Connect with us

Culture

പിണങ്കാവ് അഥവാ ഒരു തിരിട്ടു ഗ്രാമം

Published

on

ദാവൂദ് മുഹമ്മദ്‌

പിണങ്കാവ് ഒരു ഗ്രാമത്തിന്റെ പേരാണ്. ഹരിയാനയിലെ മെവാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന ഗ്രാമം. കൃഷിയാണ് പരമ്പരാഗത തൊഴില്‍. പുതു തലമുറയിലെ യുവാക്കള്‍ ഏറെയും കേന്ദ്രീകരിക്കുന്നത് പണം തട്ടിപ്പില്‍. അതും എ.ടി.എം തട്ടിപ്പ്. അന്വേഷിച്ച് ഒരു പൊലീസുകാരനും ഈ ഗ്രാമത്തിലേക്കു കടന്നുചെല്ലില്ല എന്നതു തന്നെയാണ് ഈ തട്ടിപ്പു വീരന്‍മാരുടെ ധൈര്യം. ഇനി പൊലീസ് ഗ്രാമത്തിലെത്തിയാലോ, തിരിച്ചുവരാനുമാവില്ല. ഒഡീഷയില്‍ നിന്നു അന്വേഷണ സംഘത്തിന്റെ ഗതിയായിരിക്കും. പക്ഷേ എല്ലാം അതിജീവിച്ചാണ് ഈ ഗ്രാമത്തില്‍ നിന്നു എ.ടി.എം തട്ടിപ്പ് കേസിലെ രണ്ടു പ്രതികളെ കണ്ണൂരിലെത്തിച്ചത്. കേള്‍ക്കുമ്പോള്‍ ഇതൊരു നിസ്സാര സംഭവമായി തോന്നാം. കേവലം നാല്‍പതിനായിരത്തിന്റെ തട്ടിപ്പാണെന്നു കരുതി എഴുതി തള്ളാം… പക്ഷേ വളരെ എളുപ്പത്തില്‍ രാജ്യവ്യാപകമായി തട്ടിപ്പ് നടത്തുകയും പിടിക്കപ്പെടാനുള്ള എല്ലാം സാധ്യതകളെയും കൊട്ടിയടക്കുകയാണ് ഈ ഗ്രാമം.

ഒരു ഭാഗത്ത് കാടും മറുഭാഗത്ത് വിശാലമായ കൃഷിയിടവുമുള്ള കാട്. മെവാട് ജില്ലയിലെ ക്രിമിനലുകളുടെ ഗ്രാമം. കവര്‍ച്ചയുടെയും തട്ടിപ്പിന്റെയും നാട്. പൊലീസിനെക്കാള്‍ അധികാരം ഗ്രാമ മുഖ്യനും. വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരുടെ നാടാണെങ്കിലും അടുത്തകാലത്ത് പലരും ഉന്നത വിദ്യഭ്യാസം നേടിയിട്ടുണ്ട്. പക്ഷേ ഈ സാങ്കേതിക വിദ്യകൂടി തട്ടിപ്പിനായി ഉപയോഗിക്കുകയാണ് യുവാക്കള്‍. ആര്‍ക്കും എവിടെ നിന്നും എ.ടി.എം വഴി പണം തട്ടാമെന്ന പുതിയ രീതി പരീക്ഷിച്ചാണ് ഈ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ തട്ടിപ്പ്. ഇതിനു ഏറെ സഹായിച്ചതാവട്ടെ എ.ടി.എം ഇടപാട് സംബന്ധിച്ച് പരാതി ഒരാഴ്ച്ചക്കകം പരിഹരിക്കണമെന്ന റിസര്‍ബാങ്കിന്റെ നിര്‍ദേശം.

കണ്ണൂര്‍ പൊലീസ് നടത്തിയ ഒരു അന്വേഷണം.
തട്ടിപ്പ് എന്തെളുപ്പം

സി.ഡി.എം മെഷീനില്‍ നാല്‍പതിനായിരം രൂപ നിക്ഷേപിച്ച സംഘം മറ്റെരു എ.ടി.എം കൗണ്ടറിലെത്തി പിന്‍വലിക്കും. പണം വന്നു കൊണ്ടിരിക്കെ മെഷീന്റെ പവര്‍ ഓഫ് ചെയ്യും. ഇതിനകം നോട്ടുകള്‍ പുറത്തു വന്നിട്ടുണ്ടാവും. അപ്പോഴേക്കും തട്ടിപ്പുകാരന്‍ കൂടിയായ ഇടപാടുകാരന്റെ മൊബൈലിലേക്ക് പണം പിന്‍വലിച്ചതായി സന്ദേശവും ലഭിക്കും. എന്നാല്‍ പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറില്‍ പരാതിയും നല്‍കും. പരിശോധിച്ചാല്‍ ഈ സമയം എ.ടി.എം കേടാണെന്നു ബോധ്യമാവും. ഏഴു ദിവസത്തിനകം പണം അകൗണ്ടിലേക്ക് തിരിച്ചെത്തും. ഇതു ഉപയോഗിച്ച് സംഘത്തിലെ മറ്റൊരു അകൗണ്ടു വഴി മറ്റൊരു തട്ടിപ്പ് നടത്തും.
എന്നാല്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിന്റെ പണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ്. ബാങ്ക് ഈ തുക ഏജന്‍സിയില്‍ നിന്നാണ് പലപ്പോഴും ഈടാക്കുന്നത്. പേരിന് പൊലീസില്‍ പരാതി നല്‍കുക മാത്രമാണ് ബാങ്കുകള്‍ ചെയ്യുന്നത്. പക്ഷേ ഇതു കേവലം സാങ്കേതിക തകരാര്‍ അല്ലെന്നു തിരിച്ചറിഞ്ഞത് കണ്ണൂര്‍ എസ്.ബി.ഐയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്.

തട്ടിപ്പ് രാജ്യ വ്യാപകമാണ്

ചെങ്ങന്നൂരിലും തിരുവന്തപുരത്തും ഇത്തരം തട്ടിപ്പ് നേരത്തെ നടന്നിരുന്നു. ഒഡീഷയില്‍ നിന്നുള്ള അന്വേഷണ സംഘം ഈ ഗ്രാമത്തിന്റെ പടിവാതിക്കല്‍ വരെയെത്തി, പക്ഷേ ഫലം മറ്റെന്നാണ്. ചെങ്ങന്നൂര്‍ പൊലീസും അന്വേഷണവുമായി ചെന്നു. പക്ഷേ ഒരു പുരോഗതിയുമില്ല. ഇത്തവണ പൊലീസ് ഇവിടെയെത്തിയത് കണ്ണൂര്‍ ഡിവൈ.എസ്.പി പി.സദാനന്ദന്റെ അന്വേഷണ മികവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റൗഫിന്റെ സൈബര്‍ വൈദഗ്ധ്യവുമാണ്.

ഈ ഗ്രാമത്തിലെ 30 പേര്‍ അടങ്ങുന്ന സംഘമാണ് രാജ്യവ്യാപകമായി എ.ടി.എം തട്ടിപ്പ് നടത്തുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഓരോ സംസ്ഥാനത്തേക്കും അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ഗ്രാമവാസികളുടെ പേരിലുള്ള അകൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്. ഒരു ബ്രാഞ്ചില്‍ നിന്ന് ഒരു തവണ മാത്രമാണ് തട്ടിപ്പ്. കേവലം 40,000 രൂപയും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ബാങ്കില്‍ നിന്നാവുമ്പോള്‍ വലിയ തുകയാവും. കഴിഞ്ഞ മാസം 29ന് കോഴിക്കോട് എസ്.ബി.ഐ ഹാനിഹാള്‍ ബ്രാഞ്ചില്‍ സംഘം എത്തിയിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

സൂത്രധാരന്‍ എസ്.ഐയുടെ മകന്‍

എ.ടി.എം വഴി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ സൂത്രധാരന്‍ ഹരിയാനയിലെ ഫരീദാബാദ് എസ്.ഐയുടെ മകനായ ഷക്കീല്‍ അഹമ്മദ്. രാജസ്ഥാനിലെ എഞ്ചിനിയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിയാണിയാള്‍.
വാട്‌സ്ആപ്പ് വഴി ഷക്കീല്‍ അഹമ്മദുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അദ്ദേഹത്തിന്റെ രഹസ്യ നമ്പര്‍ കണ്ടെത്തിയാണ് സഹായികളെ പിടികൂടിയത്. ഹരിയാനയിലെത്തിയ സംഘത്തെ സഹായിക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. 90 ശതമാനത്തോളം ക്രിമിനലുകളുള്ള ഗ്രാമത്തിലേക്കു പേകാന്‍ പൊലീസിനും ഭയമാണ്. എന്നാല്‍ എസ്.ബി.ഐ ബാങ്ക് മാനേജറുടെ മൊഴി രേഖപ്പെടുത്താനാണ് എത്തിയതെന്ന വ്യാജേന കനത്ത പൊലീസ് സന്നാഹത്തോടെ ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപട്ടികയില്‍ മകന്‍ കൂടിയുണ്ടെന്നും ഇവരെ കിട്ടിയില്ലെങ്കില്‍ രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് മകനെ പൊക്കുമെന്ന് ഫരിദാബാദ് എസ്.ഐയെ അറിയിച്ചതോടെയാണ് മകനെ രക്ഷിക്കാമെന്ന ഉറപ്പില്‍ പ്രതികളെ കൈ മാറിയത്. എന്നാല്‍ ഷക്കീലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വിരല്‍ ചൂണ്ടിയത് ഒരു സംശയം

ഒരു ചെറിയ സംശയമാണ് രാജ്യം മുഴുവന്‍ വ്യാപകമായ എ.ടി.എം തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടിയതും പുതിയ രീതിയിലുള്ള തട്ടിപ്പ് പുറത്തറിയാനും സാധിച്ചത്. തട്ടിപ്പിന്റെ ഈ പഴുതുകള്‍ അടക്കാന്‍ ബാങ്കുകള്‍ക്കും എ.ടി.എം നിര്‍മാണ കമ്പനികള്‍ക്കും കഴിയും എന്നതാണ് ഈ അന്വേഷണത്തിന്റെ മികവായി കാണേണ്ടത്.
ഡിവൈ.എസ്പിയുടെ സംഘത്തില്‍ എസ്.ഐ സി.ഷൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.ജി അബ്ദുല്‍ റൗഫ്, കെ.എന്‍ സഞ്ജയ്, വി.സജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending