Connect with us

More

ഫലസ്തീന്‍ തലസ്ഥനം ജറൂസലം: ഒ.ഐ.സി

Published

on

 

ഇസ്തംബൂള്‍: ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായ കിഴക്കാന്‍ ജറൂസലമിനെ അംഗീകരിക്കണമെന്ന് ഇസ്്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി.
ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണ്. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍നിന്ന് യു.എസ് പിന്മാറാണമെന്നും ഒ.ഐ.സി ഉച്ചകോടി ആവശ്യപ്പെട്ടു. ഫലസ്തീന്റെ തലസ്ഥാനം ജറൂസലം തന്നെയാണെന്ന് ഇസ്തംബൂളില്‍ നടന്ന ഉച്ചകോടിയില്‍ സംസാരിക്കവെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമത്തിനും നീതിക്കും വിലകല്‍പ്പിക്കുന്ന എല്ലാവരെയും ഫലസ്തീന്റെ തലസ്ഥാനമായി ജറൂസലമിനെ അംഗീരിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു. ഇസ്രാഈല്‍ ഭീകര രാഷ്ട്രമാണെന്ന് ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍ അമേരിക്കയുടെ ഒരു പങ്കും ഇനി അംഗീകരിക്കില്ല. ഇസ്രാഈലിനോടുള്ള പക്ഷപാതിത്വം അവര്‍ തെളിയിച്ചിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. ജറൂസലം വിഷയത്തില്‍ ട്രംപിന്റെ തീരുമാനത്തോട് മുസ്്‌ലിം രാജ്യങ്ങള്‍ ഏകോപിത നിലപാട് സ്വീകരിക്കണമെന്നും ഉര്‍ദുഗാന്‍ നിര്‍ദേശിച്ചു. സുഹൃത്തുക്കളുമായി യുദ്ധം ചെയ്യുന്നവര്‍ ശത്രുവിനോടുള്ള പോരാട്ടം മറക്കുകയാണ്. ഒരു നയതന്ത്ര പരിഹാരമാണ് നമുക്ക് വേണ്ടത്.
ദിനംപ്രതി ഫലസ്തീനില്‍നിന്ന് കൂടുതല്‍ ഭൂമി തട്ടിയെടുക്കുന്നതില്‍നിന്ന് നാം ഇസ്രാഈലിനെ തടയേണ്ടതുണ്ട്. ഇപ്പോള്‍ ഇസ്രാഈല്‍ പ്രകടിപ്പിക്കുന്ന നയങ്ങളും സമീപനവും നമുക്ക് അംഗീകരിക്കാനാവില്ല-ഉര്‍ദുഗാന്‍ വ്യക്തമാക്കി. അമേരിക്കയുെട മുന്‍ പ്രഖ്യാപിത നിലപാടില്‍നിന്ന് വ്യത്യസ്തമായി ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥനമായി പ്രഖ്യാപിക്കുകയും യു.എസ് എംബസി അവിടേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തത് ആഗോള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജറൂസലമിനുമേല്‍ പരമാധികാരം അടിച്ചേല്‍പ്പിക്കുന്ന ഇസ്രാഈല്‍ നടപടി ലോകം ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഇസ്രാഈലിനോട് അമേരിക്ക മുമ്പും അനുഭാവപൂര്‍മാണ് പെരുമാറിയിരുന്നത്. ഇസ്രാഈലിന്റെ പല ധിക്കാരങ്ങള്‍ക്കും താങ്ങായി നിന്നിരുന്നത് അമേരിക്കയാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈല്‍ വിരുദ്ധവും ഫലസ്തീന്‍ അനുകൂലവുമായ പ്രമേയങ്ങളെ മുഴുവന്‍ യു.എസ് വീറ്റോ ചെയ്യുകയാണ് പതിവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending