Connect with us

Culture

പിണങ്കാവ് അഥവാ ഒരു തിരിട്ടു ഗ്രാമം

Published

on

ദാവൂദ് മുഹമ്മദ്‌

പിണങ്കാവ് ഒരു ഗ്രാമത്തിന്റെ പേരാണ്. ഹരിയാനയിലെ മെവാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന ഗ്രാമം. കൃഷിയാണ് പരമ്പരാഗത തൊഴില്‍. പുതു തലമുറയിലെ യുവാക്കള്‍ ഏറെയും കേന്ദ്രീകരിക്കുന്നത് പണം തട്ടിപ്പില്‍. അതും എ.ടി.എം തട്ടിപ്പ്. അന്വേഷിച്ച് ഒരു പൊലീസുകാരനും ഈ ഗ്രാമത്തിലേക്കു കടന്നുചെല്ലില്ല എന്നതു തന്നെയാണ് ഈ തട്ടിപ്പു വീരന്‍മാരുടെ ധൈര്യം. ഇനി പൊലീസ് ഗ്രാമത്തിലെത്തിയാലോ, തിരിച്ചുവരാനുമാവില്ല. ഒഡീഷയില്‍ നിന്നു അന്വേഷണ സംഘത്തിന്റെ ഗതിയായിരിക്കും. പക്ഷേ എല്ലാം അതിജീവിച്ചാണ് ഈ ഗ്രാമത്തില്‍ നിന്നു എ.ടി.എം തട്ടിപ്പ് കേസിലെ രണ്ടു പ്രതികളെ കണ്ണൂരിലെത്തിച്ചത്. കേള്‍ക്കുമ്പോള്‍ ഇതൊരു നിസ്സാര സംഭവമായി തോന്നാം. കേവലം നാല്‍പതിനായിരത്തിന്റെ തട്ടിപ്പാണെന്നു കരുതി എഴുതി തള്ളാം… പക്ഷേ വളരെ എളുപ്പത്തില്‍ രാജ്യവ്യാപകമായി തട്ടിപ്പ് നടത്തുകയും പിടിക്കപ്പെടാനുള്ള എല്ലാം സാധ്യതകളെയും കൊട്ടിയടക്കുകയാണ് ഈ ഗ്രാമം.

ഒരു ഭാഗത്ത് കാടും മറുഭാഗത്ത് വിശാലമായ കൃഷിയിടവുമുള്ള കാട്. മെവാട് ജില്ലയിലെ ക്രിമിനലുകളുടെ ഗ്രാമം. കവര്‍ച്ചയുടെയും തട്ടിപ്പിന്റെയും നാട്. പൊലീസിനെക്കാള്‍ അധികാരം ഗ്രാമ മുഖ്യനും. വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരുടെ നാടാണെങ്കിലും അടുത്തകാലത്ത് പലരും ഉന്നത വിദ്യഭ്യാസം നേടിയിട്ടുണ്ട്. പക്ഷേ ഈ സാങ്കേതിക വിദ്യകൂടി തട്ടിപ്പിനായി ഉപയോഗിക്കുകയാണ് യുവാക്കള്‍. ആര്‍ക്കും എവിടെ നിന്നും എ.ടി.എം വഴി പണം തട്ടാമെന്ന പുതിയ രീതി പരീക്ഷിച്ചാണ് ഈ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ തട്ടിപ്പ്. ഇതിനു ഏറെ സഹായിച്ചതാവട്ടെ എ.ടി.എം ഇടപാട് സംബന്ധിച്ച് പരാതി ഒരാഴ്ച്ചക്കകം പരിഹരിക്കണമെന്ന റിസര്‍ബാങ്കിന്റെ നിര്‍ദേശം.

കണ്ണൂര്‍ പൊലീസ് നടത്തിയ ഒരു അന്വേഷണം.
തട്ടിപ്പ് എന്തെളുപ്പം

സി.ഡി.എം മെഷീനില്‍ നാല്‍പതിനായിരം രൂപ നിക്ഷേപിച്ച സംഘം മറ്റെരു എ.ടി.എം കൗണ്ടറിലെത്തി പിന്‍വലിക്കും. പണം വന്നു കൊണ്ടിരിക്കെ മെഷീന്റെ പവര്‍ ഓഫ് ചെയ്യും. ഇതിനകം നോട്ടുകള്‍ പുറത്തു വന്നിട്ടുണ്ടാവും. അപ്പോഴേക്കും തട്ടിപ്പുകാരന്‍ കൂടിയായ ഇടപാടുകാരന്റെ മൊബൈലിലേക്ക് പണം പിന്‍വലിച്ചതായി സന്ദേശവും ലഭിക്കും. എന്നാല്‍ പണം ലഭിച്ചില്ലെന്ന് കാണിച്ച് ബാങ്കിന്റെ ടോള്‍ ഫ്രീ നമ്പറില്‍ പരാതിയും നല്‍കും. പരിശോധിച്ചാല്‍ ഈ സമയം എ.ടി.എം കേടാണെന്നു ബോധ്യമാവും. ഏഴു ദിവസത്തിനകം പണം അകൗണ്ടിലേക്ക് തിരിച്ചെത്തും. ഇതു ഉപയോഗിച്ച് സംഘത്തിലെ മറ്റൊരു അകൗണ്ടു വഴി മറ്റൊരു തട്ടിപ്പ് നടത്തും.
എന്നാല്‍ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നതിന്റെ പണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പണം നിക്ഷേപിക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ്. ബാങ്ക് ഈ തുക ഏജന്‍സിയില്‍ നിന്നാണ് പലപ്പോഴും ഈടാക്കുന്നത്. പേരിന് പൊലീസില്‍ പരാതി നല്‍കുക മാത്രമാണ് ബാങ്കുകള്‍ ചെയ്യുന്നത്. പക്ഷേ ഇതു കേവലം സാങ്കേതിക തകരാര്‍ അല്ലെന്നു തിരിച്ചറിഞ്ഞത് കണ്ണൂര്‍ എസ്.ബി.ഐയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്.

തട്ടിപ്പ് രാജ്യ വ്യാപകമാണ്

ചെങ്ങന്നൂരിലും തിരുവന്തപുരത്തും ഇത്തരം തട്ടിപ്പ് നേരത്തെ നടന്നിരുന്നു. ഒഡീഷയില്‍ നിന്നുള്ള അന്വേഷണ സംഘം ഈ ഗ്രാമത്തിന്റെ പടിവാതിക്കല്‍ വരെയെത്തി, പക്ഷേ ഫലം മറ്റെന്നാണ്. ചെങ്ങന്നൂര്‍ പൊലീസും അന്വേഷണവുമായി ചെന്നു. പക്ഷേ ഒരു പുരോഗതിയുമില്ല. ഇത്തവണ പൊലീസ് ഇവിടെയെത്തിയത് കണ്ണൂര്‍ ഡിവൈ.എസ്.പി പി.സദാനന്ദന്റെ അന്വേഷണ മികവും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റൗഫിന്റെ സൈബര്‍ വൈദഗ്ധ്യവുമാണ്.

ഈ ഗ്രാമത്തിലെ 30 പേര്‍ അടങ്ങുന്ന സംഘമാണ് രാജ്യവ്യാപകമായി എ.ടി.എം തട്ടിപ്പ് നടത്തുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഓരോ സംസ്ഥാനത്തേക്കും അഞ്ചു പേര്‍ അടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. ഗ്രാമവാസികളുടെ പേരിലുള്ള അകൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ്. ഒരു ബ്രാഞ്ചില്‍ നിന്ന് ഒരു തവണ മാത്രമാണ് തട്ടിപ്പ്. കേവലം 40,000 രൂപയും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ബാങ്കില്‍ നിന്നാവുമ്പോള്‍ വലിയ തുകയാവും. കഴിഞ്ഞ മാസം 29ന് കോഴിക്കോട് എസ്.ബി.ഐ ഹാനിഹാള്‍ ബ്രാഞ്ചില്‍ സംഘം എത്തിയിരുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

സൂത്രധാരന്‍ എസ്.ഐയുടെ മകന്‍

എ.ടി.എം വഴി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ സൂത്രധാരന്‍ ഹരിയാനയിലെ ഫരീദാബാദ് എസ്.ഐയുടെ മകനായ ഷക്കീല്‍ അഹമ്മദ്. രാജസ്ഥാനിലെ എഞ്ചിനിയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിയാണിയാള്‍.
വാട്‌സ്ആപ്പ് വഴി ഷക്കീല്‍ അഹമ്മദുമായി ബന്ധപ്പെട്ട അന്വേഷണ സംഘം അദ്ദേഹത്തിന്റെ രഹസ്യ നമ്പര്‍ കണ്ടെത്തിയാണ് സഹായികളെ പിടികൂടിയത്. ഹരിയാനയിലെത്തിയ സംഘത്തെ സഹായിക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. 90 ശതമാനത്തോളം ക്രിമിനലുകളുള്ള ഗ്രാമത്തിലേക്കു പേകാന്‍ പൊലീസിനും ഭയമാണ്. എന്നാല്‍ എസ്.ബി.ഐ ബാങ്ക് മാനേജറുടെ മൊഴി രേഖപ്പെടുത്താനാണ് എത്തിയതെന്ന വ്യാജേന കനത്ത പൊലീസ് സന്നാഹത്തോടെ ഗ്രാമത്തിലെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിപട്ടികയില്‍ മകന്‍ കൂടിയുണ്ടെന്നും ഇവരെ കിട്ടിയില്ലെങ്കില്‍ രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് മകനെ പൊക്കുമെന്ന് ഫരിദാബാദ് എസ്.ഐയെ അറിയിച്ചതോടെയാണ് മകനെ രക്ഷിക്കാമെന്ന ഉറപ്പില്‍ പ്രതികളെ കൈ മാറിയത്. എന്നാല്‍ ഷക്കീലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വിരല്‍ ചൂണ്ടിയത് ഒരു സംശയം

ഒരു ചെറിയ സംശയമാണ് രാജ്യം മുഴുവന്‍ വ്യാപകമായ എ.ടി.എം തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടിയതും പുതിയ രീതിയിലുള്ള തട്ടിപ്പ് പുറത്തറിയാനും സാധിച്ചത്. തട്ടിപ്പിന്റെ ഈ പഴുതുകള്‍ അടക്കാന്‍ ബാങ്കുകള്‍ക്കും എ.ടി.എം നിര്‍മാണ കമ്പനികള്‍ക്കും കഴിയും എന്നതാണ് ഈ അന്വേഷണത്തിന്റെ മികവായി കാണേണ്ടത്.
ഡിവൈ.എസ്പിയുടെ സംഘത്തില്‍ എസ്.ഐ സി.ഷൈജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.ജി അബ്ദുല്‍ റൗഫ്, കെ.എന്‍ സഞ്ജയ്, വി.സജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending