Connect with us

Video Stories

ഓഖി വിട്ടൊഴിയും മുന്നേ പണപ്പിരിവുമായി ഇടതു സംഘടന

Published

on

കൊല്ലം: കേരളത്തിന്റെ തീരദേശ മേഖലയില്‍ ആഞ്ഞടിച്ച് ഓഖി ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടം കണക്കാക്കും മുന്നെ ദുരിതത്തിന്റെ പേരില്‍ പണപ്പിരിവുമായി ഇടതു സര്‍വ്വീസ് സംഘടന. സി.പി.ഐ നേതൃത്വം നല്‍കുന്ന ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളാണ് ഓഫീസുകളില്‍ പണം പിരവ് നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ കൊല്ലം കലക്ടറേറ്റിലാണ് ഉദ്യോഗസ്ഥര്‍ പിരിവിനിറങ്ങിയത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഉദ്യോഗസ്ഥരാണ് ജോലിസമയത്ത് പിരിവിനിറങ്ങിയതെന്നും സംഭവത്തെ വിവാദത്തിലാക്കിയിരിക്കുകയാണ്.

ഓഫീസ് ജോലികള്‍ ചെയ്യേണ്ട രാവിലെ 11 മണിക്ക് ശേഷമാണ് കൊല്ലം കലക്ടറേറ്റില്‍ ജോയിന്‍് കൗണ്‍സില്‍ പണപിരിവ് നടത്തിയത്.
അപകടത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കേണ്ടത് ആവശ്യമായ നടപടികള്‍ നടത്തേണ്ട സര്‍ക്കാര്‍ തലത്തിലെ 30 ജീവനക്കാരാണ് പിരിവുമായി ഇറങ്ങിയത്.

കൊടുങ്കാറ്റിലും കനത്ത മഴയിലും തീരദേശം ദുരിതം അനുഭവിക്കുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ വ്യക്തതയില്ലാത്ത പിരിവ് നടന്നത്. അപടകത്തില്‍ പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണിപ്പോഴും. മരണങ്ങള്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുകയും സര്‍്ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്യുന്ന സമയമാണിത്. ജോലിസ്ഥലത്തും ഫീല്‍ഡിലുമായി നന്നായി പണിയെടുക്കേണ്ട സമയത്താണ് ഓഫീസ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി ഉദ്യോഗസ്ഥര്‍ പിരിവിന് ഇറങ്ങിയത്. ജോയിന്റ് കൗണ്‍സിലിന്റെ ഭീഷണിഭീഷണിയിലാണ് പിരിവ് നടന്നതെന്നും വാര്‍ത്ത പുറത്തുവിട്ട മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending