Connect with us

Culture

കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

Published

on

കോഴിക്കോട്: വീര്യമേറിയ മയക്കുമരുന്നുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയില്‍. ഈറോഡ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയായ കല്ലായി കുണ്ടുങ്ങല്‍ മനക്കാന്റകം വീട്ടില്‍ ഷനൂബിനെയാണ്(23) പൊലീസ് അറസ്റ്റു ചെയ്തത്. മാത്തോട്ടം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷനൂബിനെ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് സ്‌റ്റേഡിയത്തിനു സമീപത്തുവച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.

പഞ്ചസാര കട്ടിയോടുകൂടിയ 41 പായ്ക്കറ്റ് ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡ് (എല്‍.എസ്.ഡി) ആണ് പിടിച്ചെടുത്തത്. സില്‍വര്‍ പായ്ക്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുകയും പെട്ടെന്ന് അടിമകളാക്കുകയും ചെയ്യുന്ന ലഹരി പദാര്‍ത്ഥമാണ് എല്‍.എസ്.ഡി. പുതുവര്‍ഷ ആഘോഷം ലക്ഷ്യമിട്ടാണ് ഇവ നഗരത്തില്‍ എത്തിച്ചതെന്ന് ചോദ്യംചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചു. ഗ്രാമിന് 10,000 രൂപ വിലയുള്ള 165 ഗ്രാമം എല്‍.എസ്.ഡിയാണ് പിടികൂടിയത്. നഗരത്തിലെ കോളജുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഷനൂബ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടിയ അളവ് എല്‍.എസ്.ഡി. പിടികൂടുന്നതെന്ന് ഡി.സി.പി. മെറിന്‍ ജോസഫ് പറഞ്ഞു. ഹോളണ്ടില്‍ നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്താണ് എല്‍.എസ്.ഡി ഇന്ത്യയിലെത്തിക്കുന്നത്. നേപ്പാളില്‍ എത്തിക്കുന്ന ലഹരി അവിടെ നിന്നും വിമാനമാര്‍ഗം ബംഗളുരുവിലെത്തിക്കും. ഇവിടെനിന്നാണ് കോഴിക്കോേെട്ടക്ക് കടത്തുന്നത്. മൈസൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും മയക്കുമരുന്നു കേരളത്തിലേക്കു എത്താറുണ്ട്.

നഗരത്തിലെ വിതരണക്കാരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതേകുറിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം. കഴിഞ്ഞമാസം ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്നു നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ലഹരി വില്‍പനയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലോക്കല്‍ പൊലീസും അതത് സ്‌റ്റേഷന്‍ പരിധിയിലെ മദ്യമയക്കുമരുന്ന് സംഘത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ്. ഇതാണ് സ്ഥിരമായി എല്‍.എസ്.ഡി. കൈകാര്യം ചെയ്യുന്ന എന്‍ജിനീയിറിങ് വിദ്യാര്‍ഥിയിലേക്ക് അന്വേഷണം എത്തിച്ചത്.

കസബ സി.ഐ പി. പ്രമോദ്, എസ്.ഐമാരായ സിജിത്ത്, രാംജിത്ത്, കെ.പി സെയ്തലവി, സി.പി.ഒമാരായ ബിനില്‍കുമാര്‍, ജിനീഷ്, സന്ദീപ് സെബാസ്റ്റ്യന്‍, ഷാജി, ഷിജു, സൗത്ത് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ.കെ രമേഷ് ബാബു, കെ.ടി രാമചന്ദ്രന്‍, മഹേഷ്, ഷാഫി, അബ്ദുറഹ്മാന്‍, എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

കഞ്ചാവും കറുപ്പും ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡ് (എല്‍.എസ്.ഡി) അടക്കമുള്ള വീര്യമേറിയ ലഹരിയിലേക്ക് വിദ്യാര്‍ത്ഥികള്‍ തിരിയുന്നത്. ക്രിസ്റ്റല്‍ രൂപത്തിലും സ്റ്റാമ്പ് രൂപത്തിലും ആസിഡ് രൂപത്തിലുമാണ് എല്‍.എസ്.ഡി ലഭ്യമാകുന്നത്. തപാല്‍ രൂപത്തിലുള്ളതാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത്. ഒരു തപാല്‍ സ്റ്റാമ്പിന്റെ മൂന്നിലൊന്ന് വലുപ്പം മാത്രമേ ഇതിനുളളൂ. പെട്ടെന്ന് തപാല്‍ സ്റ്റാമ്പാണെന്ന് കരുതുമെന്നതിനാല്‍ ബുക്കുകള്‍ക്കുള്ളിലും മറ്റും ഒളിപ്പിച്ചു കടത്തുക എളുപ്പമാണ്. എട്ടു മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ എല്‍.എസ്.ഡി.യുടെ ലഹരി നിലനില്‍ക്കുന്നുവെന്നതാണ് യുവാക്കളെ ആകര്‍ഷിക്കുന്നത്. എല്‍.എസ്.ഡി ഉപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുകയില്ല എന്നതും കുറ്റവാളികള്‍ക്ക് തുണയാകുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending