More
പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ മരിച്ച കുട്ടിയുടെ കുടുംബത്തിന് ജപ്തി നോട്ടീസ്

2012 ആഗസ്റ്റ് ആറിന് സംസ്ഥാനത്തെയാകെ ഞെട്ടിച്ച ഉരുള്‍പൊട്ടലിന്റെ ദു:ഖസ്മൃതിയായി വിട പറഞ്ഞ ജ്യോത്സന എന്ന ഒമ്പതുകാരിയുടെ കുടുംബത്തിന് ഇരുട്ടടിയായി ജപ്തി ഭീഷണി. പിഞ്ചോമനക്കു പുറമെ വീടും പറമ്പും നാമാവശേഷമാവുകയും ചെയ്ത പാവം കുടുംബത്തെ ദുരിതത്തില്‍ നിന്ന് കരകേറ്റാന്‍ ഉദാരമതികള്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ജപ്തി നോട്ടീസ് വന്നത്. ഭീമാകാരം പൂണ്ട് വരുന്ന മലവെള്ള പാച്ചിലിന്റെ കുത്തൊഴുക്കില്‍ പെട്ട ജ്യോത്സന ഇന്നും നാടിന്റെ കണ്ണീരോര്‍മയാണ്. ആനക്കാംപൊയില്‍ മാവാതുക്കലില്‍ പടന്നമാക്കല്‍ ബിനു ബ ഷീബ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് ജോത്സന. ഭാര്യയും നാല് മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായ ബിനുവിന് താമരശ്ശേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 50,000 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരിക്കെ യായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തം.
താമസിക്കുന്ന കൂരയും ആകെക്കുടിയുള്ള സ്ഥലവും പശുവും തൊഴുത്തുമെല്ലാം നാമമാത്രം ബാക്കിയാക്കി മലവെള്ളം കോരിയെടുത്തു പോയി. ഉരുള്‍പൊട്ടലില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ബിനുവിന് കൂലിപ്പണിക്ക് പോകാന്‍ പറ്റാതായി. അതോടെ ജീവിതമാര്‍ഗം തന്നെയും വഴിമുട്ടുകയും ലോണിന്റെ തിരിച്ചടവ് താളം തെറ്റുകയും ചെയ്തു. 12 ശതമാനം പലിശയും കൂട്ടുപലിശയുമുള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം രൂപയായിട്ടുണ്ടെന്നും തുക ഉടന്‍ അടച്ചു തീര്‍ക്കാത്ത പക്ഷം മലവെള്ളപ്പാച്ചില്‍ ബാക്കി വെച്ചതെല്ലാം പരസ്യമായി ലേലം ചെയ്യുമെന്ന കര്‍ശനമായ മുന്നറിയിപ്പാണ് ബാങ്ക് നല്‍കിട്ടുള്ളത്.
താമരശ്ശേരി രൂപത സ്ഥലം വാങ്ങി നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് ഭാര്യയും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബവുമായി ബിനു ഇപ്പോള്‍ കഴിയുന്നത്. പണമടക്കാനുള്ള അവസാന തീയതി ഇന്ന് (ഡിസംബര്‍ 30 ) അവസാനിക്കുകയാണെന്നോര്‍ക്കു മ്പോള്‍ കോരിത്തരിക്കുകയാണീ കുടുംബം. ‘എല്ലാം ശരിയാക്കു’ന്ന വാഗ്ദാനങ്ങള്‍ നല്‍കിയവരെയൊന്നും ഈ വഴിക്ക് ഇപ്പോള്‍ കാണാനേയില്ലെന്നും ഇവര്‍ സങ്കടപ്പെട്ടു.
മലയോര മേഖലയില്‍ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു 2012-ലെ ഉരുള്‍പൊട്ടല്‍. ഒരു കുടുബത്തിലെ അഞ്ച് അംഗങ്ങള്‍ അടക്കം എട്ട്‌പേര്‍ മരണമടഞ്ഞു.ഏക്കര്‍ കണക്കിന് ഭൂമി ഒഴുകിപ്പോയി, കോടി ക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 24 വീടുകള്‍ പൂര്‍ണ്ണമായും നിരവധി വീടുകള്‍ ഭാഗികമായും നശിച്ചു . ‘ വീടും കുടുംബത്തില്‍ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി യും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഉറപ്പ് നല്‍കിയതാണ്.പക്ഷേ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല’ ഇവര്‍ പറഞ്ഞു. ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നടപടിയെങ്കിലും ഉണ്ടായെങ്കില്‍ എന്നാണ് ഇവരുടെ ഇപ്പോഴത്തെ പ്രാര്‍ഥനയും അഭ്യര്‍ഥനയും.

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.
ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
kerala
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലെ മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
എന്നാൽ, നാളെ മുതൽ മഴ കുറയുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
kerala3 days ago
‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്