Connect with us

Video Stories

ശനി മാറുന്നില്ല, റയല്‍ വീണ്ടും തരിപ്പണം

Published

on

 

ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ശനിദശ അവസാനിക്കുന്നില്ല.യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് ഇന്നലെ തകര്‍ന്നു തരിപ്പണമായി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മല്‍സരത്തില്‍ ടോട്ടനമാണ് സ്വന്തം മൈതാനമായ വെംബ്ലിയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച സംഘത്തെ 3-1ന് മറിച്ചിട്ടത്. മറ്റ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ നാല് ഗോളിന് ഇറ്റാലിയന്‍ ശക്തരായ നാപ്പോളിയെ മറിച്ചിട്ടു. സ്‌പെയിനില്‍ നിന്നുള്ള സെവിയെ 2-1ന് റഷ്യയില്‍ നിന്നുള്ള സ്പാര്‍ടക്ക് മോസ്‌ക്കോയെ തോല്‍പ്പിച്ചപ്പോള്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോ 3-1ന് ലപ്‌സിംഗിനെ പരാജയപ്പെടുത്തി. ഷാക്തര്‍ ഡോണ്‍സ്റ്റക്ക് 3-1ന് ഫയനൂര്‍ഡിനെ തകര്‍ത്തപ്പോള്‍ ഡോര്‍ട്ട്മണ്ട്- അപോള്‍ നിക്കോസിയ പോരാട്ടം 1-1 ല്‍ അവസാനിച്ചു.
സ്പാനിഷ് ലാലീഗില്‍ തപ്പിതടയുന്ന റയല്‍ വെംബ്ലിയിലേക്ക് വന്നത് യൂറോപ്പിലെ ആധിപത്യം തെളിയിക്കാനാണ്. പക്ഷേ വെംബ്ലിയില്‍ ആദ്യമായി കളിച്ചപ്പോള്‍ ടോട്ടനത്തിന്റെ യുവപ്രതിഭകളാണ് കളം നിറഞ്ഞത്. ദാലെ അലിയായിരുന്നു ടോട്ടനത്തിന്റെ സൂപ്പര്‍ താരം. 21 കാരനായ മധ്യനിരക്കാരന്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ ഒരിക്കല്‍ കൂടി കൃസ്റ്റിയാനോ നിരാശപ്പെടുത്തി. കിക്കോ കാസില നല്‍കിയ ക്രോസ് സുന്ദരമായി ഉപയോഗപ്പെടുത്തിയായിരുന്നു അലിയുടെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ റയല്‍ ഡിഫന്‍ഡറുടെ ദേഹത്ത് തട്ടി പന്ത് തെറിച്ചപ്പോഴായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ കയറിയ ടോട്ടനം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൃസ്റ്റ്യന്‍ എറിക്‌സണിലൂടെ ലീഡ് ഉയര്‍ത്തി. മൂന്ന് ഗോളിന്റെ വലിയ തിരിച്ചടിയില്‍ കൃസ്റ്റിയാനോയാണ് ലോംഗ് വിസിലിന് പത്ത് മിനുട്ട് മുമ്പ് ആശ്വാസ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ സമീപകാലത്തൊന്നും ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി രുചിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങളുമായി വന്ന
ടീം വെംബ്ലിയില്‍ തകര്‍പ്പന്‍ വിജയമാണ് ലക്ഷ്യമിട്ടത്. പക്ഷേ ടോട്ടനത്തിന്റെ യുവനിര അതിവേഗ ഫുട്‌ബോളുമായി ചാമ്പ്യന്മാരെ വിറപ്പിച്ചപ്പോള്‍ പ്രതിരോധ വഴി പോലും ചാമ്പ്യന്മാരെ തുണച്ചില്ല. അലിയും ഹാരി കെയിനും കിരണ്‍ ട്രിപ്പിയറും ഹാരി വിങ്ക്‌സും എറിക് ഡയറുമെല്ലാം അസാധ്യ ഫോമിലായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഇംഗ്ലീഷ് ക്ലബിന്റെ സമീപകാലത്തെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. ഗ്രൂപ്പിലിപ്പോള്‍ ടോട്ടനം നാല് കളികളില്‍ നിന്ന് പത്ത് പോയന്റുമായി ഒന്നാം സ്ഥാനത്തെത്തി. റയലിന് ഏഴ് പോയന്റാണുള്ളത്. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലെത്തുമെന്നതിനാല്‍ തല്‍ക്കാലം ചാമ്പ്യന്മാര്‍ക്ക് പേടിക്കാനില്ല. ടീമിന്റെ പ്രകടനം മോശമായെങ്കിലും താരങ്ങളെ കുറ്റപ്പെടുത്താന്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ തയ്യാറായില്ല. ടോട്ടനം കളിയുടെ സമസ്ത മേഖലകളിലും റയലിനെ പിന്നിലാക്കിയെന്ന് അദ്ദേഹം സമ്മതിച്ചു. നാപ്പോളിയെ 2-4ന് തരിപ്പണമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഉറപ്പാക്കി. സ്വന്തം മൈതാനത്ത് കളിച്ച നാപ്പോളിക്കാര്‍ ഇരുപതാം മിനുട്ടില്‍ ലോറന്‍സോ ഇന്‍സൈനെയുടെ ഗോളില്‍ ലീഡ് നേടി. പക്ഷേ ഒന്നാം പകുതിക്ക് മുമ്പ് തന്നെ നിക്കോളാസ് ഓട്ടോമാന്‍ഡി സിറ്റിക്കായി സമനില നേടി. ജോണ്‍ സ്‌റ്റോണ്‍സിന്റെ ഗോളില്‍ സിറ്റി പിറകെ ലീഡും കരസ്ഥമാക്കി. രണ്ടാം പകുതിയില്‍ പെനാല്‍ട്ടി കിക്കില്‍ നിന്നും ജോര്‍ഞ്ഞിഞ്ഞോ നാപ്പോളിയെ ഒപ്പമെത്തിച്ചു.
സുന്ദരമായ പ്രത്യാക്രമണത്തില്‍ നിന്നും സെര്‍ജി അഗ്യൂറോ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. നാലാം ഗോള്‍ റഹീം സ്‌റ്റെര്‍ലിംഗിന്റെ വകയായിരുന്നു. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ മൂന്ന് ഗോളിന് മാരിബോറിനെ പരാജയപ്പെടുത്തി. ഗോള്‍ പിറക്കാതിരുന്ന ഒന്നാം പകുതിക്ക് ശേഷം മുഹമ്മദ് സാലെയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത്. ജെയിംസ് മില്‍നര്‍ പെനാല്‍ട്ടി കിക്ക് നഷ്ടപ്പെടുത്തിയത് ലിവര്‍പൂളിന് തിരിച്ചടിയായെങ്കിലും എംറെ കാന്‍ താമസിയാതെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തു. ഡാനിയല്‍ സ്ട്രജിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending