Connect with us

Video Stories

2017ലെ കരട് ബജറ്റിന് അംഗീകാരം

Published

on

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന യുഎഇ മന്ത്രിസഭാ യോഗം വിദ്യാഭ്യാസ-സാമൂഹിക മേഖലകള്‍ക്ക് ഏറ്റവും കുടുതല്‍ തുക വകയിരുത്തിയ 2017ലെ കരട് ബജറ്റിന് അംഗീകാരം നല്‍കി. 2017ലെ ആകെ ബജറ്റ് ചെലവ് 48.70 ബില്യന്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അല്‍പം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആകെ ബജറ്റ് ചെലവ് 48.55 ബില്യന്‍ ദിര്‍ഹമായിരുന്നു. എണ്ണവിലകളില്‍ കാര്യമായ ഇടിവുണ്ടായിട്ടും ഫെഡറല്‍ ബജറ്റ് ചെലവ് കഴിഞ്ഞ വര്‍ഷങ്ങളിലെ വ്യയത്തിനോട് ഒപ്പം നില്‍ക്കുകയാണ്.

വാര്‍ഷികാടിസ്ഥാനത്തിലുള്ള പഞ്ചവല്‍സര വകയിരുത്തലില്‍, 49.6 ബില്യന്‍ വ്യയത്തിന്റെ ശരാശരി വാര്‍ഷിക ചെലവ് 6.5 ശതമാനമായി ഉയര്‍ന്നു നില്‍ക്കുന്നു. 2014-’16 വര്‍ഷങ്ങളിലെ (മൂന്നു വര്‍ഷ) ബജറ്റില്‍ ശരാശരി സര്‍ക്കാര്‍ വ്യയം 46.6 ബില്യന്‍ ദിര്‍ഹമായാണ് കണക്കാക്കിയിരിക്കുന്നത്. പകുതിയിലധികവും സാമൂഹിക മേഖലകള്‍ക്കായി വകിയിരുത്തിയിരിക്കുന്നു. പൊതു-ഉന്നത വിദ്യാഭ്യാസ മേഖലക്ക് അടക്കം 25.2 ബില്യന്‍ മൂല്യമാണ് നിജപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് ചെലവിന്റെ 10.2 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 20.5 ശതമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ആരോഗ്യ പരിചരണത്തിനും സാമൂഹിക സംരക്ഷണത്തിനും 4.2 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 8.6 ശതമാനം വകിയിരിത്തിയിരിക്കുന്നു. പെന്‍ഷന് 4 ബില്യന്‍ ദിര്‍ഹം, അല്ലെങ്കില്‍ 8.2 ശതമാനം എന്നിങ്ങനെയും നീക്കി വെച്ചിട്ടുണ്ട്. സാമൂഹിക വികസനം അടക്കമുള്ള മറ്റു ക്ഷേമ ആസൂത്രണത്തിന് 3.2 ബില്യന്‍ ദിര്‍ഹമും ഭവന മേഖലക്ക് 1.6 ബില്യന്‍ ദിര്‍ഹമുമാണ് നീക്കി വെച്ചിരിക്കുന്നത്. ”ഭാവി ഭരണകൂട വീക്ഷണത്തിനനുസൃതമായി ആവശ്യം നിവര്‍ത്തിക്കും വിധത്തിലുള്ള ശേഷിയും മാര്‍ഗങ്ങളുമാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഭരണകൂടങ്ങളിലൊന്നാവാന്‍ വിഭവങ്ങളുടെ പരമാവധി ഉപയോഗം കൊണ്ടും രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള സേവന വര്‍ധനയിലൂടെയും യത്‌നിക്കും” -ശൈഖ് മുഹമ്മദ് പറഞ്ഞു.
സര്‍ക്കാര്‍ കാര്യ മേഖലക്ക് 42 ശതമാനം (20.7 ബില്യന്‍ ദിര്‍ഹം മൂല്യം) ബജറ്റ് തുകയാണുള്ളതെന്ന് ഇതുസംബന്ധിച്ച ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പൗരന്മാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കിയും യുഎഇ ഭരണകൂടത്തിന്റെ ദര്‍ശനത്തിനുസൃതമായി ധനകാര്യ പ്രവര്‍ത്തനങ്ങള്‍ നിവര്‍ത്തിച്ചും മുന്നേറാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending