Connect with us

Culture

കൊച്ചി ബ്ലാസ്റ്റഡ്; ബ്ലാസ്‌റ്റേഴ്‌സ്-2 ഗോവ-1.

Published

on

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം. ആദ്യ പകുതിയില്‍ റാഫേല്‍ കൊയ്‌ലോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി കുതിച്ചത്.
ബ്ലാസ്‌റ്റേഴ്‌സിനായി 48ാം മിനുറ്റില്‍ ബെല്‍ഫോര്‍ട്ടും (പെനാല്‍റ്റി) ഇഞ്ചുറി ടൈമില്‍ സീസണിലെ അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതും വല കുലുക്കി. ഗോവയിലെ ആദ്യ പാദത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നലത്തെ വിജയവും. അന്ന് ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോവക്കെതിരെ 2-1ന് കേരളം ജയിച്ചു കയറിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കയ്യാങ്കളി കണ്ട കളത്തില്‍ ന്യൂസിലാന്റുകാരന്‍ റഫറി നിക്ക് വാല്‍ഡ്രോമിന് ഉയര്‍ത്തേണ്ടി വന്നത് രണ്ടു ചുവപ്പ് കാര്‍ഡടക്കം പത്തു കാര്‍ഡുകള്‍. ഗോവയുടെ നായകന്‍ ആര്‍നോലിനും റിച്ചാര്‍ലിസണുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. ഗോവയുടെ ആറ് താരങ്ങള്‍ക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു താരങ്ങള്‍ക്കുമെതിരെ റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തി. കളിയുടെ ഒടുക്കത്തില്‍ റഫറിയെ ഗോവന്‍ ടീം കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. സുരക്ഷ ജീവനക്കാര്‍ ഇടപെട്ടാണ് ഇവരെ നിയന്ത്രണ വിധേയരാക്കിയത്. ഒമ്പതു പേരുമായാണ് രണ്ടാം പകുതിയില്‍ ഗോവ മത്സരം പൂര്‍ത്തിയാക്കിയത്. 12ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളുമായി റാഫിയെ മുന്നില്‍ നിര്‍ത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഇറങ്ങിയത്. സന്ദീപ് നന്ദിക്ക് പകരം ബാറിന് കീഴില്‍ ഗ്രഹാം സ്റ്റാക്കെത്തി. എ.എഫ്.സി കപ്പിന് ശേഷം തിരിച്ചെത്തിയ സി.കെ വിനീതും റിനോ ആന്റോയും പകരക്കാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. മുന്‍നിരയില്‍ ജോഫ്രെക്ക് പകരം ലെഫ്റ്റ്ബാക്കില്‍ രാജു ഗെയ്ക്ക് വാദ് ഇറങ്ങിയതായിരുന്നു ഗോവയിലെ ഏക മാറ്റം. കളി ചൂടുപിടിക്കും മുമ്പേ ഗാലറിയെ ഞെട്ടിച്ച് ഗോവ ലീഡ് നേടി. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് റിച്ചാര്‍ലിസണ്‍, ഉയര്‍ന്നു പൊങ്ങിയ പന്ത് ലഭിച്ചത് റാഫേല്‍ കൊയ്‌ലോക്ക്, സുന്ദരമായ ഹെഡര്‍ ഗ്രഹാം സ്റ്റാക്കിന്റെ കാലിനടിയിലൂടെ ചെന്ന് വല തൊട്ടു, 0-1. ബ്ലാസ്റ്റേഴ്‌സ് മഹ്മതിന് പകരം കാദിയോയെയും ഗോവ റാഫേല്‍ കൊയ്‌ലോക്ക് പകരം ഗോണ്‍സാല്‍വ്‌സിനെയും ഇറക്കി രണ്ടാം പകുതിക്കിറങ്ങി. നിമിഷ നേരം കൊണ്ട് പെനാല്‍റ്റി ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. റഫീഖിന്റെ വല ലക്ഷ്യമാക്കിയുള്ള ഷോട്ട് കട്ടിമാണിക്ക് മുന്നില്‍ നിന്ന ഗോവയുടെ നായകന്‍ കൂടിയായ ഗ്രിഗ്രറി അര്‍നോലിന്‍ തടഞ്ഞത് വലത് കൈകൊണ്ട്, ബോധപൂര്‍വ്വമല്ലെന്ന് ഗോവ വാദിച്ചെങ്കിലും ചുവപ്പ് കാര്‍ഡ് എടുക്കാനും പെനാല്‍റ്റി കിക്ക് അനുവദിക്കാനും റഫറിക്ക് അധികസമയം വേണ്ടി വന്നില്ല, കിക്കെടുത്ത ബെല്‍ഫോര്‍ട്ടിന്റെ ഷോട്ട് കൃത്യമായി വലയില്‍ പതിച്ചു, (1-1).

ഗാലറിയില്‍ മഞ്ഞക്കടലിരമ്പം. ആക്രമണത്തിന് മൂര്‍ച്ച പോരെന്ന് തോന്നിയ കോപ്പല്‍ മുഹമ്മദ് റഫീഖിനെ പിന്‍വലിച്ച് മലയാളി താരം സി.കെ വിനീതിനെ കളത്തിലിറക്കി. നിറഞ്ഞ കയ്യടിയോടെയാണ് സീസണിലെ ആദ്യ മത്സരത്തിന് വിനീത് ഇറങ്ങിയത്. 81ാം മിനുറ്റില്‍ വിനീതിനെ ബോക്‌സിന് പുറത്ത് നിന്ന് വീഴ്ത്തിയതിന് ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തായി. ഗോവന്‍ താരങ്ങളോട് കയര്‍ത്ത സി.കെ വിനീതിനും കാര്‍ഡ് ലഭിച്ചു. കയ്യാങ്കളി മൂലം പലവട്ടം മത്സരം തടസ്സപ്പെട്ടു. ഒടുവില്‍ സമനിലയില്‍ പിരിയുമെന്ന ഘട്ടത്തില്‍ സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയഗോള്‍ നേടി, ബോക്‌സിനകത്ത് നിന്ന് ഹെങ്ബാര്‍ത്തിന്റെ ഹെഡര്‍ വഴി കിട്ടിയ പന്ത് വലക്ക് തൊട്ടുമുന്നില്‍ നിന്ന വിനീത് ഇടങ്കാല്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending