Connect with us

Culture

“മുത്തലാഖ്: നിയമ നിര്‍മാണത്തിന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നില്ല”

Published

on

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ബന്ധ പ്രകാരമാണ് തിടുക്കപ്പെട്ട് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവന്നതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം നിരര്‍ത്ഥകമാണെന്ന് നിയമ വിദഗ്ധര്‍.

ലോക്‌സഭയില്‍ മുത്തലാഖ് നിരോധന ബില്‍ അവതരിപ്പിച്ച്് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്, മുത്തലാഖ് വിഷയത്തില്‍ ആറു മാസത്തിനകം നിയമ നിര്‍മാണം നടത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടുവെന്നായിരുന്നു. ഇക്കാര്യം മന്ത്രി ട്വിറ്ററിലും ആവര്‍ത്തിച്ചു. പക്ഷേ ഇത് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെച്ചു കൊണ്ടുള്ള വിവരമായിരുന്നുവെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമമന്ത്രിയും വിവിധ ബി.ജെ.പി നേതാക്കന്‍മാരും മുത്തലാഖ് നിരോധന നിയമം പാസാക്കിയെടുക്കുന്നതിനായി ആവര്‍ത്തിച്ച് ഉന്നയിക്കുന്നത് സുപ്രീം കോടതിയുടെ ഒരു നിരീക്ഷണം മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതാവട്ടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും തള്ളിക്കളഞ്ഞതുമാണ്. ആഗസ്റ്റ് 22-നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുത്തലാഖ് വിഷയത്തില്‍ വിധി പ്രസ്താവം നടത്തിയത്. ഇതില്‍ തന്നെ അഭിപ്രായ ഭിന്നതയും ഉണ്ടായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റി്‌സ് ജെ.എസ് ഖെഹാര്‍, ജസ്റ്റിസ് എസ്.എ നസീര്‍ എന്നിവര്‍ മുത്തലാഖ് മതപരമായ ആവശ്യമായ ഒരു പ്രയോഗമാണെന്നും അതിനാല്‍ ഭരണഘടനയുടെ അനുഛേദം 25 പ്രകാരം മൗലികാവകാശമായ.ി സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ് അഭിപ്രായപ്പെട്ടത്.

തലാഖ് ഇ ബിദ്അത്ത് സുന്നികളുടെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും 1400 വര്‍ഷത്തിലധികമായി ഇത് പിന്തുടരുന്നുണ്ടെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമായി ഇത് അംഗീകരിച്ചതുമാണെന്നും അതിനാല്‍ ഇതിനെ അസാധുവാക്കാനോ, നിയമ പ്രകാരം അസ്വീകാര്യമാക്കാനോ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസുമായാ ഖെഹാറും നസീറും അഭിപ്രായപ്പെട്ടു. ഭരണഘടന സംരക്ഷിക്കാന്‍ മാത്രമല്ല, അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും കോടതിക്ക് ബാധ്യതയുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം, ഭരണഘടനയുടെ അനുഛേദം 142 പ്രകാരം പൂര്‍ണ നീതി നടപ്പിലാക്കേണ്ടതുള്ളതിനാല്‍ ലിംഗ അസമത്വം ഒഴിവാക്കേണ്ടതിനാല്‍ മുത്തലാഖ് സ്വമേധയാ ഒഴിവാക്കേണ്ടതാണെന്നും ഇരുവരും പറഞ്ഞു. തലാഖ് ഇ ബിദ്അമത്ത് പരാമര്‍ശിക്കുന്ന തരത്തില്‍ ആവശ്യമായ നിയമം നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നതായും അവസാനമായി ഇരുവരും പറഞ്ഞു. നിയമ നിര്‍മാണം നടക്കുന്നതുവരെ ആറുമാസത്തേക്ക് മുത്തലാഖ് ചൊല്ലുന്നതില്‍ നിന്നും മുസ്‌ലിം ഭര്‍ത്താക്കന്‍മാരെ വിലക്കുന്നതായും ജസ്റ്റിസുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിര്‍ദേശത്തെയാണ് പുതിയ നിയമം ആറുമാസത്തിനകം നിര്‍മിക്കണമെന്ന തരത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു എന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാറും ബി.ജെ.പി നേതാക്കളും ഉന്നയിക്കുന്നത്. അതേ സമയം ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നു മൂന്ന് ജഡ്ജിമാര്‍ മുത്തലാഖ് മൗലികാവകാശമാണെന്നും അത് സംരക്ഷിക്കേണ്ടതാണെന്നുമാണ് അഭിപ്രായപ്പെട്ടതെന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല.

മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഏകകണ്ഠമായി വിധി പറഞ്ഞിട്ടില്ലെന്നിരിക്കെ, തിടുക്കപ്പെട്ട് നിയമ നിര്‍മാണം നടത്താനുള്ള ശ്രമത്തിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending