Connect with us

Culture

മന്ത്രി ജലീലിന്റെ പ്രവൃത്തി, പുതുതായി മതം സ്വീകരിച്ചയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെ: എന്‍.എ നെല്ലിക്കുന്ന്

Published

on

തിരുവനന്തപുരം: പുതിയതായി മതത്തില്‍ ചേര്‍ന്നയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രവൃത്തികളെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. നിയമസഭയില്‍ പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ മതവിശ്വാസികള്‍ വേദപുസ്തകം പതുക്കെ വായിക്കുമ്പോള്‍ അവരെക്കാള്‍ വലിയ വിശ്വാസിയാണെന്ന് തെളിയിക്കാന്‍ പുതുതായിവന്നയാള്‍ ഉച്ചത്തില്‍ വായിക്കും. പുത്തനച്ചി മേല്‍ക്കൂരവരെ തുടക്കുന്നപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ നടപടി. പുത്തനച്ചി പിന്നീട് വീട്ടിലുള്ളവര്‍ക്ക് വെള്ളംപോലും കൊടുക്കാത്ത സ്ഥിതിവരുമെന്ന് സി.പി.എമ്മുകാര്‍ ഓര്‍മിക്കണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ടാര്‍ ക്ഷാമം രൂക്ഷമാണ്. 400 കി.മീ അകലെയുള്ള കൊച്ചി റിഫൈനറിയില്‍ നിന്നാണ് ജില്ലയിലേക്ക് ടാര്‍ കൊണ്ടുവരുന്നത്. മംഗലാപുരം റിഫൈനറിയിലേക്ക് ഇവിടെ നിന്ന് 50 കി.മീ ദൂരമേയുള്ളൂ. ജില്ലയിലേക്ക് മംഗലാപുരം റിഫൈനറിയില്‍ നിന്ന് ടാര്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം. പൊതുമരാമത്ത് നിര്‍മാണങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള വിഭാഗത്തിന് വണ്ടിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ യഥാസമയം നിര്‍മാണ സ്ഥലങ്ങളിലെത്തി പരിശോധന നടത്താന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കാണണം. കാസര്‍കോട് പുതുതായി പി.ഡബ്ല്യു.ഡി കോംപ്ലക്‌സ് പണിയണം. ഇതിനാവശ്യമായ സ്ഥലം ലഭ്യമാണ്.

കാസര്‍കോട് റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് നിര്‍മിച്ചെങ്കിലും വേണ്ടത്ര സംവിധാനങ്ങളില്ല. കാസര്‍കോട് ദേശീയപാത വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കണം. കാസര്‍കോട് ചൗക്കിയില്‍ ബൈപ്പാസ് പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ക്ക് ഫണ്ട് അനുവദിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി എറ്റെടുക്കണം.

പൊതുമരാമത്ത് മന്ത്രിയുടെ ശോഭകെടുത്താന്‍ കൂടെയുള്ളവര്‍ തന്നെ ശ്രമിക്കുന്നുണ്ട്. മന്ത്രി സുധാകരന്‍ വളര്‍ന്നുവലുതാകാന്‍ പാടില്ല, നല്ല പ്രശംസ കിട്ടാന്‍ പാടില്ല എന്നാണ് ഇവരുടെ ചിന്ത. മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അവര്‍ക്ക്. ‘രാജാവിന്റെ വാളുകള്‍’ എന്ന കവിത ഇത് കണ്ടുകൊണ്ടായിരിക്കണം സുധാകരന്‍ എഴുതിയത്. വഴിയടപ്പ് വിദഗ്ധര്‍ വേണ്ടെന്നാണ് മന്ത്രി കവിതയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്ന് ഭരണപക്ഷത്തുള്ള എം.എല്‍.എമാര്‍ക്ക് പരിഗണന കിട്ടിയില്ലെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. എന്നാല്‍ ഉദുമ, തളിപ്പറമ്പ് എം.എല്‍.എമാരോടും ടി.വി രാജേഷിനോടും ചോദിച്ചാല്‍ ഇത് ശരിയല്ലെന്ന് ബോധ്യമാകും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ പണികളൊന്നും ആംരഭിക്കാനായിട്ടില്ല. ചേര്‍ക്കളം കല്ലടുക്ക റോഡിന് ഭരണാനുമതിപോലും കിട്ടിയില്ല. ബദിയടുക്ക റോഡിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ദേശീയപാത, പി.ഡബ്ല്യു.ഡി റോഡുകളുടെ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ ഇത്തവണ നേരത്തെ ആരംഭിക്കണം. കാസര്‍കോട് തുറമുഖത്തെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരണം. ഇതിനായി സമഗ്രമായ പഠനം നടത്തണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending