Connect with us

Culture

മന്ത്രി ജലീലിന്റെ പ്രവൃത്തി, പുതുതായി മതം സ്വീകരിച്ചയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെ: എന്‍.എ നെല്ലിക്കുന്ന്

Published

on

തിരുവനന്തപുരം: പുതിയതായി മതത്തില്‍ ചേര്‍ന്നയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രവൃത്തികളെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. നിയമസഭയില്‍ പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ മതവിശ്വാസികള്‍ വേദപുസ്തകം പതുക്കെ വായിക്കുമ്പോള്‍ അവരെക്കാള്‍ വലിയ വിശ്വാസിയാണെന്ന് തെളിയിക്കാന്‍ പുതുതായിവന്നയാള്‍ ഉച്ചത്തില്‍ വായിക്കും. പുത്തനച്ചി മേല്‍ക്കൂരവരെ തുടക്കുന്നപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ നടപടി. പുത്തനച്ചി പിന്നീട് വീട്ടിലുള്ളവര്‍ക്ക് വെള്ളംപോലും കൊടുക്കാത്ത സ്ഥിതിവരുമെന്ന് സി.പി.എമ്മുകാര്‍ ഓര്‍മിക്കണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ടാര്‍ ക്ഷാമം രൂക്ഷമാണ്. 400 കി.മീ അകലെയുള്ള കൊച്ചി റിഫൈനറിയില്‍ നിന്നാണ് ജില്ലയിലേക്ക് ടാര്‍ കൊണ്ടുവരുന്നത്. മംഗലാപുരം റിഫൈനറിയിലേക്ക് ഇവിടെ നിന്ന് 50 കി.മീ ദൂരമേയുള്ളൂ. ജില്ലയിലേക്ക് മംഗലാപുരം റിഫൈനറിയില്‍ നിന്ന് ടാര്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം. പൊതുമരാമത്ത് നിര്‍മാണങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള വിഭാഗത്തിന് വണ്ടിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ യഥാസമയം നിര്‍മാണ സ്ഥലങ്ങളിലെത്തി പരിശോധന നടത്താന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കാണണം. കാസര്‍കോട് പുതുതായി പി.ഡബ്ല്യു.ഡി കോംപ്ലക്‌സ് പണിയണം. ഇതിനാവശ്യമായ സ്ഥലം ലഭ്യമാണ്.

കാസര്‍കോട് റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് നിര്‍മിച്ചെങ്കിലും വേണ്ടത്ര സംവിധാനങ്ങളില്ല. കാസര്‍കോട് ദേശീയപാത വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കണം. കാസര്‍കോട് ചൗക്കിയില്‍ ബൈപ്പാസ് പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ക്ക് ഫണ്ട് അനുവദിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി എറ്റെടുക്കണം.

പൊതുമരാമത്ത് മന്ത്രിയുടെ ശോഭകെടുത്താന്‍ കൂടെയുള്ളവര്‍ തന്നെ ശ്രമിക്കുന്നുണ്ട്. മന്ത്രി സുധാകരന്‍ വളര്‍ന്നുവലുതാകാന്‍ പാടില്ല, നല്ല പ്രശംസ കിട്ടാന്‍ പാടില്ല എന്നാണ് ഇവരുടെ ചിന്ത. മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അവര്‍ക്ക്. ‘രാജാവിന്റെ വാളുകള്‍’ എന്ന കവിത ഇത് കണ്ടുകൊണ്ടായിരിക്കണം സുധാകരന്‍ എഴുതിയത്. വഴിയടപ്പ് വിദഗ്ധര്‍ വേണ്ടെന്നാണ് മന്ത്രി കവിതയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്ന് ഭരണപക്ഷത്തുള്ള എം.എല്‍.എമാര്‍ക്ക് പരിഗണന കിട്ടിയില്ലെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. എന്നാല്‍ ഉദുമ, തളിപ്പറമ്പ് എം.എല്‍.എമാരോടും ടി.വി രാജേഷിനോടും ചോദിച്ചാല്‍ ഇത് ശരിയല്ലെന്ന് ബോധ്യമാകും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ പണികളൊന്നും ആംരഭിക്കാനായിട്ടില്ല. ചേര്‍ക്കളം കല്ലടുക്ക റോഡിന് ഭരണാനുമതിപോലും കിട്ടിയില്ല. ബദിയടുക്ക റോഡിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ദേശീയപാത, പി.ഡബ്ല്യു.ഡി റോഡുകളുടെ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ ഇത്തവണ നേരത്തെ ആരംഭിക്കണം. കാസര്‍കോട് തുറമുഖത്തെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരണം. ഇതിനായി സമഗ്രമായ പഠനം നടത്തണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending