Connect with us

More

ലക്ഷ്യം സൂപ്പര്‍ കപ്പ്; കേരളാ എഫ്.സി നേരിടുന്നത് ഐസ്‌വാള്‍ എഫ്.സിയെ

Published

on

ഐസ്‌വാള്‍: കേരളാ എഫ്.സിയുടെ ലക്ഷ്യം സൂപ്പര്‍ കപ്പാണ്. സൂപ്പര്‍ കപ്പില്‍ കളിക്കണമെങ്കില്‍ ഐ ലീഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലൊന്ന് നേടണം. നിലവില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ബിനു ജോര്‍ജ്ജിന്റെ സംഘം ഇന്ന് ഉച്ചക്ക് രണ്ടിന് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നേരിടുന്നത് നിലവിലെ ചാമ്പ്യന്മാരായ ഐസ്‌വാള്‍ എഫ്.സിയെ. ജയിച്ചാല്‍ കേരളാ എഫ്.സിക്ക് സൂപ്പര്‍ കപ്പുറപ്പിക്കാം. തോറ്റാല്‍ അവശേഷിക്കുന്ന ഒരു മല്‍സരത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. ചാമ്പ്യന്‍ഷിപ്പിലെ തുടക്കത്തിലെ ദയനീയതക്ക് ശേഷം ടീം തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ തോല്‍വിയില്ല. പരാജയപ്പെടുത്തിയത് കൊല്‍ക്കത്താ സിംഹങ്ങളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മിനര്‍വ പഞ്ചാബ് തുടങ്ങിയവരെ. അവസാന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ അവസാന സമയം വരെ ഒരു ഗോളിന് ലീഡ് ചെയ്ത ടീം ഇഞ്ച്വറി സമയത്താണ് സമനില വഴങ്ങിയത്. ഐസ്‌വാള്‍ ടീം സ്വന്തം മൈതാനത്താണ് കളിക്കുന്നതെന്നും അതിന്റെ ആനുകൂല്യം ടീമിനുണ്ടാവുമെന്നും എന്നാല്‍ വിജയം മാത്രമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും ബിനു ജോര്‍ജ് പറഞ്ഞു. പ്രതിയോഗികളെ ഭയപ്പെടാതെ സ്വന്തം ഗെയിം നടപ്പിലാക്കുന്ന താരങ്ങളാണ് ടീമിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ പരിചയക്കുറവാണ് ടീമിനെ ബാധിച്ചത്. കൂടുതല്‍ വിദേശ താരങ്ങള്‍ ടീമിലെത്തിയതോടെ അതിവേഗ ഫുട്‌ബോളാണ് ടീം കാഴ്ച്ചവെക്കുന്നതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.മൂന്ന് പോയന്റാണ് വ്യക്തമായ ലക്ഷ്യമെന്ന് ഐസ്‌വാള്‍ പരിശീലകന്‍ സന്തോഷ് കാശ്യപും വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ കിരീടം സ്വന്തമാക്കിയ ടീം അതേ ഫോമില്‍ കളിക്കുന്നില്ലെന്നും എന്നാല്‍ നിര്‍ണായക മല്‍സരമായതിനാല്‍ കാണികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കോച്ച് പറഞ്ഞു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending