Connect with us

Video Stories

തളി ക്ഷേത്രത്തിലെ പ്രസാദവുമായി ചന്ദ്രികയുടെ അകത്തളത്തില്‍

Published

on

പാല്‍ പായസത്തിന്റെ വലിയ കാന്‍ തന്റെ ഇരുചക്ര വാഹനത്തിന്റെ മുമ്പില്‍ വെച്ച് നഗരമധ്യത്തിലൂടെ ഗണേശന്റെ ഒരു വരവുണ്ട്-ഓഫീസിലെത്തി എല്ലാവര്‍ക്കും മധുരം പകര്‍ന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഉപവിഷ്ടനായതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ നിന്നും പിന്നെ നിലക്കടലയുടെ പാക്കറ്റെടുക്കും…. ഉച്ചക്ക് വീട്ടില്‍ ഊണിന് പോയി മടങ്ങുമ്പോള്‍ തളി ക്ഷേത്രത്തിന് തൊട്ടരികിലെ കടലപീടികയില്‍ നിന്നും വാങ്ങുന്ന നിലക്കടല കൂട്ടുകാര്‍ക്കുള്ളതാണ്. എല്ലാവര്‍ക്കുമത് നല്‍കി സ്‌നേഹത്തിന് പുതിയ മധുരസമവാക്യം രചിച്ച ഞങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ കാലത്തിന്റെ വിളി കേട്ട് മടങ്ങിയിരിക്കുന്നു.

തളിയിലെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും ചന്ദ്രികയുടെ സ്‌നേഹതീരത്തേക്ക് ഗണേശ് വന്നിട്ട് വര്‍ഷം ഇരുപത്തഞ്ചാവുന്നു. ഊട്ടിയിലെ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തേടിയുള്ള ഗണേശിന്റെ യാത്രയില്‍ ചന്ദ്രിക തണലായപ്പോള്‍ അത് മതേതരത്വത്തിന്റെ മഹിതമായ അടയാളമായിരുന്നു. തളി ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളില്‍ സദാ വ്യാപൃതനാവുന്ന ഗണേശ് ആ പ്രസാദവുമായി ചന്ദ്രികയുടെ മുറ്റത്തേക്ക് വരുമ്പോള്‍ അതായിരുന്നു വിശുദ്ധമായ മതേതരമുഖം. ഡസ്‌ക്കില്‍ നിന്നും എത്ര വാര്‍ത്തകള്‍ നല്‍കിയാലും അത് വേഗത്തില്‍ തെറ്റില്ലാതെ പൂര്‍ത്തിയാക്കി ജോലിയില്‍ ജാഗരൂകനാവും. ഒഴിവ് സമയങ്ങളില്‍ കാറ്ററിങ് ജോലിയില്‍ ഭാര്യയെ സഹായിക്കും.
പരാതികളും പരിഭവങ്ങളും ആര്‍ക്ക് മുന്നിലും നിരത്താതെ ചെറിയ ബൈക്കില്‍ നഗരത്തിന്റെ തിരക്കിലൂടെ തന്റെ കട്ടി കണ്ണടയുമായി ഓടിയ സഹപ്രവര്‍ത്തകന്‍-ഗണേശന്റെ പായസം കഴിക്കാത്തവരായി ഞങ്ങളുടെ ഓഫീസില്‍ ആരുമില്ല. പൊരിയും നുറുക്കും മലരും അപ്പവുമെല്ലാമായി ഡി.ടി.പി സെക്ഷന്‍ പലപ്പോഴും പലഹാര പീടികയുടെ രുചി നല്‍കുമ്പോള്‍ ആര്‍ക്കും തല കൊടുക്കാതെ സ്വന്തം കംപ്യൂട്ടറിന് മുന്നില്‍ ഗണേശന്‍ ജോലിയിലായിരിക്കും. ഇടക്ക് ആരോഗ്യം പണിമുടക്കിനൊരുങ്ങിയപ്പോള്‍ അല്‍പ്പദിവസം അവധി ചോദിച്ചു- അത് അനുവദിക്കുകയും ചെയ്തു. പക്ഷേ ഒരാഴ്ചക്കകം ഗണേശ് തിരിച്ചെത്തി. മരുന്നിനും വിശ്രമത്തിനും നില്‍ക്കാനൊന്നും താല്‍പ്പര്യമില്ലാതെ കംപ്യൂട്ടറിന് മുന്നില്‍ വാര്‍ത്തകളുടെ തിരക്കില്‍ എല്ലാം മറന്നു.

ചിലപ്പോള്‍ ഭാര്യ ലക്ഷ്മി വിളിക്കും-ഗണേശിന്റെ ആരോഗ്യ കാര്യങ്ങള്‍ പറയും. ജാഗരൂകരാവാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കും. പോക്കറ്റില്‍ കരുതുന്ന ഇന്‍ഹെയിലര്‍ വലിച്ച് ഗണേശ് പറയും-ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്ന്. രണ്ട് ദിവസം മുമ്പ് ഗണേശ് രണ്ട് ദിവസം അവധി ചോദിച്ചു-നല്ല ക്ഷീണമുണ്ട്. ഡോക്ടറെ കാണണം. പതിവുളള ചെക്കപ്പാണെന്നാണ് പറഞ്ഞത്. പക്ഷേ ബുധനാഴ്ച വൈകീട്ട് ലക്ഷ്മി വിളിച്ചു-മിംസില്‍ ഐ.സി.യുവിലാണ്. കരളും കിഡ്‌നിയുമെല്ലാം പണിമുടക്കിയിരിക്കുന്നു-അല്‍പ്പം ഗുരുതരാവസ്ഥയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഉടന്‍ ആസ്പത്രിയിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും രാവിലെ വന്നാല്‍ മതിയെന്നും പറഞ്ഞാണ് ലക്ഷ്മി ഫോണ്‍ വെച്ചത്. ഇന്നലെ അതിരാവിലെ സഹപ്രവര്‍ത്തകനായ പി.ടി ഗഫൂറിന്റെ ഫോണ്‍-ഗണേശ് പോയിരിക്കുന്നു…… ഉടന്‍ തന്നെ മിംസിലെ അത്യാസന്ന വിഭാഗത്തിലെത്തുമ്പോള്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ് ചിരിക്കാത്ത ഗണേശ്…. ഭാര്യ ലക്ഷ്മിയെയും മകള്‍ സ്‌നേഹയെയും ഞങ്ങളെയുമെല്ലാം ഉപേക്ഷിച്ച് വേദനയില്ലാത്ത ലോകത്തേക്ക് ഗണേശ് മറഞ്ഞിരിക്കുന്നു. മധുരത്തിന്റെ സ്‌നേഹ വായ്പുകള്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹപ്രവര്‍ത്തകന്‍, ചന്ദ്രികയെ ഏത് പ്രതിസന്ധി ഘട്ടത്തിലും സ്‌നേഹിച്ച ശുദ്ധനായ ബ്രാഹ്മണന്‍-ഗണേഷ് മറയുമ്പോള്‍ ഞങ്ങള്‍ക്കിത് സര്‍വീസില്‍ ഒരു വര്‍ഷത്തിനകം നാലാമത്തെ നഷ്ടമാണ്. പ്രസ് സെക്ഷന്‍ സൂപ്പര്‍ വൈസറായ മുസ്തഫയും ലൈബ്രറിയിലെ അബൂബക്കര്‍, കൊച്ചി റിപ്പോര്‍ട്ടര്‍ ജയറാം തോപ്പില്‍, ഇപ്പോള്‍ ഗണേശും….. വീണ്ടും ഒരു ദീപാവലി വരുന്നു… മധുരത്തിന്റെ ദീപാവലി കാലത്ത് എന്നും വലിയ പൊതിയുമായി വരുന്ന ഗണേശ്….. ഈ ദീപാവലിയില്‍ ആ മധുരമില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending