Connect with us

More

പ്രകാശ് കാരാട്ടും പിണറായിയും മോദിയുടെ പൊളിറ്റിക്കല്‍ ഏജന്റുമാര്‍: അഡ്വ.ടി സിദ്ദീഖ്

Published

on

ദോഹ: വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതരരെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ്സ് നടത്തുന്ന മുന്നേറ്റത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രകാശ് കാരാട്ട് -പിണറായി ടീമിന്റെ സമീപനം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന രാഷ്ട്രീയ വഞ്ചനയാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.

ഖത്തര്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബി.ജെ.പിക്കെതിരെ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് മുന്നണി രൂപീകരിക്കാനുള്ള സി.പി.എം ശ്രമം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള വിശാല മുന്നണിയെ ദുര്‍ബലപ്പെടുത്താനാണെന്നും ഇതിലൂടെ പ്രകാശ് കാരാട്ടും പിണറായി വിജയനും നരേന്ദ്ര മോദിയുടെ പൊളിറ്റിക്കല്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയാണെന്നും ടി സിദ്ദീഖ് പറഞ്ഞു.

മതേതര ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിച്ച് മുന്നേറുന്ന മോദി-അമിത്ഷാ കൂട്ടുകെട്ടിനെതിരെ ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികള്‍ കൈകോര്‍ത്ത് തുടങ്ങിയെന്നും ഈ സഖ്യത്തിന്റെ നായകന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.സി.സി അശോക ഹാളില്‍ നടന്ന ജില്ലാ സമ്മേളനം ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ജോണ്‍ ഗില്‍ബെര്‍ട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സാദത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി ശശിധരന്‍ കരമ്പനപ്പാലം, ഒ.ഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി കെ.കെ ഉസ്മാന്‍, ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പുറായില്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം അഡ്വ. സുനില്‍കുമാര്‍, കരീം നടക്കല്‍, ആഷിഖ് അഹ്മദ്, കുഞ്ഞമ്മദ് കൂരാളി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കോഴിക്കോട് ജില്ലാ ജനറല്‍സെക്രട്ടറി ബഷീര്‍തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ അശ്‌റഫ് വടകര നന്ദിയും പറഞ്ഞു.

ഡിസിസി പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനത്തിന് എഐസിസിയുടെ പ്രത്യേക അംഗീകാരവും രാഹുല്‍ഗാന്ധിയുടെ പ്രശംസയും പിടിച്ചുപറ്റിയ ടി. സിദ്ദീഖിനെ കെ.കെ ഉസ്മാന്‍ പൊന്നാട അണിയിച്ചു. ഡി.സി സി ജനറല്‍സെക്രട്ടറി ശശിധരന്‍ കരമ്പനപ്പാലത്തിനുള്ള ഉപഹാരം സിദ്ദീഖ് പുറായില്‍ നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending