Connect with us

Video Stories

ബാല്‍ഫോര്‍ വാര്‍ഷികത്തില്‍ ദക്ഷിണാഫ്രിക്കയില്‍ കൂറ്റന്‍ ഫലസ്തീന്‍ അനുകൂല റാലി

Published

on

പ്രിട്ടോറിയ: ഫലസ്തീനികള്‍ക്ക് തങ്ങളുടെ നാട് നഷ്ടമാകാന്‍ ഇടയാക്കിയ ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, ദക്ഷിണാഫ്രിക്കയില്‍ ഇസ്രാഈലിനെതിരെ വന്‍ പ്രതിഷേധ പ്രകടനം. തലസ്ഥാനമായ പ്രിട്ടോറിയയില്‍ എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ഇ.എഫ്.എഫ്) എന്ന സംഘടന ആയിരക്കണക്കിനാളുകളുമായി ഇസ്രാഈല്‍ എംബസി ഉപരോധിച്ചു. ചുവന്ന വസ്ത്രവുമായി ഇ.എഫ്.എഫ് അനുയായികള്‍ അണിനിരന്നതോടെ പ്രിട്ടോറിയയിലെ ചര്‍ച്ച് സ്‌ക്വയര്‍ മുതല്‍ ഇസ്രാഈല്‍ എംബസി വരെ രക്തനിറമണിഞ്ഞു. ഫലസ്തീന്‍ പതാകയും ഇസ്രാഈല്‍ വിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം.

1917-ല്‍ ഫലസ്തീന്‍ അധീനപ്പെടുത്തിയിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ്, ജൂതന്മാര്‍ക്ക് ഫലസ്തീനില്‍ സ്ഥിര താമസത്തിനുള്ള താവളമൊരുക്കും എന്ന് സയണിസ്റ്റ് മൂവ്‌മെന്റിന് നല്‍കിയ ഉറപ്പാണ് ബാല്‍ഫോര്‍ പ്രഖ്യാപനം. ബ്രിട്ടീഷ് വിദേശ സെക്രട്ടറി ആര്‍തര്‍ ബല്‍ഫോര്‍ ആണ് പ്രഖ്യാപനം നടത്തിയ്. ഇതേ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സഹായത്തോടെ സയണിസ്റ്റുകള്‍ അറബികളുടെ ഭൂമി പിടിച്ചെടുക്കുകയും ഫലസ്തീനികളെ സ്വന്തം ഇടങ്ങളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് ഇത് ഇസ്രാഈല്‍ രാഷ്ട്ര രൂപീകരണത്തിലേക്കും ഫലസ്തീനികളുടെ തീരാ ദുരിതത്തിലേക്കും നയിച്ചു.

ഇസ്രാഈലിന്റെ ക്രൂരകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ കക്ഷിയായ ഇ.എഫ്.എഫ് പ്രക്ഷോഭം നടത്തിയത്. റാലിയെ നാഷണല്‍ കൊളീഷന്‍ ഫോര്‍ ഫലസ്തീന്‍ സ്വാഗതം ചെയ്തു. ഇതൊരു ധൈര്യപൂര്‍വകമായ നീക്കമാണെന്ന് കൊളീഷന്‍ തലവന്‍ എഡ്വിന്‍ അരിസണ്‍ പറഞ്ഞു.

2013-ല്‍ ജൂലിയസ് മലേമയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇ.എഫ്.എഫ് ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടുന്ന പ്രസ്ഥാനമാണ്. വെറും നാലു വര്‍ഷം പ്രായമായ പാര്‍ട്ടി 2014-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ മൂന്നാം കക്ഷിയായി. 6.35 ആയിരുന്നു 2014 തെരഞ്ഞെടുപ്പിലെ വോട്ടു വിഹിതം. വിപ്ലവാത്മക, സോഷ്യലിസ്റ്റ് രീതിയാണ് ഇ.എഫ്.എഫ് അവലംബിക്കുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending