Connect with us

More

ഫാസിസത്തിനെതിരെ തെരുവില്‍ ഏകാംഗ നാടകവുമായി സംവിധായകന്‍ മനോജ് കാന

Published

on

കെ.എസ് മുഫ്തഫ

കല്‍പ്പറ്റ: ഫാസിസത്തിനെതിരെ ഏകാംഗ തെരുവ് നാടകവുമായി പ്രശസ്ത സിനിമാനാടക സംവിധായകന്‍ മനോജ് കാന. കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസുകാര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാരുന്നു യാത്രക്കാരെ അമ്പരപ്പിച്ചുള്ള കാനയുടെ തെരുവ്‌നാടകം അരങ്ങറിയത്.
കല്‍പറ്റ ബസ്സ്റ്റാന്റില്‍ തടിച്ചുകൂടിയ ജനങ്ങളില്‍ ഏകാംഗ നാടകം പുതിയൊരു അനുഭവമായി.

“എന്നെ കൊല്ലാന്‍ വരുന്നേ…, എന്നെ കൊല്ലാന്‍വരുന്നേ…” ആ അലര്‍ച്ച കേട്ട കല്‍പ്പറ്റ ബസ്സ്റ്റാന്റിലുണ്ടായവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഒരു ചെറുപ്പക്കാരന്‍ നിലവിളിച്ചുകൊണ്ട് ആളുകള്‍ക്കിടയിലൂടെ പരക്കം പായുന്ന രംഗമാണ് ആളുകള്‍ കണ്ടത്. ആര്‍ക്കും ഒന്നും മനസിലായില്ല… യാത്രക്കാര്‍ കാര്യമറിയാന്‍ വട്ടംകൂടിയതോടെ, കാന തന്റെ നാടകം അവതരിപ്പിച്ചു തുടങ്ങി.
‘ നാട്ടുകാരെ, എനിക്ക് പേരില്ല… കാരണം പേര് പറഞ്ഞാല്‍ അവരെന്ന കൊല്ലാന്‍വരും. ഞാന്‍ ഇവിടെ ഒരു നാടകം അവതരിപ്പിക്കുകയാണ്.. എന്നാല്‍ നാടകത്തിന് പേരില്ല.. കാരണം അവരെന്ന കൊല്ലാന്‍വരും…’

ജോലിതേടി അലയുന്ന ഒരു ചെറുപ്പക്കാരനിലൂടെ രാജ്യത്തെ ഫാസിസം പറയുകയായിരുന്നു നാടകത്തില്‍. ഗുജറാത്തിലെത്തിയ ആര്‍എസ്എസ് കലാപത്തെ തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗോമാംസം ഭക്ഷിച്ചെന്നും ലൗജിഹാദ് ആരോപിച്ചും കന്നുകാലികളെ വില്‍ക്കുന്നുവെന്നാരോപിച്ചും കൊന്നൊടുക്കുകയാണ്. കര്‍ണാടകയിലെത്തിയപ്പോള്‍ എഴുതിയെന്നാരോപിച്ച് കൊലപാതകം തുടരുന്നു. ഇതില്‍ നിന്നും രക്ഷതേടി കേരളത്തിലെത്തിയപ്പോഴും രക്ഷയില്ല. കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവിയെ അക്രമിക്കുന്നു. ഇതിനെതിരെ മുഴുവന്‍ ജനങ്ങളും ഉണരണമെന്ന ആഹ്വാനത്തോടെയാണ് നാടകം അവസാനിക്കുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഫാസിസത്തിനെതിരെ ചെറുത്തുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് ഏകാംഗ തെരുവ് നാടകം അവതരിപ്പിച്ചതെന്ന് മനോജ് കാന പറഞ്ഞു. കെ.വി. മനോജ്, അജികുമാര്‍ പനമരം, ചന്ദ്രന്‍ വരദുര്‍, രാജേഷ് കമ്പളക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending