Culture
മന്ത്രി ജലീലിന്റെ പ്രവൃത്തി, പുതുതായി മതം സ്വീകരിച്ചയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെ: എന്‍.എ നെല്ലിക്കുന്ന്

തിരുവനന്തപുരം: പുതിയതായി മതത്തില്‍ ചേര്‍ന്നയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രവൃത്തികളെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. നിയമസഭയില്‍ പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ മതവിശ്വാസികള്‍ വേദപുസ്തകം പതുക്കെ വായിക്കുമ്പോള്‍ അവരെക്കാള്‍ വലിയ വിശ്വാസിയാണെന്ന് തെളിയിക്കാന്‍ പുതുതായിവന്നയാള്‍ ഉച്ചത്തില്‍ വായിക്കും. പുത്തനച്ചി മേല്‍ക്കൂരവരെ തുടക്കുന്നപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ നടപടി. പുത്തനച്ചി പിന്നീട് വീട്ടിലുള്ളവര്‍ക്ക് വെള്ളംപോലും കൊടുക്കാത്ത സ്ഥിതിവരുമെന്ന് സി.പി.എമ്മുകാര്‍ ഓര്‍മിക്കണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ ടാര്‍ ക്ഷാമം രൂക്ഷമാണ്. 400 കി.മീ അകലെയുള്ള കൊച്ചി റിഫൈനറിയില്‍ നിന്നാണ് ജില്ലയിലേക്ക് ടാര്‍ കൊണ്ടുവരുന്നത്. മംഗലാപുരം റിഫൈനറിയിലേക്ക് ഇവിടെ നിന്ന് 50 കി.മീ ദൂരമേയുള്ളൂ. ജില്ലയിലേക്ക് മംഗലാപുരം റിഫൈനറിയില്‍ നിന്ന് ടാര്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം. പൊതുമരാമത്ത് നിര്‍മാണങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള വിഭാഗത്തിന് വണ്ടിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ യഥാസമയം നിര്‍മാണ സ്ഥലങ്ങളിലെത്തി പരിശോധന നടത്താന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കാണണം. കാസര്‍കോട് പുതുതായി പി.ഡബ്ല്യു.ഡി കോംപ്ലക്‌സ് പണിയണം. ഇതിനാവശ്യമായ സ്ഥലം ലഭ്യമാണ്.
കാസര്‍കോട് റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് നിര്‍മിച്ചെങ്കിലും വേണ്ടത്ര സംവിധാനങ്ങളില്ല. കാസര്‍കോട് ദേശീയപാത വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കണം. കാസര്‍കോട് ചൗക്കിയില്‍ ബൈപ്പാസ് പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ക്ക് ഫണ്ട് അനുവദിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി എറ്റെടുക്കണം.
പൊതുമരാമത്ത് മന്ത്രിയുടെ ശോഭകെടുത്താന്‍ കൂടെയുള്ളവര്‍ തന്നെ ശ്രമിക്കുന്നുണ്ട്. മന്ത്രി സുധാകരന്‍ വളര്‍ന്നുവലുതാകാന്‍ പാടില്ല, നല്ല പ്രശംസ കിട്ടാന്‍ പാടില്ല എന്നാണ് ഇവരുടെ ചിന്ത. മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അവര്‍ക്ക്. ‘രാജാവിന്റെ വാളുകള്‍’ എന്ന കവിത ഇത് കണ്ടുകൊണ്ടായിരിക്കണം സുധാകരന്‍ എഴുതിയത്. വഴിയടപ്പ് വിദഗ്ധര്‍ വേണ്ടെന്നാണ് മന്ത്രി കവിതയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്ന് ഭരണപക്ഷത്തുള്ള എം.എല്‍.എമാര്‍ക്ക് പരിഗണന കിട്ടിയില്ലെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. എന്നാല്‍ ഉദുമ, തളിപ്പറമ്പ് എം.എല്‍.എമാരോടും ടി.വി രാജേഷിനോടും ചോദിച്ചാല്‍ ഇത് ശരിയല്ലെന്ന് ബോധ്യമാകും.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ പണികളൊന്നും ആംരഭിക്കാനായിട്ടില്ല. ചേര്‍ക്കളം കല്ലടുക്ക റോഡിന് ഭരണാനുമതിപോലും കിട്ടിയില്ല. ബദിയടുക്ക റോഡിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ദേശീയപാത, പി.ഡബ്ല്യു.ഡി റോഡുകളുടെ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ ഇത്തവണ നേരത്തെ ആരംഭിക്കണം. കാസര്‍കോട് തുറമുഖത്തെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരണം. ഇതിനായി സമഗ്രമായ പഠനം നടത്തണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
gulf3 days ago
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
-
film2 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
-
News3 days ago
‘ഗസ്സ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കണം’; ഇസ്രാഈല്‍ നാടുകടത്തിയ ഗ്രെറ്റ തുന്‍ബെര്‍ഗ് പാരീസിലെത്തി
-
kerala2 days ago
നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവം; ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം