Connect with us

Sports

സ്പിന്‍ പേടിയില്‍ ദക്ഷിണാഫ്രിക്ക

Published

on

 

കേപ്ടൗണ്‍: ക്യാപ്റ്റന്‍ ഫാന്‍ ഡൂപ്ലസിയില്ല…… സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡി വില്ലിയേഴ്‌സില്ല…. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ ഡി കോക്കുമില്ല. ഇന്ന് നടക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇവര്‍ക്ക്് പകരം ആരായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ നയിക്കുക… ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച സീനിയര്‍ ബൗളര്‍ കാഗിസോ റബാദ ഈ ചോദ്യത്തിന് മുന്നില്‍ കുഴങ്ങി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ത്തുനില്‍ക്കുകയാണ്. ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി ആഫ്രിക്കന്‍ മധ്യനിരയെ തകര്‍ത്തത്് യൂസവേന്ദ്ര ചാഹല്‍ എന്ന ഓഫ് സ്പിന്നര്‍ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുമായി മുന്‍നിരയെയും തരിപ്പണമാക്കി. കുല്‍ദീപ് യാദവ് എന്ന സ്പിന്നറാവട്ടെ വാലറ്റമാണ് ലക്ഷ്യമിടുന്നത്. രണ്ട് മല്‍സരങ്ങളില്‍ നിന്നായി ഇതിനകം ചാഹല്‍ നേടിയത് എട്ട് വിക്കറ്റുകള്‍. പേസര്‍മാര്‍ വാഴുന്ന ആഫ്രിക്കന്‍ ട്രാക്കില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഗംഭീരമായ പ്രകടനം. കുത്തിതിരിയുന്ന ചാഹലിന്റെ പന്തുകള്‍ ഏത് വിധം നേരിടുമെന്ന ആശങ്കയിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര. മുന്‍ നായകന്‍ ഹാഷിം അംലയാണ് ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാന്‍. അദ്ദേഹത്തിലാണ് പ്രതീക്ഷയത്രയും. പക്ഷേ ഇന്ത്യന്‍ സീമര്‍മാരും ഫോമില്‍ പന്തെറിയുന്നതിനാല്‍ അംലക്കും റണ്‍സ് നേടുകയെന്നത് എളുപ്പമുള്ള ജോലിയല്ല.അംലക്കൊപ്പം ഇത് വരെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിരുന്നത് ഡി കോക്കായിരുന്നു. അദ്ദേഹവും പരുക്കില്‍ പുറത്തായ സാഹചര്യത്തില്‍ പുതിയ ഓപ്പണറെ കണ്ടെത്തണം. വിക്കറ്റ് കീപ്പറെയും കണ്ടെത്തേണ്ടിയിരിക്കുന്നു. അംലക്കൊപ്പം പുതിയ നായകന്‍ ഐദന്‍ മാര്‍ക്ക്‌റാമിനായിരിക്കും സാധ്യത. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഹെന്‍ട്രിക് കാല്‍സണ്‍ അണിയും. പരമ്പരയിലെ ആദ്യ രണ്ട് മല്‍സരത്തിലും ഇന്ത്യ ജയിക്കാന്‍ അടിസ്ഥാന കാരണം സ്പിന്നര്‍മാരാണ്. അതിനാല്‍ ദക്ഷിണാഫ്രിക്ക ഇന്ന് രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുമോ എന്ന ചോദ്യമുണ്ട്. ഇന്ത്യന്‍ സംഘത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. വലിയ സ്‌ക്കോറുകളാണ് സമീപകാലത്ത് ന്യൂലാന്‍ഡ്‌സില്‍ പിറന്നത്. അതിനാല്‍ തന്നെ ബാറ്റ്‌സ്മാന്മാര്‍ക്ക് മുഖ്യ പരിഗണന നല്‍കുന്നതായിരിക്കും ടീം ലൈനപ്പ്. ദക്ഷിണാഫ്രിക്കയുടെ നിരയില്‍ ന്യൂലാന്‍ഡ്‌സിനെ മനോഹരമായി പ്രയോജനപ്പെടുത്താറുള്ളത് ജെ.പി ഡുമിനിയാണ്.ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യക്ക് ഏകദിന പരമ്പരില്‍ പിടിമുറുക്കാനുള്ള അവസരം കൂടിയാണിന്ന്. ആറ് മല്‍സര പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്നാം മല്‍സരത്തിലും ജയിച്ചാല്‍ പരമ്പര നഷ്ടമാവില്ല എന്നുറപ്പ് വരുത്താം.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending