Connect with us

Video Stories

തളി ക്ഷേത്രത്തിലെ പ്രസാദവുമായി ചന്ദ്രികയുടെ അകത്തളത്തില്‍

Published

on

പാല്‍ പായസത്തിന്റെ വലിയ കാന്‍ തന്റെ ഇരുചക്ര വാഹനത്തിന്റെ മുമ്പില്‍ വെച്ച് നഗരമധ്യത്തിലൂടെ ഗണേശന്റെ ഒരു വരവുണ്ട്-ഓഫീസിലെത്തി എല്ലാവര്‍ക്കും മധുരം പകര്‍ന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഉപവിഷ്ടനായതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ നിന്നും പിന്നെ നിലക്കടലയുടെ പാക്കറ്റെടുക്കും…. ഉച്ചക്ക് വീട്ടില്‍ ഊണിന് പോയി മടങ്ങുമ്പോള്‍ തളി ക്ഷേത്രത്തിന് തൊട്ടരികിലെ കടലപീടികയില്‍ നിന്നും വാങ്ങുന്ന നിലക്കടല കൂട്ടുകാര്‍ക്കുള്ളതാണ്. എല്ലാവര്‍ക്കുമത് നല്‍കി സ്‌നേഹത്തിന് പുതിയ മധുരസമവാക്യം രചിച്ച ഞങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ കാലത്തിന്റെ വിളി കേട്ട് മടങ്ങിയിരിക്കുന്നു.

തളിയിലെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും ചന്ദ്രികയുടെ സ്‌നേഹതീരത്തേക്ക് ഗണേശ് വന്നിട്ട് വര്‍ഷം ഇരുപത്തഞ്ചാവുന്നു. ഊട്ടിയിലെ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തേടിയുള്ള ഗണേശിന്റെ യാത്രയില്‍ ചന്ദ്രിക തണലായപ്പോള്‍ അത് മതേതരത്വത്തിന്റെ മഹിതമായ അടയാളമായിരുന്നു. തളി ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളില്‍ സദാ വ്യാപൃതനാവുന്ന ഗണേശ് ആ പ്രസാദവുമായി ചന്ദ്രികയുടെ മുറ്റത്തേക്ക് വരുമ്പോള്‍ അതായിരുന്നു വിശുദ്ധമായ മതേതരമുഖം. ഡസ്‌ക്കില്‍ നിന്നും എത്ര വാര്‍ത്തകള്‍ നല്‍കിയാലും അത് വേഗത്തില്‍ തെറ്റില്ലാതെ പൂര്‍ത്തിയാക്കി ജോലിയില്‍ ജാഗരൂകനാവും. ഒഴിവ് സമയങ്ങളില്‍ കാറ്ററിങ് ജോലിയില്‍ ഭാര്യയെ സഹായിക്കും.
പരാതികളും പരിഭവങ്ങളും ആര്‍ക്ക് മുന്നിലും നിരത്താതെ ചെറിയ ബൈക്കില്‍ നഗരത്തിന്റെ തിരക്കിലൂടെ തന്റെ കട്ടി കണ്ണടയുമായി ഓടിയ സഹപ്രവര്‍ത്തകന്‍-ഗണേശന്റെ പായസം കഴിക്കാത്തവരായി ഞങ്ങളുടെ ഓഫീസില്‍ ആരുമില്ല. പൊരിയും നുറുക്കും മലരും അപ്പവുമെല്ലാമായി ഡി.ടി.പി സെക്ഷന്‍ പലപ്പോഴും പലഹാര പീടികയുടെ രുചി നല്‍കുമ്പോള്‍ ആര്‍ക്കും തല കൊടുക്കാതെ സ്വന്തം കംപ്യൂട്ടറിന് മുന്നില്‍ ഗണേശന്‍ ജോലിയിലായിരിക്കും. ഇടക്ക് ആരോഗ്യം പണിമുടക്കിനൊരുങ്ങിയപ്പോള്‍ അല്‍പ്പദിവസം അവധി ചോദിച്ചു- അത് അനുവദിക്കുകയും ചെയ്തു. പക്ഷേ ഒരാഴ്ചക്കകം ഗണേശ് തിരിച്ചെത്തി. മരുന്നിനും വിശ്രമത്തിനും നില്‍ക്കാനൊന്നും താല്‍പ്പര്യമില്ലാതെ കംപ്യൂട്ടറിന് മുന്നില്‍ വാര്‍ത്തകളുടെ തിരക്കില്‍ എല്ലാം മറന്നു.

ചിലപ്പോള്‍ ഭാര്യ ലക്ഷ്മി വിളിക്കും-ഗണേശിന്റെ ആരോഗ്യ കാര്യങ്ങള്‍ പറയും. ജാഗരൂകരാവാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കും. പോക്കറ്റില്‍ കരുതുന്ന ഇന്‍ഹെയിലര്‍ വലിച്ച് ഗണേശ് പറയും-ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്ന്. രണ്ട് ദിവസം മുമ്പ് ഗണേശ് രണ്ട് ദിവസം അവധി ചോദിച്ചു-നല്ല ക്ഷീണമുണ്ട്. ഡോക്ടറെ കാണണം. പതിവുളള ചെക്കപ്പാണെന്നാണ് പറഞ്ഞത്. പക്ഷേ ബുധനാഴ്ച വൈകീട്ട് ലക്ഷ്മി വിളിച്ചു-മിംസില്‍ ഐ.സി.യുവിലാണ്. കരളും കിഡ്‌നിയുമെല്ലാം പണിമുടക്കിയിരിക്കുന്നു-അല്‍പ്പം ഗുരുതരാവസ്ഥയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഉടന്‍ ആസ്പത്രിയിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും രാവിലെ വന്നാല്‍ മതിയെന്നും പറഞ്ഞാണ് ലക്ഷ്മി ഫോണ്‍ വെച്ചത്. ഇന്നലെ അതിരാവിലെ സഹപ്രവര്‍ത്തകനായ പി.ടി ഗഫൂറിന്റെ ഫോണ്‍-ഗണേശ് പോയിരിക്കുന്നു…… ഉടന്‍ തന്നെ മിംസിലെ അത്യാസന്ന വിഭാഗത്തിലെത്തുമ്പോള്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ് ചിരിക്കാത്ത ഗണേശ്…. ഭാര്യ ലക്ഷ്മിയെയും മകള്‍ സ്‌നേഹയെയും ഞങ്ങളെയുമെല്ലാം ഉപേക്ഷിച്ച് വേദനയില്ലാത്ത ലോകത്തേക്ക് ഗണേശ് മറഞ്ഞിരിക്കുന്നു. മധുരത്തിന്റെ സ്‌നേഹ വായ്പുകള്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹപ്രവര്‍ത്തകന്‍, ചന്ദ്രികയെ ഏത് പ്രതിസന്ധി ഘട്ടത്തിലും സ്‌നേഹിച്ച ശുദ്ധനായ ബ്രാഹ്മണന്‍-ഗണേഷ് മറയുമ്പോള്‍ ഞങ്ങള്‍ക്കിത് സര്‍വീസില്‍ ഒരു വര്‍ഷത്തിനകം നാലാമത്തെ നഷ്ടമാണ്. പ്രസ് സെക്ഷന്‍ സൂപ്പര്‍ വൈസറായ മുസ്തഫയും ലൈബ്രറിയിലെ അബൂബക്കര്‍, കൊച്ചി റിപ്പോര്‍ട്ടര്‍ ജയറാം തോപ്പില്‍, ഇപ്പോള്‍ ഗണേശും….. വീണ്ടും ഒരു ദീപാവലി വരുന്നു… മധുരത്തിന്റെ ദീപാവലി കാലത്ത് എന്നും വലിയ പൊതിയുമായി വരുന്ന ഗണേശ്….. ഈ ദീപാവലിയില്‍ ആ മധുരമില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending