Culture
സംസ്ഥാന ബജറ്റ്; പ്രവാസി മലയാളികള്‍ക്ക് നിരാശ മാത്രം ബാക്കി
അമ്മാര്‍ കിഴുപറമ്പ്
സംസ്ഥാന ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയത് കടലോര മേഖലക്കും അവിടുത്തെ തൊഴില്‍ മേഖലക്കുമാണ്. 5,072 കോടി രൂപ.ആ കണക്കു വിശദമായി നമുക്കിങ്ങനെ തരം തിരിക്കാം. തീരദേശ മേഖലയ്ക്ക് 2000 കോടി, മത്സ്യമേഖലയ്ക്ക് 600 കോടി,തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ,തുറമുഖ വികസനത്തിന് 584 കോടി,കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം തീരദേശത്ത് വേറെ,ഭക്ഷ്യ സബ്സിഡിക്ക് 954 കോടി,ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് 34 കോടി രൂപ.ഇങ്ങനെ മൊത്തം 5,072 കോടി രൂപ തീരദേശ മേഖലക്ക് കോരിച്ചൊരിയുമ്പോള്‍ കേരളത്തിന്റെ ചലന വേഗവും താളവും നിയന്ത്രിക്കുന്ന പ്രവാസലോകത്തിന് 79 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനുംവേണ്ടി 17 കോടി രൂപ, അടുത്ത കേരള സഭയ്ക്കും ഗ്ലോബല്‍ ഫെസ്റ്റിവല്‍ സംഘാടനത്തിനും 19 കോടി,ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിന് സാന്ത്വനം പദ്ധതി ആവിഷ്കരിക്കും. പ്രവാസികളുടെ ചികിത്സാ ചെലവ്, മൃതദേഹം കൊണ്ടുവരല്‍, നിയമസഹായം എന്നീ ചെലവുകള്‍ക്കായി 16 കോടി നല്‍കും.
നോര്‍ക്ക റൂട്സിന് ജോബ് പോര്‍ട്ടല്‍ രൂപീകരിക്കും. വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 8 കോടി നല്‍കും. നോര്‍ക്ക വെല്‍ഫയര്‍ ഫണ്ടിന് 9 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കേരള അറബ് സാംസ്കാരിക പഠനകേന്ദ്രം കോഴിക്കോട് സ്ഥാപിക്കുന്നതിനതിനായി ടോക്കണ്‍ പ്രൊവിഷനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുള്‍പ്പെടെ പ്രവാസി മേഖലയ്ക്കായി 79 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. സത്യത്തില്‍ 16 കോടി രൂപയാണ് പ്രവാസി മലയാളിക്കുള്ളത്. ബാക്കിയൊക്കെ സര്‍ക്കാര്‍ അവരുടെ പേരില്‍ കേളത്തില്‍ ചെലവഴിക്കുന്ന തുകയാണ്.
എന്നാല്‍ ഒരോ വര്‍ഷവും കേരളത്തിലേക്ക് പ്രവാസി മലയാളി അയക്കുന്ന തുഖ കേരള ബജറ്റിന്റെ ആകത്തുകയേക്കാള്‍ പതിന്മടങ്ങാണ്. ഗള്‍ഫ് നാടുകളില്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ടു വരുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമാശ്വാസ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന പ്രതീക്ഷ പ്രവാസി മലയാളികള്‍ക്കുണ്ടായിരുന്നു. പക്ഷെ,അതുണ്ടായില്ല. വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം കൊണ്ടുവരാനും നിയമസഹായത്തിനും 16 കോടി നല്‍കും എന്ന പ്രഖ്യാപനം ചെറിയ ആശ്വാസമാണെങ്കിലും തുക ഒന്നിനും തികയില്ല എന്നത് പ്രതീക്ഷ കെടുത്തിക്കളയുന്നു. ലോക കേരള സഭയുടെ പശ്ത്താലത്തില്‍ വിദേശ മലയാളിയുടെ പ്രശ്നങ്ങളെല്ലാം തിരുവനന്തപുരത്തു വിളിച്ചു വരുത്തി ചോദിച്ചറിഞ്ഞതാണ്. ആ ഒരു പ്രതീക്ഷയില്‍ കേരള ബജറ്റിനെ കാത്തിരുന്ന പ്രവാസി മലയാളിക്ക് കടുത്ത നിരാശയാണ് സംസ്ഥാന ബജര്രു നല്‍കുന്നത്.
പ്രവാസി പുനരധിവാസ പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ രേഖപ്പെടുത്തിയില്ല എന്നത് പ്രതീക്ഷ കെടുത്തി. സൗദി അറേബ്യ, ഖത്തര്‍,യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും ദിവസവും ആയിരക്കണക്കിനു മലയാളികളാണ് ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നത്. ഇവര്‍ക്ക് അര്‍ഹമായ തൊഴില്‍ പുനരധിവാസം ഗൗരവ ശ്രദ്ധ പതിയേണ്ട വിഷയമാണ്. സൗദിയില്‍ നിന്നാകട്ടെ തിരിച്ചെത്തുന്നത് കുടുംബ സമേതമാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്.
തീരദേശ മേഖലക്കു പണം വാരിക്കോരിക്കൊടുത്തത് ഓഖി ദുരന്തത്തിലെ കുറ്റബോധം മറച്ചുപിടിക്കാനാണെന്നത് വെറും പ്രതിപക്ഷ മനോഭാവം മാത്രമല്ല. സത്യം അതാണ്. എന്നാല്‍ തോമസ് ഐസക്ക് മനസ്സിലാക്കാതെ പോയ വലിയ സത്യം ഗള്‍ഫ് തൊഴില്‍ വിപണിയില്‍ ഓഖിയേക്കാള്‍ വലിയ കാറ്റും പേമാരിയുമാണ് അടിച്ചു വീശുന്നത് എന്നതാണ്. അല്‍പ്പം ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങള്‍ പഠിച്ചു വിലയിരുത്തിയില്ലെങ്കില്‍ കേരള തീരത്ത് കാണാതായ നിസ്സഹായരായ മനുഷ്യരേതിനേക്കാള്‍ പതിനായിരങ്ങള്‍ തിരിച്ചുവരാതെ ഗള്‍ഫില്‍ ജീവന് ഹോമിക്കപ്പെടേണ്ടി വരും. അത്രയേറെ സാമ്പത്തിക പരാധീനതയിലാണ് ഓരോ മലയാളിയും ഗള്‍ഫില്‍ പിടിച്ചു നില്‍ക്കുന്നത്.
ഒരോ ഗള്‍ഫു നാടും പ്രാദേശികമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനാള്‍ ഏതു നിമിശവും അവിടെ നിന്ന് കൂട്ട പലായനം നാം പ്രതീക്ഷിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു തിരിച്ചുവരവ് കേരള സമൂഹത്തിലും സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും എന്തെല്ലാം പ്രത്യഘാതങ്ങള്‍ സൃഷ്ടികികുമെന്ന മുന്നൊരുക്കും ദീഘദൃഷ്ടിയുള്ള ഭരണകൂടത്തില്‍ നിന്നും ഉണ്ടാവേണ്ടതായിരുന്നു.
ലോക കേരള സഭയെന്ന പേരില്‍ വരേണ്യ പ്രവാസി സമൂഹത്തിനു കോവളത്തു നീരാടാന്‍ പത്തൊമ്പതു കോടി വകയിരുത്തുമ്പോള്‍ തോമസ് ഐസക് പ്രവാസികളുടെ ചികിത്സാ ചെലവ്, മൃതദേഹം കൊണ്ടുവരല്‍, നിയമസഹായം എന്നീ ചെലവുകള്‍ക്കായി 16 കോടി രൂപയാണ് നീക്കിവെച്ചത്. പത്തൊമ്പത് കോടി കേരളത്തില്‍ ചെലവാക്കേണ്ടതാണ്. എന്നാല്‍ പതിനാറ് കോടിയാവട്ടെ യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും. ഈ തുക എത്രപേരുടെ ദുരിതം കുറക്കാന്‍ ഉണ്ടാവുമെന്ന് ഓര്‍ക്കുക.
നാടിന്റെ ഓരോ ചലനത്തിലും പ്രവാസ ലോകത്തെ മലയാളിയുടെ വിയര്‍പ്പിന്റെ ഉപ്പുരസം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പടുത്തുയര്‍ത്തപ്പെട്ട അംബര ചുംബികളായ കെട്ടിടങ്ങളിലും വിദ്യാഭ്യാസ,വ്യവസായ,ആതുരാലയ സൗകര്യങ്ങളിലും മാത്രമല്ല സാംസ്കാരിക സാമൂഹ്യ വളര്‍ച്ചയില്‍പോലും ആ അദ്ധ്വാനത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍ ഉണ്ട്. കേരളീയ സമൂഹത്തിനു ആറു പതിറ്റാണ്ടുകൊണ്ടുണ്ടായ സര്‍വ്വ വികസനങ്ങളുടേയും കാതലും കരുത്തും വിദേശ മലയാളി നാട്ടിലേക്കയച്ച പണത്തിന്റെ പങ്കു തന്നെയാണ്. ആ പണത്തെ തന്നെയാണ് സര്‍ക്കാറും കിഫ്ബിയിലൂടെയും ലോക കേരള സഭയിലൂടെയും ലക്ഷ്യമിടുന്നതും. എന്നിട്ടും പ്രവാസി മലയാളിയെന്ന കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.
പ്രവാസി സമ്പത്തിന്റെ പിന്‍ബലത്തില്‍ വിവിധ പദ്ധതികള്‍ കേരള സര്‍ക്കാറിനു ഇനിയും ആസൂത്രണം ചെയ്യാവുന്നതാണ്. ആ പണത്തിനു സര്‍ക്കാര്‍ സുരക്ഷിതത്വമാണ് ലഭിക്കേണ്ടത് എന്നു മാത്രം. പ്രവാസി മലയാളി തിരിച്ചെത്തുമ്പോള്‍ ആഗ്രഹിക്കുന്നത് ഐശ്വര്യ പൂര്‍ണ്ണമായ ജീവിതമാണ്. ആ ജീവിതത്തിനു വേണ്ടിയുള്ള നീക്കിവെപ്പാണ് അവന്റെ സമ്പാദ്യം. ആ പിച്ച ചട്ടിയില്‍ കിഫ്ബി കണ്ണുമായി എത്തി നോക്കുന്നതിനു പകരം അവരില്‍ നിന്നു വായപ്പെടുക്കാനുള്ള സംവ്വിധാനം രൂപപ്പെടേണ്ടതുണ്ട്. സര്‍ക്കാറാണ് അതിനു ജാമ്യം നില്‍ക്കേണ്ടത്. സുരക്ഷിത വിശ്വാസം പ്രവാസി മലയാളിക്കു നല്കാന് ആര്‍ജ്ജവമുള്ള ഭരണ കൂടം ഉണ്ടെങ്കില്‍ വിദേശ രാജ്യങ്ങളുടെ ഖജനാവും കാത്തിരിക്കേണ്ടി വരില്ല കേരളത്തെ പുനര്‍ സൃഷ്ടിക്കാന്‍.
ഇത്തരത്തിലുള്ള നടപടികള്‍ക്കു ചെവികൊടുക്കാതെ കടലില്‍ കോടികള്‍ തള്ളി ആര്‍ത്തലച്ചുവരുന്ന തിരമാലക്കു മൂക്കു കയറിടുന്നത് ആര്‍ക്കുവേണ്ടിയാണ്. കേരത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ദേശങ്ങളിലേക്ക് ഉപജീവനം തേടി പോയ മലയാളി ഒരു സമൂഹമാണ്. ആദിവാസികളെപോലെ,തീരദേശ വാസികളെപ്പോലെ, കര്ഷകരെപ്പോലെ ഒരു പ്രത്യേക വിഭാഗം. അവരുടെ ഉന്നമനത്തിനും അവരുടെ പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യവും കരുതലും നല്ക്കേണ്ടതുണ്ട്. കേരളത്തിലെ ഏതൊരു തൊഴില്‍ വിഭാഗത്തിനും (മത്സ്യ ബന്ധനം,കാര്‍ഷിക മേഘല,പൊതുമേഖല സ്ഥാപനങ്ങള്‍ ) കിട്ടുന്ന വാര്‍ഷിക വരുമാനത്തിന്റെയും ആദായത്തിന്റെയും കണക്കെടുത്താല്‍ പ്രവാസി വരുമാനം നൂറു മടങ്ങു മുന്നിലായിരിക്കും. എന്നിട്ടും സര്‍ക്കാറുകള്‍ ഈ ജന വിഭാഗത്തെ പരിഗണിക്കുന്നില്ല അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല എന്നതൊക്കെ വലിയ വിലകൊടുക്കേണ്ടി വരുന്ന അവഗണനയാണ്. ആ അവഗണനയാണ് 79 കോടിയില്‍ ഒതുക്കാന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചത് എങ്കില്‍ കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ താങ്കളുടെ അറിവുകള്‍ ശുഷ്കമെന്നു കാലം വിലയിരുത്തും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News19 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
