Connect with us

Video Stories

അഭംഗുരം തുടരും ഈ പ്രയാണം

Published

on

എം ഐ തങ്ങള്‍

ജനാധിപത്യത്തിന്റെ മൗലികമായ ന്യൂനതകളില്‍ പ്രധാനം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കാന്‍ നേര്‍ക്കുനേരെ ജനാധിപത്യത്തില്‍ മാര്‍ഗമേതുമില്ല. സംസ്‌കാരം, ഭാഷ, മതം എന്നിവയൊക്കെ ഒറ്റ ഒന്നായ ഒരു സമൂഹത്തിനേ ജനാധിപത്യം അനുഗ്രഹമായി ഭവിക്കൂ. ഈ ദൂഷിതവലയത്തില്‍ നിന്ന് രക്ഷപ്പെടാനാകാത്ത ഒരു ദുര്‍ബല സന്ദര്‍ഭത്തിലാണ് ആചാര്യനായ റൂസ്സോ പറഞ്ഞത്: ദൈവങ്ങള്‍ ജനങ്ങളായിട്ടുള്ള ഒരു രാജ്യത്തേ ജനാധിപത്യ ഭരണകൂടം പൂര്‍ണമാകൂ; അത്ര പൂര്‍ണമായ ഒരു ഭരണകൂടം മനുഷ്യന് പറഞ്ഞതല്ല’. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളും പോറ്റില്ലങ്ങളുമായ രാജ്യത്തൊന്നും സ്ഥിര ന്യൂനക്ഷത്തിന്റെ പ്രശ്‌നം കാര്യമായില്ല. അവിടെ ന്യൂനപക്ഷമെന്നത് ഓരോ തെരഞ്ഞെടുപ്പിലുമുണ്ടാകുന്ന താല്‍ക്കാലിക ന്യൂനപക്ഷമാണ്. അതാണെങ്കില്‍ ഒരു തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷമായാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമാവുകയും ചെയ്യും.
ഇന്ത്യ സുസ്ഥിര ന്യൂനപക്ഷങ്ങളാല്‍ സമ്പന്നമായ രാജ്യമാണ്. ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ജനാധിപത്യത്തിന് തറക്കല്ലിട്ടത്. അവര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത വിഷയമായിരുന്നു ഇത്. ബ്രിട്ടീഷ് പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച മഹാത്മജി അടക്കമുള്ള രണ്ടാംഘട്ട ദേശീയ നേതാക്കള്‍ക്കും ദാദാബായ് നവറോജി, ഫിറോസ്ഷാ മേത്ത, ഗോപാല്‍കൃഷ്ണ ഗോഖലെ പോലുള്ള ആദ്യകാല നേതാക്കള്‍ക്കും ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ബഹുജനങ്ങളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.
മുസ്‌ലിംകള്‍ ഇതേക്കുറിച്ച് നേരത്തെ ബോധവാന്മാരായിരുന്നു. ജനാധിപത്യത്തെ അവര്‍ ആശങ്കയോടെയാണ് കണ്ടത്. ആദ്യമാദ്യം ഈ ആശങ്ക സൈദ്ധാന്തികം മാത്രമായിരുന്നു. എന്നാല്‍ ജനാധിപത്യം പ്രയോഗത്തില്‍ വന്ന ആദ്യനാള്‍ തന്നെ അനുഭവത്തിലൂടെ ഈ ആശങ്ക യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ മുസ്‌ലിംകള്‍ ക്രൂരമായി അവഗണിക്കപ്പെട്ടു. സര്‍ സയ്യിദ് അഹ്മദ്ഖാന്റെ 1887ലെ പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹം യൂറോപ്യന്‍ മോഡല്‍ ജനാധിപത്യത്തിന്റെ ഈ അപകടം സരസമായി വരച്ചു കാണിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഇന്ത്യന്‍ സാഹചര്യത്തിനനുയോജ്യമായ ഒരു മോഡല്‍ കണ്ടെത്തുന്നത് വരെ മുസ്‌ലിംകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് സര്‍സയ്യിദ് ആഹ്വാനം ചെയ്തത്. മുസ്‌ലിം എജ്യുക്കേഷനല്‍ കോണ്‍ഫ്രന്‍സിന്റെ വാര്‍ഷിക പൊതുസമ്മേളനത്തിലായിരുന്നു സര്‍ സയ്യിദിന്റെ പ്രസംഗം. മുസ്‌ലിംകള്‍ ഒരു രാഷ്ട്രീയ ശക്തിയായി മാറണമെന്ന സൂചനയും പ്രസ്തുത പ്രസംഗത്തിലുണ്ടായിരുന്നു.
ഈ സൂചനയുള്‍ക്കൊള്ളുന്ന ആശയം പ്രയോഗത്തില്‍ വരുത്താന്‍ അവസാന കാലത്ത് അദ്ദേഹം നടത്തിയ ശ്രമം പിന്നീട് അനുയായികള്‍ പൂര്‍ണമാക്കുകയുണ്ടായി. 1891ല്‍ സര്‍ സയ്യിദ് തുടങ്ങിവെച്ച ഈ ശ്രമം പൂര്‍ണമായത് 1901ലാണ്. സര്‍ സയ്യിദിന് ശേഷം മുസ്‌ലിം നേതൃത്വം ഏറ്റെടുത്ത നവാബ് മുഹ്‌സിനുല്‍മുല്‍ക് ആ വര്‍ഷം ലഖ്‌നൗവിലേക്ക് വിളിച്ചുചേര്‍ത്ത മുസ്‌ലിം നേതാക്കന്മാരുടെ സമ്മേളനം പിരിഞ്ഞത് പ്രവിശ്യാ തലങ്ങളില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള തീരുമാനവുമായാണ്. ഇതനുസരിച്ച് അന്നത്തെ ദക്ഷിണേന്ത്യ ഏതാണ്ട് മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മദിരാശി സംസ്ഥാനത്തടക്കം മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍വന്നു. മലബാര്‍ അന്ന് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഈ സംഘടനകളുടെ ഒരു ഫെഡറല്‍ ഘടനയാണ് 1906ല്‍ ധാക്കയില്‍ പിറവിയെടുത്ത സര്‍വേന്ത്യാ മുസ്‌ലിംലീഗ്.
എന്നാല്‍ ഇന്ത്യയിലെ ഒന്നാമത്തെ മുസ്‌ലിം സംഘടന ഇതിനും കാല്‍നൂറ്റാണ്ട് മുമ്പ് സയ്യിദ് അമീര്‍ അലി കല്‍ക്കത്ത ആസ്ഥാനമായി സ്ഥാപിച്ച സെന്‍ട്രല്‍ നാഷണല്‍ മുഹമ്മദന്‍ അസോസിയേഷന്‍ ആയിരുന്നു. 1876ല്‍ രൂപവത്കരിച്ച അസോസിയേഷന്‍ 1878ല്‍ ഒരു അഖിലേന്ത്യാ സംഘടനയായി മാറിയിരുന്നു. നൂറ്റാണ്ടവസാനമായപ്പോഴേക്ക് അതിന്റെ ചരിത്രം പല കാരണങ്ങളാല്‍ അവസാനിച്ചു. ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ നിലനില്‍ക്കെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം മുസ്‌ലിം ഭൂ പ്രഭുക്കന്മാരെ പാട്ടില്‍പിടിച്ച് അവരെക്കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിക്കുകയാണ് ചെയ്തതെന്ന കള്ളക്കഥ പ്രചരിപ്പിച്ച് പോന്നിട്ടുള്ളത്. 1906ന് മുമ്പുണ്ടായ സംഭവങ്ങളെയും അമീര്‍ അലിയുടെ രാഷ്ട്രീയ കക്ഷിയെയുമൊക്കെ തമോവല്‍ക്കരിച്ചാണീ കള്ളക്കഥ നെയ്‌തെടുത്ത് പ്രചരിപ്പിച്ചിട്ടുള്ളത്. ഇന്നും ചരിത്രത്തിന്റെ പേരില്‍ ഇത് ആവര്‍ത്തിക്കുന്നു.
എന്നാല്‍ മുസ്‌ലിം ലീഗ് ഒരു കേവല രാഷ്ട്രീയ പാര്‍ട്ടി ആയിരുന്നില്ല. സര്‍സയ്യിദിന്റെ ലക്ഷ്യത്തെ അദ്ദേഹം ചുരുക്കിപ്പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘ആധുനിക വിദ്യാഭ്യാസം; ആധുനിക രാഷ്ട്രീയം’. ആധുനിക വിദ്യാഭ്യാസത്തില്‍ നിന്നാണ് ആധുനിക രാഷ്ട്രീയം ജനിക്കേണ്ടത്. അത് തന്നെയാണ് സംഭവിച്ചതും. അലിഗഢ് പ്രസ്ഥാനവും എം.എ.ഒ കോളജുമാണ് ആദ്യമുണ്ടാകുന്നത്. വിദ്യാഭ്യാസമുള്ള തലമുറകള്‍ ഉണ്ടായ ശേഷമാണ് 1901ലെ പ്രവിശ്യാ രാഷ്ട്രീയ പാര്‍ട്ടികളും 1906ലെ ഫെഡറല്‍ സംഘടന മുസ്‌ലിംലീഗും ഉണ്ടാകുന്നത്. മുസ്‌ലിം സാംസ്‌കാരിക സവിശേഷതകള്‍ ഇതോടൊപ്പം സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അലിഗഢില്‍ ഇതിനാവശ്യമായ സംവിധാനമൊരുക്കിയിരുന്നു. ഇതിന് പുറമെ മുഹമ്മദന്‍ എജ്യുക്കേഷനല്‍ കോണ്‍ഫ്രന്‍സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് പാരമ്പര്യ വിജ്ഞാനവും മൂല്യങ്ങളും സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ഇതിന്റെ ഫലമായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗത്തും നിലവില്‍ വന്നു. ഇവയില്‍ ചിലത് മുസ്‌ലിംകള്‍ നേരിട്ട് നടത്തുന്നവയും ചിലത് ഗവണ്‍മെന്റ് നടത്തുന്നവയുമായിരുന്നു.
1947ല്‍ ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും നടന്നു. വിഭജനത്തിന്റെ ഉത്തരവാദിത്തം ലീഗിനുമേല്‍ വെച്ചുകെട്ടുന്ന പതിവായിരുന്നു ഇതിനുടനെയുണ്ടായത്. ഇന്ന് സത്യം പുറത്ത്‌വന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗിക രഹസ്യ രേഖകളുടെ കാലാവധി തീര്‍ന്നതോടെ അന്ന് മൂടിവെച്ച പല കള്ളങ്ങളും വെളിക്ക് ഏതാണ്ടൊക്കെ വന്നുകഴിഞ്ഞു. ഇന്ന് മുസ്‌ലിം ലീഗിനെ വിഭജനത്തിനുത്തരവാദിയാക്കാന്‍ ചരിത്രത്തിന്റെ പുതിയ മുഖമറിയുന്ന ആരും തയ്യാറാകുകയില്ല; ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത്‌സിംഗ് പോലും.
1947ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനിര്‍ത്തണമോ എന്ന് തീരുമാനിക്കാനും നിലനിര്‍ത്തണമെങ്കില്‍ അത് സംഘടിപ്പിക്കാനും മദിരാശിയില്‍ നിന്നുള്ള മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പാക്കിസ്താനില്‍ ഇതേ ജോലി നിര്‍വഹിക്കാന്‍ നവാബ്‌സാദ ലിയാഖത്തലിഖാനെയും ചുമതലപ്പെടുത്തി. അതനുസരിച്ച് 1948 മാര്‍ച്ച് 10ന് മദിരാശിയിലെ ഇന്ന് രാജാജി ഹാള്‍ എന്നറിയപ്പെടുന്ന അന്നത്തെ ഗവണ്‍മെന്റ് ബാങ്ക്വറ്റ് ഹാളില്‍ വെച്ച് ലീഗ് പുതിയ ഉദ്ദേശ്യ ലക്ഷ്യങ്ങളും പുതിയ ഘടനയും സ്വീകരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ പുനര്‍ജനിച്ചു.
രാഷ്ട്രീയ രംഗത്ത് അന്തരീക്ഷം മാറ്റത്തിന് വിധേയമായെങ്കിലും വളരെ മുമ്പേ ആരംഭിച്ചിരുന്ന, വിദ്യാഭ്യാസ രംഗമടക്കമുള്ള സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനം ഒരു ഭംഗവും കൂടാതെ തുടര്‍ന്നുപോന്നു. മുപ്പതുകളുടെ തുടക്കം മുതല്‍ വിശേഷിച്ചും ആരംഭിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച എണ്ണത്തിലും വണ്ണത്തിലും പെരുകിവന്നു, ഫാറൂഖ് കോളജ് സ്ഥാപനം വരെ. അന്നു രംഗം കൊഴുപ്പിച്ചു തുടങ്ങിയ പ്രവര്‍ത്തനമാണ് ഇന്ന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തലയുയര്‍ത്തി നില്‍ക്കുന്ന പ്രാഥമിക, ഉന്നത കലാലയങ്ങള്‍. പണ്ട് സി.എച്ച് മുഹമ്മദ്‌കോയ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളെ ചെറുതാക്കി കാണിക്കാന്‍ പാടുപെടുന്ന ഒരു സുഹൃത്തിനോട് പറഞ്ഞു: ‘നുണ പറഞ്ഞ് പറഞ്ഞ് രുചിച്ചുനോക്കാനുള്ള നാവിന്റെ ശേഷി നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍, കേരളത്തിലെ മുസ്‌ലിം പ്രദേശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുവരുകളില്‍ നാവുവെച്ച് നോക്കിയാല്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ ഉപ്പ് രുചിക്കാനാകും.’ ഈ രംഗത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രഭാതങ്ങളില്‍ ആരംഭിച്ച സാംസ്‌കാരിക പ്രയാണം രാഷ്ട്രീയ രംഗത്തെന്നപോലെ ഇന്നും അജയ്യമായി തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending