Connect with us

More

പ്രതിപക്ഷ പ്രതിഷേധം: മുത്തലാഖ് ബില്‍ രാജ്യസഭയില്‍ വോട്ടിനിടാനായില്ല

Published

on

 

ന്യൂഡല്‍ഹി:വിവാദമായ മുത്തലാഖ് നിരോധന(മുസ്്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ)ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ വോട്ടിനിടാനായില്ല. ബില്ലിന്മേല്‍ ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇന്നും ചര്‍ച്ച തുടരാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു.

ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനക്ക് വിടണോ നേരിട്ട് വോട്ടിനിടണോ എന്നത് സംബന്ധിച്ചാണ് ഇന്നലെ ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ കക്ഷികളും ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചു. അതേസമയം ബില്‍ വോട്ടിനിട്ട് പാസാക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ സ്വീകരിച്ചത്.

ഇന്നലെ കാലത്ത് തന്നെ ബില്‍ പരിഗണനക്ക് വന്നപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടന്ന സഭ വൈകീട്ട് 5.30നാണ് മുത്തലാഖ് ബില്‍ വീണ്ടും പരിഗണനക്ക് എടുത്തത്.

പ്രതിപക്ഷ അംഗങ്ങളായ ആനന്ദ് ശര്‍മ്മ, സുകേന്ദര്‍ ശേഖര്‍ റോയ് എന്നിവര്‍ ബുധനാഴ്ച സഭയില്‍ ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത് ചട്ടപ്രകാരമല്ലെന്നും അതിനാല്‍ ഇവ തള്ളിക്കളയണമെന്നും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടങ്ങി. ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഏറെ പണിപ്പെട്ടാണ് അംഗങ്ങളെ ശാന്തരാക്കിയത്. ഭേദഗതി നിര്‍ദേശങ്ങള്‍ വന്നത് ചട്ടപ്രകാരമാണെന്നും ഇവ ചര്‍ച്ചക്കെടുക്കുമെന്നും ഉപാധ്യക്ഷന്‍ വ്യക്തമാക്കിയതോടെ ഭരണപക്ഷം ബഹളം തുടങ്ങി. ഇതിനിടെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥകളും ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയും സംബന്ധിച്ച് അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മുത്തലാഖിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെടുന്ന പുരുഷന്‍ തന്നെ ഭാര്യക്ക് ജീവനാംശവും നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ്. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പഠനത്തിന് സെലക്ട് കമ്മിറ്റിക്ക് വിടുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടര്‍ന്ന് സംസാരിച്ച തൃണമൂല്‍ അംഗം ദെരക് ഒബ്രയാനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഒരുഘട്ടത്തില്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കണമെന്ന കാര്യത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും സാമാന്യ യുക്തിക്ക് നിരക്കാത്ത നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് ദെരക് ഒബ്രയാന്‍ വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കില്‍ പിന്നെ എന്തിനാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും സെലക്ട് കമ്മിറ്റിക്ക് വിടാതെ സഭ പാസാക്കുകയല്ലേ വേണ്ടതെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

അഭിപ്രായസമന്വയം ഇല്ലാത്ത സാഹചര്യത്തില്‍ ജി.എസ്.ടി ബില്‍ പരിഗണനക്കെടുക്കാമെന്ന് ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എതിര്‍ത്തു. ലിസ്റ്റ് ചെയ്യപ്പെട്ട വിഷയത്തിലെ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മറ്റൊരു വിഷയം പരിഗണനക്ക് എടുക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളി തുടങ്ങി. ബഹളം മൂര്‍ഛിച്ചതോടെ ഇന്ന് കാലത്ത് 11 മണിക്ക് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു.
ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഇതോടെ മങ്ങലേറ്റു. സഭാ സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെ, പ്രതിപക്ഷത്തിന്റെ നിലപാട് നിര്‍ണായകമാകും. വെള്ളിയാഴ്ച സാധാരണ അംഗങ്ങള്‍ക്ക് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിനാണ് സമയം നല്‍കാറ്. പ്രത്യേക സാഹചര്യത്തില്‍ ഇവ റദ്ദാക്കി മറ്റ് വിഷയങ്ങള്‍ സഭക്ക് പരിഗണിക്കാം. എന്നാല്‍ ഇതിനെ പ്രതിപക്ഷം പിന്തുണക്കുമോ എന്നത് നിര്‍ണായകമാണ്. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തത് തിരിച്ചടിയാകും. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഉറച്ചുനില്‍ക്കുന്നതും സര്‍ക്കാറിന് തിരിച്ചടിയാണ്.

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

Trending