Connect with us

More

സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി പ്രതിനിധിയെ ഉള്‍പെടുത്താനുള്ള നീക്കം പാളി

Published

on

തേഞ്ഞിപ്പലം: ഇന്നലെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒപ്പിട്ട കാലിക്കറ്റ് സര്‍വകലാശാല നോമിനേറ്റഡ് സിന്‍ഡിക്കേറ്റില്‍ ബി.ജെ.പി പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നീക്കം അവസാന സമയവും പാളി. പൂര്‍ണമായും ഇടത് മേധാവിത്വമുള്ള സിന്‍ഡിക്കേറ്റാണ് ഇന്നലെ നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ ഗവര്‍ണറെ സ്വാധീനിച്ച് ബി.ജെ.പി ഒരു പ്രതിനിധിയെ തന്നെയെങ്കിലും സിന്‍ഡിക്കേറ്റ് അംഗമായി ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഗവര്‍ണറില്‍ ഇതിനായി സമ്മര്‍ദവും നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട് .എന്നാല്‍ നീക്കം അവസാന നിമിഷം പാളുകയായിരുന്നു. അനുകൂല സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റില്‍ ഒരു പ്രതിനിധിയുണ്ടാവുക എന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്‌നമായിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ ബി.ജെ.പി പ്രതിനിധി സിന്‍ഡിക്കേറ്റിലെത്തുകയെന്നത് ഇടത് കേന്ദ്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.

ഗവര്‍ണര്‍ കൈകൊള്ളുന്ന സമീപനത്തിലായിരുന്നു ഇതിന് ആശങ്ക. ഇത് മറികടക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് രാഷ്ട്രീയത്തിലുപരി വിദ്യാഭ്യാസ വിചക്ഷണരെ സിന്‍ഡിക്കേറ്റില്‍ മുഖ്യ പരിഗണന നല്‍കിയത്.പൂര്‍ണമായും വിദ്യാഭ്യാസ വിചക്ഷണന്മാരെ ഉള്‍പ്പെടുത്തിയത് ഗവര്‍ണറുടെ എതിര്‍പ്പ് മറികടക്കലായിരുന്നു ലക്ഷ്യം. ഗവര്‍ണറുടെ അനിഷ്ടം കാരണം കടുത്ത രാഷ്ട്രീയ ഇടപെടല്‍ സര്‍ക്കാറിന് നടത്താന്‍ സാധിച്ചിട്ടില്ലെന്നത് ലിസ്റ്റില്‍ വ്യക്തമാവുന്നുണ്ട്.എന്നാലും നോമിനേറ്റ് ചെയ്തവര്‍ പൂര്‍ണമായും ഇടത് അനുകൂലികളാണെന്നതില്‍ സര്‍ക്കാരിന് ആശ്വസിക്കാം. വിദ്യാഭ്യാസ രംഗത്ത് നിന്ന് ആറ് പേരാണുള്ളത്.മൂന്ന് എയ്ഡഡ് കോളജ് അധ്യാപകര്‍, സര്‍ക്കാര്‍ കോളജ് അധ്യാപകന്‍, സര്‍വകലാശാലാ അധ്യാപകന്‍ എന്നീ പ്രതിനിധികള്‍ ഒന്ന് വീതം ഉണ്ട്.

സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ രണ്ട് പേരും എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍ ഒന്നും പ്രതിനിധിയുണ്ട്. ഒരു വിദ്യാര്‍ഥി പ്രതിനിധിയും സിന്‍ഡിക്കേറ്റിലുണ്ട്. ഇലക്ടറല്‍ സെനറ്റും സിന്‍ഡിക്കേറ്റും രൂപീകരിക്കുന്നത് വരെ സെനറ്റിന്റെ അധികാരമുള്ള 13 അംഗ സിന്‍ഡിക്കേറ്റായിരിക്കുമിത്.അതേസമയം യു.ഡി.എഫ് നിയന്ത്രണത്തിലുള്ള പഴയ സിന്‍ഡിക്കേറ്റില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ 6 ല്‍ നിന്ന് 4 പേര്‍ മാത്രമാണ് പുതിയ സിന്‍ഡിക്കേറ്റില്‍ ഇടം കിട്ടിയത്. കെ.കെ ഹനീഫ, ഡോ. വിജയരാഘവന്‍, ഡോ. സി.സി ബാബു, ഡോസി. അബ്ദുല്‍ മജീദ് എന്നിവരാണവര്‍. സി. എല്‍ ജോഷി ഇതിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കേറ്റില്‍ അംഗമായിട്ടുണ്ട്.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്റെ ഭാര്യ പ്രഫ. ആര്‍.ബിന്ദു സിന്‍ഡിക്കേറ്റിലെത്തിയിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് നിയമിക്കാവുന്ന 6 പേര്‍ കൂടി സിന്‍ഡിക്കേറ്റില്‍ വന്നേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രതികരണങ്ങള്‍ ആശാവഹം: എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാവും: മുസ്‌ലിം ലീഗ്‌

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

india

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ).

Published

on

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ). തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ സുപ്രീം കോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1954ലെ റൂള്‍(1) പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്.

പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ അറിയിച്ചു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി,ബ്രോങ്കോം, സ്വസാരി പ്രവാഹി തുടങ്ങീ പത്തോളം ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചു. ഇതിനുപുറമെ ഉത്തരാഗണ്ഡിലെ എല്ലാ ആയുര്‍വേദ/യുനാനി മരുന്ന് നിര്‍മാണശാലകള്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

Trending