Video Stories
ആദര്‍ശ രാഷ്ട്രീയത്തിലെ ഉറച്ച കാല്‍വെപ്പുകള്‍
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
രാഷ്ട്രീയത്തിലെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഉത്തര ധ്രുവം വരെ ഉറച്ച കാല്‍വെപ്പുകളോടെ നടന്നുപോയ കെ.എം സൂപ്പി സാഹിബ് ഓര്‍മ്മയായി. മരിക്കുന്ന പ്രായമായപ്പോഴേക്കും ശബ്ദ സ്ഫുടതക്ക് ഒരു നേരിയ പകര്‍ച്ചയുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ അനുകരിക്കാന്‍ ആഗ്രഹിച്ചതും എന്നാല്‍ നടക്കാതെ പോയതുമായ സൂപ്പി സാഹിബിന്റെ അവതരണ ഗാംഭീര്യതക്ക് ഒരല്പം പോലും തേയ്മാനം വന്നില്ലെന്ന് അദ്ദേഹവുമായുള്ള ദശകങ്ങളുടെ ബന്ധം ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരുന്നു.
മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വിശദീകരിച്ച് തരാന്‍ കഴിയാത്തത്ര രൂപ ഭാവങ്ങളുണ്ടായിരുന്നു തലശ്ശേരിയില്‍ കേയി സാഹിബ് ജീവിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ കുളമ്പടി നാദം എങ്ങും മുഴങ്ങി നിന്ന അവസരം. പി.ആര് കുറുപ്പ് നയിച്ച രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ വര്‍ണ്ണരാജികള്‍ എവിടേയും വിരിഞ്ഞ് നിന്ന ഒരു കാലഘട്ടം. ഈ മണ്ണില്‍ കെ.എം സൂപ്പി എരിയുന്ന ഒരു തീപ്പന്തമായി ഉയര്‍ന്നു നിന്നു. സൂപ്പി സാഹിബ് പി.ആര് കുറുപ്പിനെ തോല്പിച്ചു. പി.ആര് കുറുപ്പ് സൂപ്പി സാഹിബിനേയും തോല്പിച്ചു. ഇതൊരു സാങ്കേതിക പരാജയം മാത്രം. സൂപ്പി എന്ന മൂല്യമുള്ള രാഷ്ട്രീയക്കാരന് ആരുടെ മുമ്പിലും പതറിയില്ല. പറയാനുള്ളത് പറയാന്‍ മടിച്ചതുമില്ല.
എന്‍.എ മമ്മു സാഹിബ് നിര്യാതനായ ഒഴിവില്‍ ഞാന്‍ കേരള നിയമസഭയിലേക്ക് 1985ല്‍ പെരിങ്ങളത്ത് നിന്ന് മത്സരിച്ചു. ആ തെരഞ്ഞെടുപ്പില്‍ ചുക്കാന്‍ പിടിച്ചത് പി.ആര് കുറുപ്പും സൂപ്പി സാഹിബും തന്നെയായിരുന്നു. എന്റെ പ്രായമന്ന് ഇവരേക്കാള്‍ നന്നേ കുറവായത് കൊണ്ട് ഞാന്‍ അന്ന് മലയും കുന്നും പ്രയാസമുള്ള വഴികളിലും ഓടി നടന്ന് വോട്ട് പിടിക്കാന്‍ പോയി. സ്ഥാനാര്‍ത്ഥി പോയ എല്ലായിടത്തും സൂപ്പി സാഹിബും നടന്നു. പാവം സൂപ്പി സാഹിബ് തളര്‍ന്നു കാണുമല്ലോ എന്ന് ഞാന്‍ പലപ്പോഴും സങ്കടപ്പെട്ടു. അതിന് ശേഷം രണ്ടര കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും നടന്ന തെരഞ്ഞടുപ്പില്‍ പി.ആര് കുറുപ്പിനോട് തോറ്റു. ആ തെരെഞ്ഞടുപ്പിലും സ്വന്തം ശരീരം മറന്ന് എനിക്ക് വേണ്ടി സൂപ്പി സാഹിബ് ഓടി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഞങ്ങള്‍ കേസ് കൊടുത്തു. ആ കേസുമായി ഒന്നു രണ്ടു മാസം സൂപ്പി സാഹിബിന്റെ കൂടെത്തന്നെയായിരുന്നു. സൂപ്പി സാഹിബ് രാഷ്ട്രീയത്തില്‍ വിമര്‍ശിക്കേണ്ട കാര്യങ്ങളെ അതി ശക്തമായി വിമര്‍ശിച്ച ആളാണ്. താന്‍ വിമര്‍ശിക്കപ്പെടുന്നതിനെ ക്ഷോഭം കൂടാതെ അഭിമുഖീകരിച്ച നിര്‍മലമായ മനസ്സിന്റെ ഉടമയുമാണ്.
ഒരിക്കല്‍ ഒരു യുവ സുഹൃത്ത് പാര്‍ട്ടി യോഗത്തില്‍ സൂപ്പി സാഹിബിന്റെ പ്രസംഗത്തെ വിമര്‍ശിച്ചു. എല്ലാവരും വിചാരിച്ചു സൂപ്പി സാഹിബ് ചുട്ട മറുപടി നല്‍കുമെന്ന്. എന്നാല്‍ സൂപ്പി സാഹിബ് പ്രതികരിച്ചത് ഇപ്രകാരം. ‘മേലില്‍ ഞാന്‍ എങ്ങനെ പ്രസംഗിക്കണമെന്ന് എന്റെ യുവ സുഹൃത്ത് എഴുതി തന്നാല്‍ ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും’. വിമര്‍ശകനും സൂപ്പി സാഹിബും ഞങ്ങളും ഒരുമിച്ച് ചിരിച്ചു.
സൂപ്പി സാഹിബിന് വന്നുകൊണ്ടിരുന്ന ആത്മീയ പരിവര്‍ത്തനവും അതിന്റെ അഗാധതയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണവും കൗതുകപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് ചടുലതയുടെ കാലഘട്ടത്തില്‍ രാഷ്ട്രീയ നെരിപ്പോടുകളുമായി നടന്നപ്പോള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ തിരിച്ചു പിടിക്കാന്‍ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നുവല്ലോയെന്ന് മനസ്സ് മന്ത്രിച്ചിരുന്നു. പാനൂര്‍ പള്ളിയുടെ നവ ചൈതന്യത്തിന്റെ ശില്പിയായി, നജാത്തിന്റെ ജീവാത്മാവും പരമാത്മാവുമായി അദ്ദേഹത്തെ സന്തോഷപൂര്‍വം നോക്കിക്കണ്ടിട്ടുണ്ട്.
പല സോഷ്യലിസ്റ്റുകളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലയിടത്തും പിരിഞ്ഞ് പോയി. പലരും വേഷ വിധാനത്തില്‍ ഖാദിയെ മറന്ന് വേറെ വഴിക്ക് നീങ്ങി. പക്ഷെ സൂപ്പി സാഹിബിലെ സോഷ്യലിസ്റ്റും ഖാദിയും എന്നും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച വേറൊരു മേഖല അദ്ദേഹത്തിന്റെ മറ്റൊരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു. പാനൂരില്‍ ഒരു കോളജ് സ്ഥാപിക്കുക എന്നതായിരുന്നു അത്. പെരിങ്ങളത്തെ നല്ലവരായ നിരവധി പേരെ കൂട്ടിച്ചേര്‍ത്ത് കല്ലിക്കണ്ടിയില്‍ ആ കോളജ് സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നിരന്തര പരിശ്രമ ഫലമായാണ്. നാനാ ജാതി മതസ്ഥരിലും അദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് വലയം എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഉത്തമ മാതൃകയാണ്. കേരള പ്പിറവിക്ക് ശേഷം സംസ്ഥാന നിയമസഭ കണ്ട മികച്ച പാര്ലമെന്റേറിയന്മാരുടെ കൂട്ടത്തില്‍ എണ്ണാവുന്ന വ്യക്തിയാണദ്ദേഹം. പലപ്പോഴും ഒഴുകുന്ന ഒരു ജല പ്രവാഹമായും മുഴങ്ങുന്ന ഇടിനാദമായും കെ.എമ്മിന്റെ പ്രസംഗങ്ങള്‍ വേറിട്ട് നിന്നു.
സ്റ്റേജില്‍ നിന്ന് വീണ് പരിക്ക് പറ്റി കിടക്കും വരെ സൂപ്പി സാഹിബ് വിശ്രമമില്ലാതെ ഓടി. അവസാനം നിശ്ചലമായി കിടക്കുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഹരിത പതാക പുതപ്പിക്കാന്‍ പ്രവര്‍ത്തകര്‍ എന്നെ ചുമതലപ്പെടുത്തിയപ്പോഴും ഞാനോര്‍ത്തത് പാനൂരിലെ തെരുവീഥികളെ ഇളക്കിമറിച്ച് ഹരിത പതാക ചുമലിലേറ്റി ഞങ്ങള്‍ സൂപ്പി സാഹിബിനോടൊപ്പം രാഷ്ട്രീയ പ്രയാണം നടത്തിയ കാലമായിരുന്നു. തീപ്പന്തം പോലെ ജ്വലിച്ച് നില്ക്കുന്ന ചില ഓര്‍മ്മകള്‍ നമുക്ക് തന്ന സൂപ്പി സാഹിബ് യാത്രയായി.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി