Connect with us

Culture

ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തില്‍ ഭിന്നിപ്പ് രൂക്ഷം; നിതീഷ്‌കുമാര്‍ സര്‍ക്കാറിന് പ്രതിസന്ധി

Published

on

ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യത്തില്‍ പിളര്‍പ്പ്; അതൃപ്തി അറിയിച്ച് നിതീഷ്‌കുമാര്‍
പറ്റ്‌ന: മഹാസഖ്യം പിളര്‍ന്ന് ബിഹാറില്‍ രൂപീകൃതമായ ബിജെപി-ജെഡിയു ഭിന്നത. മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍.കെ സിങ് പങ്കെടുക്കാത്തതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യം കൂടുതല്‍ രൂക്ഷമായത്. ഇതിനെതിരെ അതൃപ്തി രേഖപ്പെടുത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രംഗത്തുവരികയും ചെയ്തു.
നവംബര്‍ 10ന് ബിഹാര്‍ രാജ്ഗീറില്‍ നടക്കേണ്ട പരിപാടിയുടെ ഉദ്ഘാടനത്തിന് നിശ്ചയിച്ചത് കേന്ദ്രമന്ത്രി ആര്‍.കെ സിങിനെയായിരുന്നത്. എന്നാല്‍ അവസാന നിമിഷം ആര്‍.കെ സിങ് പിന്മാറിയതോടെ പരിപാടി റദ്ദാക്കേണ്ടി വന്നു. ഇതാണ് നിതീഷ്‌കുമാറിനെ ചൊടിപ്പിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടി അവസാന നിമിഷം മാറ്റിയ നടപടി നീതികരിക്കാനാവില്ലെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. അവസാന നിമിഷം പരിപാടി റദ്ദാക്കുന്ന നടപടി പ്രായോഗികമല്ല. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.
രാജ്യത്തെ ഊര്‍ജ സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രണ്ടു ദിവസത്തെ സമ്മേളനമായിരുന്നു വിളിച്ചു ചേര്‍ത്തിരുന്നത്. കേന്ദ്രമന്ത്രി എത്തുന്നതിനാല്‍ വലിയ തയാറെടുപ്പുകളാണ് സംസ്ഥാനം ഇതിനായി നടത്തിയത്. എന്നാല്‍ അവസാന നിമിഷം മന്ത്രി വരാതിരുന്നതോടെ വന്‍ നഷ്ടമുണ്ടായതായും നിതീഷ്‌കുമാര്‍ പറഞ്ഞു. സമ്മേളനം റദ്ദാക്കിയതോടെ മറ്റു പരിപാടികള്‍ ഒഴിവാക്കി സംസ്ഥാന ഊര്‍ജ മന്ത്രിമാരും സെക്രട്ടറിമാരും പറ്റ്‌നയിലെത്തിയിരുന്നു. സംസ്ഥാനത്തെത്തിയ അതിഥികള്‍ക്ക് പറ്റ്‌നയിലെ ശ്രീകൃഷ്ണ മെമ്മോറിയല്‍ ഹാളില്‍ ഗായകന്‍ സോനു നിഗമിന്റെ സംഗീത പരിപാടി ഒരുക്കിയാണ് പ്രശ്‌നം ഒഴിവാക്കിയതെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു.
ബിഹാറിലെ ഊര്‍ജ സംവിധാനം എങ്ങനെ മെച്ചപ്പെടുത്തി എന്നത് തെളിയിക്കാന്‍ 45 മിനിറ്റു നേരത്തെ പ്രത്യേക വീഡിയോ പ്രസന്റേഷന്‍ പരിപാടിക്കിടെ നടത്താന്‍ നിതീഷ്‌കുമാര്‍ തീരുമാനിച്ചിരുന്നു. താന്‍ മുന്നോട്ടുവെച്ച വികസന മോഡല്‍ എപ്രകാരം കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും നടപ്പാക്കുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. നിതീഷ്‌കുമാറിന് ഊര്‍ജ മുന്നേറ്റത്തിന്റെ ക്രഡിറ്റ് നല്‍കാന്‍ ബിജെപിക്ക് താല്‍പര്യമില്ലാത്തതാണ് ആര്‍കെ സിങ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
രാഷ്ട്രപതിയായ ശേഷം ബിഹാറിലെത്തിയ രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങില്‍ നിന്നും കേന്ദ്രമന്ത്രിയായ രാധാമോഹന്‍ സിങും വിട്ടു നിന്നിരുന്നു. കാര്‍ഷിക നയം രൂപികരിക്കുന്ന പരിപാടിയില്‍ നിന്ന് കേന്ദ്രകൃഷി മന്ത്രിയും വിട്ടു നിന്നത് ജെഡിയുവിന് അമര്‍ഷമുണ്ടാക്കിയിരുന്നു.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending