Video Stories
ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞു: അമീര്‍

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ ഉപരോധം നിഷ്ഫലമെന്ന് തെളിഞ്ഞതായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി മേഖലയുടെ സുരക്ഷാ- സാമ്പത്തിക കാഴ്ചപ്പാടുകളെ ദുര്‍ബലപ്പെടുത്തുകയാണെന്നും അമീര്‍ വ്യക്തമാക്കി. സുരക്ഷാ സഹകരണത്തില്‍ യൂറോപ്യന്‍ യൂണിയനെ കണ്ണാടിയാക്കണം. പുരോഗതിക്കും പുനരുദ്ധാരണത്തിനും യൂറോപ്യന്‍ യൂണിയന് മാതൃകയാണ്.
തര്‍ക്കങ്ങളില്‍ നിന്നും സഹകരണത്തിലേക്കു മാറിയാല്‍ ഓരോരുത്തര്‍ക്കും സുരക്ഷാ രംഗത്ത് കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയില്‍ 54-ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായികുന്നു കര, നാവിക, വ്യോമ ഉപരോധം നടപ്പാക്കിയത്.എന്നാല്‍ ദോഹ ആവര്‍ത്തിച്ച് ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും നിഷേധിക്കുകയുംചെയ്തു. ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ അയല്‍ക്കാര്‍ നിര്‍മിച്ചിരിക്കുന്ന നിഷ്ഫലമായ പ്രതിസന്ധിയാണിതെന്ന് മ്യൂണിച്ച് സമ്മേളനത്തില്‍ അമീര്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ ജനങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന അനധികൃതവും ആക്രമണാത്മകവുമായ നടപടികളുടെ പ്രത്യാഘാതങ്ങള്‍ നിര്‍വീര്യമാക്കിയതിലൂടെ ഖത്തര്‍ അതിന്റെ പരമാധികാരം പരിപാലിക്കുകയാണ്- അമീര്‍ പറഞ്ഞു.
ആ അക്രമണാത്മക അഭിനേതാക്കള്‍ തങ്ങളുടെ ശാക്തികളികളാലും വിഭാഗീയ സംഘട്ടനങ്ങളാലും ചെറിയ രാജ്യങ്ങളെ കാലാളുകളായി ഉപയോഗിക്കുകയാണ്. ഉപരോധത്തിനെതിരായി ഖത്തര്‍ പുതിയ രാജ്യാന്തര വ്യാപാര പാതകള്‍ വികസിപ്പിക്കുകയും സാമ്പത്തിക വൈവിധ്യം ത്വരിതപ്പെടുത്തുകയും ചെയ്തു. നിരര്‍ഥകമായ ഉപരോധമാണ് രാജ്യം നേരിടുന്നത്. ഉപരോധ രാജ്യങ്ങളില്‍ ചിലത് മേഖലയില്‍ പ്രധാന്യമുള്ളവരാണ്.
നിയമവിരുദ്ധമായ നടപടികള്‍ ഖത്തര്‍ ജനതക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരു ചെറിയ രാജ്യത്തിന് എങ്ങനെ തങ്ങളുടെ നയതന്ത്ര നിലപാടും സാമ്പത്തിക നയതന്ത്രജ്ഞതയും ഉപയോഗിക്കാമെന്ന് പരാജയപ്പെട്ട ഈ ഉപരോധത്തിലൂടെ തെളിഞ്ഞു. അറബ് രാജ്യങ്ങള്‍ മാനുഷീക പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും ഒന്നിച്ചു നില്‍ക്കുകയും ആവശ്യമാണ്. വിശുദ്ധ നഗരങ്ങളിലേക്ക് എല്ലാ വിശ്വാസികള്‍ക്കും പ്രവേശം ലഭിക്കണം. അത് തടയുന്നത് ചരിത്രത്തെ അശുദ്ധമാക്കലാണ്.
ഉപരോധം ഖത്തറിന് ചെറിയ കാലത്തെ സ്വാധീനം മാത്രമേ സൃഷ്ടിച്ചിരുന്നുള്ളു- അമീര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന് മാതൃകയിലുള്ള സുരക്ഷാ ഉടമ്പടിയും കെട്ടുറപ്പും മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കു ആവശ്യമാണ്. രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ മാറ്റിവെച്ച് സുരക്ഷാ കാര്യത്തില്‍ സംയോജിത നിലപാട് സ്വീകരിക്കണം. സുരക്ഷാ കെട്ടുറപ്പ് കൈവരിക്കുന്നതില്‍ രാജ്യത്തിന്റെ ഉത്കണ്ഠകള്‍ക്കു മേല്‍ നയതന്ത്ര സമ്മര്‍ദം പുലര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യ പൗരസ്ത്യ ദേശത്തെ സംബന്ധിച്ച് വിപുലമായ സുരക്ഷ കൈവരിക്കേണ്ട സമയമാണിത്. ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്‍കാല ചരിത്ര മറന്ന് സുരക്ഷയില്‍ ഒന്നിക്കണം. അടിസ്ഥാന സുരക്ഷാ നിയമങ്ങള്‍ക്കും നടപടികള്‍ക്കും വേണ്ടി ധാരണയിലെത്താന്‍ സാധിക്കണം. കുറഞ്ഞ പക്ഷം മിനിമം സുരക്ഷയെങ്കിലും ഉറപ്പു വരുത്താനാകുന്നത് സമാധാനവും സമൃദ്ധിയും ഉണ്ടാക്കും. ഇതൊരു ആഗ്രഹ പദ്ധതി മാത്രമാകരുതെന്നും അമീര്‍ പറഞ്ഞു.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
gulf3 days ago
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
-
film2 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്പെന്ഷന്