍ സാദാത്ത് ആയിരുന്നു. പിന്നീട് ഓസ്‌ലോവില്‍ വെച്ച് പി.എല്‍.ഒവും ഇസ്രാഈലും ഒപ്പ്‌വെച്ച കരാറനുസരിച്ച് ഫലസ്തീന്‍ അതോറിട്ടി രൂപീകരിക്കാന്‍ സാഹചര്യം ഉണ്ടായി. 1948 മെയ് 14ന് പിറവിയെടുത്തുവെങ്കിലും യു.എന്‍ അംഗങ്ങളായ 192 രാജ്യങ്ങളില്‍ 161 മാത്രമാണ് ഇസ്രാഈലിനെ അംഗീകരിച്ചിട്ടുള്ളത്. അറബ് ലീഗ് അംഗത്വമുള്ളവരില്‍ 21-ല്‍ 18 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സിലെ (ഒ.ഐ.സി) 10 രാഷ്ട്രങ്ങളും അംഗീകരിക്കാത്തവരില്‍ പെടുന്നു. ഭൂട്ടാനും ക്യൂബയും ഉത്തര കൊറിയയും ഇസ്രാഈലിനോട് നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തയാറായില്ല. 16 രാജ്യങ്ങളാകട്ടെ ഇസ്രാഈലി പാസ്‌പോര്‍ട്ട് പോലും സ്വീകരിക്കാറില്ല.
മസ്ജിദുല്‍ അഖ്‌സ നിയന്ത്രണം ഇസ്രാഈലിന് എതിരായ രോഷം ജ്വലിച്ച് പടര്‍ത്തുന്നു. ഫലസ്തീന്‍ എല്ലാ ബന്ധവും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധം ലോക വ്യാപകമായിക്കഴിഞ്ഞതിനാല്‍, അമേരിക്കന്‍ നേതൃത്വം അസ്വസ്ഥരാണ്. പ്രത്യേക ദൂതനായി ജോണ്‍സണ്‍ ഗ്രീന്‍ ബ്ലാറ്റ്‌സിനെ പശ്ചിമേഷ്യയിലേക്ക് എത്തിച്ചു. ജൂലൈ 14ന് സംഘര്‍ഷം ഉടലെടുത്ത ശേഷം ആറ് ഫലസ്തീന്‍കാരെ വധിച്ചു. 900 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊണ്ട് ഫലസ്തീന്‍ ആസ്പത്രികള്‍ നിറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ മുന്നറിയിപ്പിന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവന ഇസ്രാഈല്‍ പുച്ഛത്തോടെ തള്ളുന്നു. അമേരിക്കയുടെ രക്ഷാകര്‍ത്തൃത്വം ഉള്ള കാലത്തോളം ഇസ്രാഈലിന് ആരെ ഭയപ്പെടണം. മസ്ജിദുല്‍ അഖ്‌സയുടെ ചുമതലയും പരിപാലനവും ജോര്‍ദ്ദാനും അവിടത്തെ പണ്ഡിത സഭക്കുമാണ്. ജോര്‍ദ്ദാനില്‍, പുതിയ നിയന്ത്രണത്തിന് എതിരെ ജനങ്ങള്‍ പ്രതിഷേധിക്കുക സ്വാഭാവികം. അമ്മാനിലെ ഇസ്രാഈലി എംബസിക്ക് മുന്നില്‍ നടന്ന കൂറ്റന്‍ പ്രതിഷേധത്തിന് നേരെ എംബസി സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ച് രണ്ട് ജോര്‍ദ്ദാന്‍കാര്‍ കൊല്ലപ്പെട്ടത് രോഷം ആളിക്കത്തിച്ചു. എംബസി ജീവനക്കാരന് നയതന്ത്ര പരിരക്ഷയുണ്ടെന്ന് അവകാശപ്പെട്ട് ഇസ്രാഈല്‍ ചോദ്യം ചെയ്യാന്‍ പോലും ജോര്‍ദ്ദാന് കൈമാറാന്‍ തയാറായില്ല. എംബസി വളഞ്ഞിരിക്കുകയാണ് ജോര്‍ദ്ദാന്‍ പൊലീസ്. അമേരിക്ക ഇടപെട്ടാല്‍ അബ്ദുല്ല രാജാവ് മുട്ടുമടക്കുമെന്ന് അറബ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം, ഗസ്സയിലേക്ക് കടന്ന് കയറി നടത്തുന്ന ഇസ്രാഈലി അതിക്രമത്തിന് മുന്നില്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് കനത്തതായിരിക്കുമെന്ന് മുന്‍കാല യുദ്ധങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 2008-ല്‍ ഗസ്സയിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരായ ഇസ്രാഈലി നേതൃത്വം അന്നത്തെ കയ്‌പ്പേറിയ അനുഭവത്തിനും സാക്ഷിയാണ്. 2008ന് ശേഷം മൂന്ന് തവണ ഗസ്സയോട് യുദ്ധം ചെയ്തു. 2014-ല്‍ ആണ് അവസാന യുദ്ധം. ഹമാസ് ആസ്ഥാനമായ ഖാന്‍യൂനിസില്‍ ബോംബാക്രമണം നടത്തിയിട്ടുണ്ട്. ഹമാസിന്റെ തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇസ്രാഈലി നേതൃത്വം ഭയപ്പെടുന്നുണ്ട്.
ക്രിസ്താബ്ധം 1099 ജൂലൈ 15ന് കുരിശുയുദ്ധക്കാര്‍ കീഴടക്കിയ ചരിത്രം മസ്ജിദുല്‍ അഖ്‌സയെ കുറിച്ച് ദുഃഖത്തോടെ ഓര്‍ക്കുന്നവരാണ് ലോക മുസ്‌ലിം സമൂഹം. എതിര്‍ത്തവരെ ഒന്നടങ്കം അവര്‍ കൊന്നൊടുക്കി. 70,000 പേരാണ് കൊല്ലപ്പെട്ടത്. മുസ്‌ലിംകള്‍ മാത്രമല്ല, യഹൂദരും ക്രൈസ്തവരുമൊക്കെ കൊല്ലപ്പെട്ടവരില്‍ പെടുന്നു. സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ ഖുദ്‌സ് തിരിച്ചുപിടിച്ചത് 1187 ജൂലൈ മാസത്തിലാണ്. 1967-ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറൂസലം കയ്യടക്കിയ ജൂതപ്പട മസ്ജിദുല്‍ അഖ്‌സ പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനാണ് നീക്കം. അഖ്‌സ ഇമാം ഷെയ്ഖ് മുഹമ്മദ് അഹമ്മദ് ഹുസൈനെ പോലും അറസ്റ്റ് ചെയ്തു. ജൂതപ്പടക്ക് ഒത്താശ ചെയ്യാന്‍ അമേരിക്കയും പാശ്ചാത്യ ശക്തികളും രംഗത്ത് വരുമെന്ന് തീര്‍ച്ച. എന്നാല്‍ അവര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ മസ്ജിദുല്‍ അഖ്‌സ വീണ്ടെടുക്കാന്‍ ഇനിയും സലാഹുദ്ദീന്‍ അയ്യൂബിമാരുടെ പിന്‍മുറക്കാര്‍ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കാം.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
വി എസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ഡയാലിസിസ് ചികിത്സ തുടങ്ങി
-
kerala3 days ago
ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലക്കേറ്റ പരിക്കും ആന്തരീക രക്തസ്രാവവും
-
kerala3 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala3 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്