Connect with us

Video Stories

ഹിതപരിശോധന സ്‌പെയിന്‍ അടിച്ചമര്‍ത്തുന്നു, തിളച്ചുമറിഞ്ഞ് കാറ്റലോണിയ

Published

on

 

ബാര്‍സിലോണ: സ്‌പെയിനില്‍നിന്ന് സ്വതന്ത്ര്യം നേടി വേറിട്ടുപോകുന്നതു സംബന്ധിച്ച് കാറ്റലോണിയയില്‍ ഹിതപരിശോധന നടത്താനുള്ള നീക്കം സ്പാനിഷ് ഭരണകൂടം അടിച്ചമര്‍ത്തുന്നു. കാറ്റലോണിയന്‍ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തും മേഖലയുടെ വിവിധ മന്ത്രാലയങ്ങളില്‍ റെയ്ഡ് നടത്തിയും നിരോധിത ഹിതപരിശോധന തടസ്സപ്പെടുത്താനാണ് സ്‌പെയിന്‍ ശ്രമിക്കുന്നത്. ഹിതപരിശോധനക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രി ജോസഫ് മരിയ ജോവ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വോട്ടെടുപ്പ് തടയുന്ന പൊലീസ് നടപടിക്കെതിരെ കാറ്റലോണിയയില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ജോവിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാറ്റലോണിയ ഭരണകൂടത്തിന്റെ ധന, ആഭ്യന്തര, വിദേശകാര്യ, സാമൂഹിക ക്ഷേമ, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച ഹിതപരിശോധന നിര്‍ത്തിവെക്കണമെന്ന് സ്പാനിഷ് ഭരണഘടനാ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബാര്‍സിലോണക്കു പുറത്ത് ഒരു ഗോഡൗണില്‍നിന്ന് 60 ലക്ഷം ബാലറ്റ് പേപ്പറുകള്‍ പൊലീസ് പിടിച്ചെടുത്തു. സ്പാനിഷ് ഭരണകൂടം അധികാരം ബലമായി പിടിച്ചെടുക്കുകയാണെന്ന് കാറ്റലോണിയ ഭരണനേതൃത്വം ആരോപിച്ചു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് മേഖലയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുകയാണ് സ്പാനിഷ് ഭരണകൂടം ചെയ്യുന്നതെന്ന് കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പിയുഗ്‌ഡെമോണ്ട് കുറ്റപ്പെടുത്തി.
എന്നാല്‍ പൊലീസ് നടപടിക്ക് തങ്ങള്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പറഞ്ഞു. കാറ്റലോണിയയുടെ പല ഭാഗങ്ങളിലും പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടി. ഒക്ടോബര്‍ ഒന്നിനുള്ള ഹിതപരിശോധന എന്തു വിലകൊടുത്തും തടയാനാണ് സ്പാനിഷ് തീരുമാനം. വോട്ടെടുപ്പ് നടത്തി 48 മണിക്കൂറിനകം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്ന് കാറ്റലോണിയന്‍ നേതൃത്വം പറയുന്നു.
മാഡ്രിഡ് തലസ്ഥാനമായ സ്‌പെയിന്‍ ബാര്‍സിലോണ തലസ്ഥാനമായ കാറ്റലോണിയയെ അവഗണിക്കുന്നുവെന്നാണ് മേഖലയിലുള്ളവരുടെ പരാതി. സ്‌പെയിനിന്റെ വടക്കുകിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് കാറ്റലോണിയ. പ്രവിശ്യ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് പ്രത്യേക രാജ്യത്തിന് വീണ്ടും മുറവിളി ഉയര്‍ന്നത്.
കാറ്റലോണിയയുടെ ഭാഷയും സംസ്‌കാരവും സ്‌പെയിനില്‍നിന്ന് വ്യത്യസ്തമാണെന്നാണ് സ്വാതന്ത്ര്യവാദികളുടെ മറ്റൊരു വാദം.
സ്‌പെയിനിന്റെ സമ്പന്ന മേഖലയിലൊന്നാണ് കാറ്റലോണിയ. സ്‌പെയിനിന്റെ ദേശീയ ബജറ്റിലേക്ക് തങ്ങള്‍ ഏറെ സംഭാവന നല്‍കുന്നുണ്ടെന്നും പകരം തിരിച്ചുകിട്ടുന്നത് തുച്ഛമായതു മാത്രമാണെന്നും അവര്‍ ആരോപിക്കുന്നു.

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending