Connect with us

More

ലക്ഷ്യം സൂപ്പര്‍ കപ്പ്; കേരളാ എഫ്.സി നേരിടുന്നത് ഐസ്‌വാള്‍ എഫ്.സിയെ

Published

on

ഐസ്‌വാള്‍: കേരളാ എഫ്.സിയുടെ ലക്ഷ്യം സൂപ്പര്‍ കപ്പാണ്. സൂപ്പര്‍ കപ്പില്‍ കളിക്കണമെങ്കില്‍ ഐ ലീഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലൊന്ന് നേടണം. നിലവില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ബിനു ജോര്‍ജ്ജിന്റെ സംഘം ഇന്ന് ഉച്ചക്ക് രണ്ടിന് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നേരിടുന്നത് നിലവിലെ ചാമ്പ്യന്മാരായ ഐസ്‌വാള്‍ എഫ്.സിയെ. ജയിച്ചാല്‍ കേരളാ എഫ്.സിക്ക് സൂപ്പര്‍ കപ്പുറപ്പിക്കാം. തോറ്റാല്‍ അവശേഷിക്കുന്ന ഒരു മല്‍സരത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. ചാമ്പ്യന്‍ഷിപ്പിലെ തുടക്കത്തിലെ ദയനീയതക്ക് ശേഷം ടീം തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ തോല്‍വിയില്ല. പരാജയപ്പെടുത്തിയത് കൊല്‍ക്കത്താ സിംഹങ്ങളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മിനര്‍വ പഞ്ചാബ് തുടങ്ങിയവരെ. അവസാന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ അവസാന സമയം വരെ ഒരു ഗോളിന് ലീഡ് ചെയ്ത ടീം ഇഞ്ച്വറി സമയത്താണ് സമനില വഴങ്ങിയത്. ഐസ്‌വാള്‍ ടീം സ്വന്തം മൈതാനത്താണ് കളിക്കുന്നതെന്നും അതിന്റെ ആനുകൂല്യം ടീമിനുണ്ടാവുമെന്നും എന്നാല്‍ വിജയം മാത്രമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും ബിനു ജോര്‍ജ് പറഞ്ഞു. പ്രതിയോഗികളെ ഭയപ്പെടാതെ സ്വന്തം ഗെയിം നടപ്പിലാക്കുന്ന താരങ്ങളാണ് ടീമിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ പരിചയക്കുറവാണ് ടീമിനെ ബാധിച്ചത്. കൂടുതല്‍ വിദേശ താരങ്ങള്‍ ടീമിലെത്തിയതോടെ അതിവേഗ ഫുട്‌ബോളാണ് ടീം കാഴ്ച്ചവെക്കുന്നതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.മൂന്ന് പോയന്റാണ് വ്യക്തമായ ലക്ഷ്യമെന്ന് ഐസ്‌വാള്‍ പരിശീലകന്‍ സന്തോഷ് കാശ്യപും വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ കിരീടം സ്വന്തമാക്കിയ ടീം അതേ ഫോമില്‍ കളിക്കുന്നില്ലെന്നും എന്നാല്‍ നിര്‍ണായക മല്‍സരമായതിനാല്‍ കാണികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കോച്ച് പറഞ്ഞു.

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending