Video Stories
ശനി മാറുന്നില്ല, റയല്‍ വീണ്ടും തരിപ്പണം

ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ശനിദശ അവസാനിക്കുന്നില്ല.യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് ഇന്നലെ തകര്‍ന്നു തരിപ്പണമായി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മല്‍സരത്തില്‍ ടോട്ടനമാണ് സ്വന്തം മൈതാനമായ വെംബ്ലിയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച സംഘത്തെ 3-1ന് മറിച്ചിട്ടത്. മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ നാല് ഗോളിന് ഇറ്റാലിയന്‍ ശക്തരായ നാപ്പോളിയെ മറിച്ചിട്ടു. സ്‌പെയിനില്‍ നിന്നുള്ള സെവിയെ 2-1ന് റഷ്യയില്‍ നിന്നുള്ള സ്പാര്‍ടക്ക് മോസ്‌ക്കോയെ തോല്‍പ്പിച്ചപ്പോള്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോ 3-1ന് ലപ്‌സിംഗിനെ പരാജയപ്പെടുത്തി. ഷാക്തര്‍ ഡോണ്‍സ്റ്റക്ക് 3-1ന് ഫയനൂര്‍ഡിനെ തകര്‍ത്തപ്പോള്‍ ഡോര്‍ട്ട്മണ്ട്- അപോള്‍ നിക്കോസിയ പോരാട്ടം 1-1 ല്‍ അവസാനിച്ചു.
സ്പാനിഷ് ലാലീഗില്‍ തപ്പിതടയുന്ന റയല്‍ വെംബ്ലിയിലേക്ക് വന്നത് യൂറോപ്പിലെ ആധിപത്യം തെളിയിക്കാനാണ്. പക്ഷേ വെംബ്ലിയില്‍ ആദ്യമായി കളിച്ചപ്പോള്‍ ടോട്ടനത്തിന്റെ യുവപ്രതിഭകളാണ് കളം നിറഞ്ഞത്. ദാലെ അലിയായിരുന്നു ടോട്ടനത്തിന്റെ സൂപ്പര്‍ താരം. 21 കാരനായ മധ്യനിരക്കാരന്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി കൃസ്റ്റിയാനോ നിരാശപ്പെടുത്തി. കിക്കോ കാസില നല്‍കിയ ക്രോസ് സുന്ദരമായി ഉപയോഗപ്പെടുത്തിയായിരുന്നു അലിയുടെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ റയല്‍ ഡിഫന്‍ഡറുടെ ദേഹത്ത് തട്ടി പന്ത് തെറിച്ചപ്പോഴായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ കയറിയ ടോട്ടനം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൃസ്റ്റ്യന്‍ എറിക്‌സണിലൂടെ ലീഡ് ഉയര്‍ത്തി. മൂന്ന് ഗോളിന്റെ വലിയ തിരിച്ചടിയില്‍ കൃസ്റ്റിയാനോയാണ് ലോംഗ് വിസിലിന് പത്ത് മിനുട്ട് മുമ്പ് ആശ്വാസ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ സമീപകാലത്തൊന്നും ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി രുചിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങളുമായി വന്ന
ടീം വെംബ്ലിയില്‍ തകര്‍പ്പന്‍ വിജയമാണ് ലക്ഷ്യമിട്ടത്. പക്ഷേ ടോട്ടനത്തിന്റെ യുവനിര അതിവേഗ ഫുട്‌ബോളുമായി ചാമ്പ്യന്മാരെ വിറപ്പിച്ചപ്പോള്‍ പ്രതിരോധ വഴി പോലും ചാമ്പ്യന്മാരെ തുണച്ചില്ല. അലിയും ഹാരി കെയിനും കിരണ്‍ ട്രിപ്പിയറും ഹാരി വിങ്ക്‌സും എറിക് ഡയറുമെല്ലാം അസാധ്യ ഫോമിലായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഇംഗ്ലീഷ് ക്ലബിന്റെ സമീപകാലത്തെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. ഗ്രൂപ്പിലിപ്പോള്‍ ടോട്ടനം നാല് കളികളില്‍ നിന്ന് പത്ത് പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. റയലിന് ഏഴ് പോയന്റാണുള്ളത്. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലെത്തുമെന്നതിനാല്‍ തല്‍ക്കാലം ചാമ്പ്യന്മാര്‍ക്ക് പേടിക്കാനില്ല. ടീമിന്റെ പ്രകടനം മോശമായെങ്കിലും താരങ്ങളെ കുറ്റപ്പെടുത്താന്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ തയ്യാറായില്ല. ടോട്ടനം കളിയുടെ സമസ്ത മേഖലകളിലും റയലിനെ പിന്നിലാക്കിയെന്ന് അദ്ദേഹം സമ്മതിച്ചു. നാപ്പോളിയെ 2-4ന് തരിപ്പണമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഉറപ്പാക്കി. സ്വന്തം മൈതാനത്ത് കളിച്ച നാപ്പോളിക്കാര്‍ ഇരുപതാം മിനുട്ടില്‍ ലോറന്‍സോ ഇന്‍സൈനെയുടെ ഗോളില്‍ ലീഡ് നേടി. പക്ഷേ ഒന്നാം പകുതിക്ക് മുമ്പ് തന്നെ നിക്കോളാസ് ഓട്ടോമാന്‍ഡി സിറ്റിക്കായി സമനില നേടി. ജോണ്‍ സ്‌റ്റോണ്‍സിന്റെ ഗോളില്‍ സിറ്റി പിറകെ ലീഡും കരസ്ഥമാക്കി. രണ്ടാം പകുതിയില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും ജോര്‍ഞ്ഞിഞ്ഞോ നാപ്പോളിയെ ഒപ്പമെത്തിച്ചു.
സുന്ദരമായ പ്രത്യാക്രമണത്തില്‍ നിന്നും സെര്‍ജി അഗ്യൂറോ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. നാലാം ഗോള്‍ റഹീം സ്‌റ്റെര്‍ലിംഗിന്റെ വകയായിരുന്നു. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ മൂന്ന് ഗോളിന് മാരിബോറിനെ പരാജയപ്പെടുത്തി. ഗോള്‍ പിറക്കാതിരുന്ന ഒന്നാം പകുതിക്ക് ശേഷം മുഹമ്മദ് സാലെയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്. ജെയിംസ് മില്‍നര്‍ പെനാല്‍ട്ടി കിക്ക് നഷ്ടപ്പെടുത്തിയത് ലിവര്‍പൂളിന് തിരിച്ചടിയായെങ്കിലും എംറെ കാന്‍ താമസിയാതെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തു. ഡാനിയല്‍ സ്ട്രജിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
Celebrity1 day ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
-
kerala2 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
film2 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്