Connect with us

Video Stories

മേഖലയിലെ ഏറ്റവും വലിയ ബാങ്കാവാന്‍ എന്‍.ബി.എ.ഡിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും

Published

on

അബുദാബി: മേഖലയിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ നാഷണല്‍ ബാങ്ക് ഓഫ് അബുദാബി (എന്‍.ബി.എ.ഡി)യും ഫസ്റ്റ് ഗള്‍ഫ് ബാങ്കും (എഫ്.ജി.ബി) തയ്യാറെടുക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഇരുബാങ്കുകളും ലയിച്ചു ഒന്നാകുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2017 ആദ്യപാതത്തില്‍ ലയനം പൂര്‍ത്തിയാകുമെന്നാണ് ഇതുസംബന്ധിച്ച അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും (മെന മേഖല) ഏറ്റവും വലിയ ബാങ്ക് എന്ന ഖ്യാതി ഇവര്‍ക്ക് സ്വന്തമാകും.
ലയനത്തോടെ ബാങ്കിന്റെ ആസ്തി 642ബില്യന്‍ ദിര്‍ഹമി(175ബില്യന്‍ അമേരിക്കന്‍ ഡോളര്‍) ആയി മാറും. 19രാജ്യങ്ങളില്‍ ബാങ്കിന് സാന്നിധ്യമുണ്ടാകും.

ഇരുബാങ്കുകളുടെയും നാല് പേര്‍ വീതമുള്ള ഡയറക്ടര്‍ ബോര്‍ഡാണ് പരമാധികാര സമിതിയായി പ്രവര്‍ത്തിക്കുക. ഫസ്റ്റ് ഗള്‍ഫ് ബാങ്കിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തന്നെയായിരിക്കും പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെയും ചെയര്‍മാനായി പ്രവര്‍ത്തിക്കുക. നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയുടെ ചെയര്‍മാന്‍ നാസ്സര്‍ അഹമദ് അല്‍ സുവൈദി വൈസ് ചെയര്‍മാനായി മാറും. നിലവില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറായ അബ്ദുല്‍ ഹുമൈദ് സഈദ് ലയനാനന്തരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് മാറും.

 
പ്രമുഖ രണ്ടുബാങ്കുകളുടെ ലയനം സാമ്പത്തിക വിനിമയ രംഗത്ത് വന്‍മുന്നേറ്റത്തിന് സഹായകമാകുമെന്ന് നാഷണല്‍ ബാങ്ക് ഓഫ് അബുദാബി ചെയര്‍മാന്‍ നാസ്സര്‍ അഹമദ് അല്‍ സുവൈദി വ്യക്തമാക്കി. അന്താരാഷ്ട്ര ബാങ്കിംഗ് മേഖലയിലേക്ക് ശ്രദ്ധേയമായ കാല്‍വെപ്പാണ് ഇതോടെ കൈവരുന്നതെന്ന് ഫസ്റ്റ് ഗള്‍ഫ് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഹുമൈദ് സഈദ് അഭിപ്രായപ്പെട്ടു. യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് ഏറെ മുന്നിട്ടു നില്‍ക്കുന്ന ഫസ്റ്റ് ഗള്‍ഫ് ബാങ്ക് ദേശീയ ഭവനവായ്പാ രംഗത്തെ പ്രമുഖ ബാങ്കായാണ് അറിയപ്പെടുന്നത്. നാഷണല്‍ ബാങ്ക് ഓഫ് അബുദാബി ബാങ്കിംഗ് മൊത്തവാണിജ്യരംഗത്തെ പ്രഗത്ഭ സ്ഥാപനമാണ്. ഇരുബാങ്കുകളുടെയും ഏകോപനം ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമവും സൗകര്യപ്രദവുമായി മാറുമെന്നാണ് കരുതുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending