Connect with us

Culture

സംസ്ഥാന ബജറ്റ്; പ്രവാസി മലയാളികള്‍ക്ക് നിരാശ മാത്രം ബാക്കി

Published

on

അമ്മാര്‍ കിഴുപറമ്പ്

സംസ്ഥാന ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയത് കടലോര മേഖലക്കും അവിടുത്തെ തൊഴില്‍ മേഖലക്കുമാണ്. 5,072 കോടി രൂപ.ആ കണക്കു വിശദമായി നമുക്കിങ്ങനെ തരം തിരിക്കാം. തീരദേശ മേഖലയ്ക്ക് 2000 കോടി, മത്സ്യമേഖലയ്ക്ക് 600 കോടി,തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ,തുറമുഖ വികസനത്തിന് 584 കോടി,കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം തീരദേശത്ത് വേറെ,ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി,ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് 34 കോടി രൂപ.ഇങ്ങനെ മൊത്തം 5,072 കോടി രൂപ തീരദേശ മേഖലക്ക് കോരിച്ചൊരിയുമ്പോള്‍ കേരളത്തിന്റെ ചലന വേഗവും താളവും നിയന്ത്രിക്കുന്ന പ്രവാസലോകത്തിന് 79 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനുംവേണ്ടി 17 കോടി രൂപ, അടുത്ത കേരള സഭയ്ക്കും ഗ്ലോബല്‍ ഫെസ്റ്റിവല്‍ സംഘാടനത്തിനും 19 കോടി,ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിന് സാന്ത്വനം പദ്ധതി ആവിഷ്‌കരിക്കും. പ്രവാസികളുടെ ചികിത്സാ ചെലവ്, മൃതദേഹം കൊണ്ടുവരല്‍, നിയമസഹായം എന്നീ ചെലവുകള്‍ക്കായി 16 കോടി നല്‍കും.

നോര്‍ക്ക റൂട്‌സിന് ജോബ് പോര്‍ട്ടല്‍ രൂപീകരിക്കും. വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 8 കോടി നല്‍കും. നോര്‍ക്ക വെല്‍ഫയര്‍ ഫണ്ടിന് 9 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കേരള അറബ് സാംസ്‌കാരിക പഠനകേന്ദ്രം കോഴിക്കോട് സ്ഥാപിക്കുന്നതിനതിനായി ടോക്കണ്‍ പ്രൊവിഷനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതുള്‍പ്പെടെ പ്രവാസി മേഖലയ്ക്കായി 79 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. സത്യത്തില്‍ 16 കോടി രൂപയാണ് പ്രവാസി മലയാളിക്കുള്ളത്. ബാക്കിയൊക്കെ സര്‍ക്കാര്‍ അവരുടെ പേരില്‍ കേളത്തില്‍ ചെലവഴിക്കുന്ന തുകയാണ്.

എന്നാല്‍ ഒരോ വര്‍ഷവും കേരളത്തിലേക്ക് പ്രവാസി മലയാളി അയക്കുന്ന തുഖ കേരള ബജറ്റിന്റെ ആകത്തുകയേക്കാള്‍ പതിന്മടങ്ങാണ്. ഗള്‍ഫ് നാടുകളില്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ടു വരുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ സമാശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന പ്രതീക്ഷ പ്രവാസി മലയാളികള്‍ക്കുണ്ടായിരുന്നു. പക്ഷെ,അതുണ്ടായില്ല. വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം കൊണ്ടുവരാനും നിയമസഹായത്തിനും 16 കോടി നല്‍കും എന്ന പ്രഖ്യാപനം ചെറിയ ആശ്വാസമാണെങ്കിലും തുക ഒന്നിനും തികയില്ല എന്നത് പ്രതീക്ഷ കെടുത്തിക്കളയുന്നു. ലോക കേരള സഭയുടെ പശ്ത്താലത്തില്‍ വിദേശ മലയാളിയുടെ പ്രശ്‌നങ്ങളെല്ലാം തിരുവനന്തപുരത്തു വിളിച്ചു വരുത്തി ചോദിച്ചറിഞ്ഞതാണ്. ആ ഒരു പ്രതീക്ഷയില്‍ കേരള ബജറ്റിനെ കാത്തിരുന്ന പ്രവാസി മലയാളിക്ക് കടുത്ത നിരാശയാണ് സംസ്ഥാന ബജര്രു നല്‍കുന്നത്.

പ്രവാസി പുനരധിവാസ പദ്ധതികള്‍ ഒന്നും തന്നെ ബജറ്റില്‍ രേഖപ്പെടുത്തിയില്ല എന്നത് പ്രതീക്ഷ കെടുത്തി. സൗദി അറേബ്യ, ഖത്തര്‍,യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും ദിവസവും ആയിരക്കണക്കിനു മലയാളികളാണ് ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നത്. ഇവര്‍ക്ക് അര്‍ഹമായ തൊഴില്‍ പുനരധിവാസം ഗൗരവ ശ്രദ്ധ പതിയേണ്ട വിഷയമാണ്. സൗദിയില്‍ നിന്നാകട്ടെ തിരിച്ചെത്തുന്നത് കുടുംബ സമേതമാണ്. അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കേണ്ടതുണ്ട്.

തീരദേശ മേഖലക്കു പണം വാരിക്കോരിക്കൊടുത്തത് ഓഖി ദുരന്തത്തിലെ കുറ്റബോധം മറച്ചുപിടിക്കാനാണെന്നത് വെറും പ്രതിപക്ഷ മനോഭാവം മാത്രമല്ല. സത്യം അതാണ്. എന്നാല്‍ തോമസ് ഐസക്ക് മനസ്സിലാക്കാതെ പോയ വലിയ സത്യം ഗള്‍ഫ് തൊഴില്‍ വിപണിയില്‍ ഓഖിയേക്കാള്‍ വലിയ കാറ്റും പേമാരിയുമാണ് അടിച്ചു വീശുന്നത് എന്നതാണ്. അല്‍പ്പം ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങള്‍ പഠിച്ചു വിലയിരുത്തിയില്ലെങ്കില്‍ കേരള തീരത്ത് കാണാതായ നിസ്സഹായരായ മനുഷ്യരേതിനേക്കാള്‍ പതിനായിരങ്ങള്‍ തിരിച്ചുവരാതെ ഗള്‍ഫില്‍ ജീവന്‍ ഹോമിക്കപ്പെടേണ്ടി വരും. അത്രയേറെ സാമ്പത്തിക പരാധീനതയിലാണ് ഓരോ മലയാളിയും ഗള്‍ഫില്‍ പിടിച്ചു നില്‍ക്കുന്നത്.

ഒരോ ഗള്‍ഫു നാടും പ്രാദേശികമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനാള്‍ ഏതു നിമിശവും അവിടെ നിന്ന് കൂട്ട പലായനം നാം പ്രതീക്ഷിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു തിരിച്ചുവരവ് കേരള സമൂഹത്തിലും സാമ്പത്തിക രംഗത്തും തൊഴില്‍ രംഗത്തും എന്തെല്ലാം പ്രത്യഘാതങ്ങള്‍ സൃഷ്ടികികുമെന്ന മുന്നൊരുക്കും ദീഘദൃഷ്ടിയുള്ള ഭരണകൂടത്തില്‍ നിന്നും ഉണ്ടാവേണ്ടതായിരുന്നു.

ലോക കേരള സഭയെന്ന പേരില്‍ വരേണ്യ പ്രവാസി സമൂഹത്തിനു കോവളത്തു നീരാടാന്‍ പത്തൊമ്പതു കോടി വകയിരുത്തുമ്പോള്‍ തോമസ് ഐസക് പ്രവാസികളുടെ ചികിത്സാ ചെലവ്, മൃതദേഹം കൊണ്ടുവരല്‍, നിയമസഹായം എന്നീ ചെലവുകള്‍ക്കായി 16 കോടി രൂപയാണ് നീക്കിവെച്ചത്. പത്തൊമ്പത് കോടി കേരളത്തില്‍ ചെലവാക്കേണ്ടതാണ്. എന്നാല്‍ പതിനാറ് കോടിയാവട്ടെ യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫിലും. ഈ തുക എത്രപേരുടെ ദുരിതം കുറക്കാന്‍ ഉണ്ടാവുമെന്ന് ഓര്‍ക്കുക.

നാടിന്റെ ഓരോ ചലനത്തിലും പ്രവാസ ലോകത്തെ മലയാളിയുടെ വിയര്‍പ്പിന്റെ ഉപ്പുരസം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പടുത്തുയര്‍ത്തപ്പെട്ട അംബര ചുംബികളായ കെട്ടിടങ്ങളിലും വിദ്യാഭ്യാസ,വ്യവസായ,ആതുരാലയ സൗകര്യങ്ങളിലും മാത്രമല്ല സാംസ്‌കാരിക സാമൂഹ്യ വളര്‍ച്ചയില്‍പോലും ആ അദ്ധ്വാനത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍ ഉണ്ട്. കേരളീയ സമൂഹത്തിനു ആറു പതിറ്റാണ്ടുകൊണ്ടുണ്ടായ സര്‍വ്വ വികസനങ്ങളുടേയും കാതലും കരുത്തും വിദേശ മലയാളി നാട്ടിലേക്കയച്ച പണത്തിന്റെ പങ്കു തന്നെയാണ്. ആ പണത്തെ തന്നെയാണ് സര്‍ക്കാറും കിഫ്ബിയിലൂടെയും ലോക കേരള സഭയിലൂടെയും ലക്ഷ്യമിടുന്നതും. എന്നിട്ടും പ്രവാസി മലയാളിയെന്ന കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.

പ്രവാസി സമ്പത്തിന്റെ പിന്‍ബലത്തില്‍ വിവിധ പദ്ധതികള്‍ കേരള സര്‍ക്കാറിനു ഇനിയും ആസൂത്രണം ചെയ്യാവുന്നതാണ്. ആ പണത്തിനു സര്‍ക്കാര്‍ സുരക്ഷിതത്വമാണ് ലഭിക്കേണ്ടത് എന്നു മാത്രം. പ്രവാസി മലയാളി തിരിച്ചെത്തുമ്പോള്‍ ആഗ്രഹിക്കുന്നത് ഐശ്വര്യ പൂര്‍ണ്ണമായ ജീവിതമാണ്. ആ ജീവിതത്തിനു വേണ്ടിയുള്ള നീക്കിവെപ്പാണ് അവന്റെ സമ്പാദ്യം. ആ പിച്ച ചട്ടിയില്‍ കിഫ്ബി കണ്ണുമായി എത്തി നോക്കുന്നതിനു പകരം അവരില്‍ നിന്നു വായപ്പെടുക്കാനുള്ള സംവ്വിധാനം രൂപപ്പെടേണ്ടതുണ്ട്. സര്‍ക്കാറാണ് അതിനു ജാമ്യം നില്‍ക്കേണ്ടത്. സുരക്ഷിത വിശ്വാസം പ്രവാസി മലയാളിക്കു നല്‍കാന്‍ ആര്‍ജ്ജവമുള്ള ഭരണ കൂടം ഉണ്ടെങ്കില്‍ വിദേശ രാജ്യങ്ങളുടെ ഖജനാവും കാത്തിരിക്കേണ്ടി വരില്ല കേരളത്തെ പുനര്‍ സൃഷ്ടിക്കാന്‍.

ഇത്തരത്തിലുള്ള നടപടികള്‍ക്കു ചെവികൊടുക്കാതെ കടലില്‍ കോടികള്‍ തള്ളി ആര്‍ത്തലച്ചുവരുന്ന തിരമാലക്കു മൂക്കു കയറിടുന്നത് ആര്‍ക്കുവേണ്ടിയാണ്. കേരത്തില്‍ നിന്നും ലോകത്തിന്റെ വിവിധ ദേശങ്ങളിലേക്ക് ഉപജീവനം തേടി പോയ മലയാളി ഒരു സമൂഹമാണ്. ആദിവാസികളെപോലെ,തീരദേശ വാസികളെപ്പോലെ, കര്‍ഷകരെപ്പോലെ ഒരു പ്രത്യേക വിഭാഗം. അവരുടെ ഉന്നമനത്തിനും അവരുടെ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യവും കരുതലും നല്‍ക്കേണ്ടതുണ്ട്. കേരളത്തിലെ ഏതൊരു തൊഴില്‍ വിഭാഗത്തിനും (മത്സ്യ ബന്ധനം,കാര്‍ഷിക മേഘല,പൊതുമേഖല സ്ഥാപനങ്ങള്‍ ) കിട്ടുന്ന വാര്‍ഷിക വരുമാനത്തിന്റെയും ആദായത്തിന്റെയും കണക്കെടുത്താല്‍ പ്രവാസി വരുമാനം നൂറു മടങ്ങു മുന്നിലായിരിക്കും. എന്നിട്ടും സര്‍ക്കാറുകള്‍ ഈ ജന വിഭാഗത്തെ പരിഗണിക്കുന്നില്ല അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല എന്നതൊക്കെ വലിയ വിലകൊടുക്കേണ്ടി വരുന്ന അവഗണനയാണ്. ആ അവഗണനയാണ് 79 കോടിയില്‍ ഒതുക്കാന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചത് എങ്കില്‍ കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ താങ്കളുടെ അറിവുകള്‍ ശുഷ്‌കമെന്നു കാലം വിലയിരുത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending