Connect with us

Culture

മന്ത്രി ജലീലിന്റെ പ്രവൃത്തി, പുതുതായി മതം സ്വീകരിച്ചയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെ: എന്‍.എ നെല്ലിക്കുന്ന്

Published

on

തിരുവനന്തപുരം: പുതിയതായി മതത്തില്‍ ചേര്‍ന്നയാള്‍ വേദപുസ്തകം ഉച്ചത്തില്‍ വായിക്കുന്നതുപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ പ്രവൃത്തികളെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. നിയമസഭയില്‍ പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ മതവിശ്വാസികള്‍ വേദപുസ്തകം പതുക്കെ വായിക്കുമ്പോള്‍ അവരെക്കാള്‍ വലിയ വിശ്വാസിയാണെന്ന് തെളിയിക്കാന്‍ പുതുതായിവന്നയാള്‍ ഉച്ചത്തില്‍ വായിക്കും. പുത്തനച്ചി മേല്‍ക്കൂരവരെ തുടക്കുന്നപോലെയാണ് മന്ത്രി കെ.ടി ജലീലിന്റെ നടപടി. പുത്തനച്ചി പിന്നീട് വീട്ടിലുള്ളവര്‍ക്ക് വെള്ളംപോലും കൊടുക്കാത്ത സ്ഥിതിവരുമെന്ന് സി.പി.എമ്മുകാര്‍ ഓര്‍മിക്കണമെന്നും നെല്ലിക്കുന്ന് പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ടാര്‍ ക്ഷാമം രൂക്ഷമാണ്. 400 കി.മീ അകലെയുള്ള കൊച്ചി റിഫൈനറിയില്‍ നിന്നാണ് ജില്ലയിലേക്ക് ടാര്‍ കൊണ്ടുവരുന്നത്. മംഗലാപുരം റിഫൈനറിയിലേക്ക് ഇവിടെ നിന്ന് 50 കി.മീ ദൂരമേയുള്ളൂ. ജില്ലയിലേക്ക് മംഗലാപുരം റിഫൈനറിയില്‍ നിന്ന് ടാര്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണം. പൊതുമരാമത്ത് നിര്‍മാണങ്ങളുടെ ഗുണമേന്മ പരിശോധിക്കാനുള്ള വിഭാഗത്തിന് വണ്ടിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ യഥാസമയം നിര്‍മാണ സ്ഥലങ്ങളിലെത്തി പരിശോധന നടത്താന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കാണണം. കാസര്‍കോട് പുതുതായി പി.ഡബ്ല്യു.ഡി കോംപ്ലക്‌സ് പണിയണം. ഇതിനാവശ്യമായ സ്ഥലം ലഭ്യമാണ്.

കാസര്‍കോട് റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് നിര്‍മിച്ചെങ്കിലും വേണ്ടത്ര സംവിധാനങ്ങളില്ല. കാസര്‍കോട് ദേശീയപാത വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമിക്കണം. കാസര്‍കോട് ചൗക്കിയില്‍ ബൈപ്പാസ് പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കണം. പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ക്ക് ഫണ്ട് അനുവദിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പഞ്ചായത്ത് റോഡുകള്‍ പി.ഡബ്ല്യു.ഡി എറ്റെടുക്കണം.

പൊതുമരാമത്ത് മന്ത്രിയുടെ ശോഭകെടുത്താന്‍ കൂടെയുള്ളവര്‍ തന്നെ ശ്രമിക്കുന്നുണ്ട്. മന്ത്രി സുധാകരന്‍ വളര്‍ന്നുവലുതാകാന്‍ പാടില്ല, നല്ല പ്രശംസ കിട്ടാന്‍ പാടില്ല എന്നാണ് ഇവരുടെ ചിന്ത. മകന്‍ മരിച്ചാലും വേണ്ടില്ല, മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതിയെന്ന മനോഭാവമാണ് അവര്‍ക്ക്. ‘രാജാവിന്റെ വാളുകള്‍’ എന്ന കവിത ഇത് കണ്ടുകൊണ്ടായിരിക്കണം സുധാകരന്‍ എഴുതിയത്. വഴിയടപ്പ് വിദഗ്ധര്‍ വേണ്ടെന്നാണ് മന്ത്രി കവിതയില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇന്ന് ഭരണപക്ഷത്തുള്ള എം.എല്‍.എമാര്‍ക്ക് പരിഗണന കിട്ടിയില്ലെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. എന്നാല്‍ ഉദുമ, തളിപ്പറമ്പ് എം.എല്‍.എമാരോടും ടി.വി രാജേഷിനോടും ചോദിച്ചാല്‍ ഇത് ശരിയല്ലെന്ന് ബോധ്യമാകും.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ റോഡുകളുടെ പണികളൊന്നും ആംരഭിക്കാനായിട്ടില്ല. ചേര്‍ക്കളം കല്ലടുക്ക റോഡിന് ഭരണാനുമതിപോലും കിട്ടിയില്ല. ബദിയടുക്ക റോഡിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ല. ദേശീയപാത, പി.ഡബ്ല്യു.ഡി റോഡുകളുടെ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികള്‍ ഇത്തവണ നേരത്തെ ആരംഭിക്കണം. കാസര്‍കോട് തുറമുഖത്തെ പഴയ പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവരണം. ഇതിനായി സമഗ്രമായ പഠനം നടത്തണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending