Connect with us

Video Stories

സമ്പൂര്‍ണ രസതന്ത്രം

Published

on

രണ്ടാം മുണ്ടശ്ശേരി എന്നൊന്നുമുള്ള വിശേഷണ ഭാരം ഇല്ലെന്നേയുള്ളൂ എം.എ ബേബിയുടെ അസ്‌കിതകളേറെയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനുണ്ട്. മതമില്ലാത്ത ജീവന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചയാളാണ് ബേബിയെങ്കില്‍ മതവും ജാതിയുമില്ലാത്ത 1.24 ലക്ഷം കുട്ടികളെ വെറും രണ്ട് വര്‍ഷം കൊണ്ട് രൂപപ്പെടുത്തിയ രവീന്ദ്രനാഥ് ചില്ലറക്കാരനല്ല. ജാത്യാചാരം സഹിക്കാതെ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത് വിവേകാനന്ദനായിരുന്നു. ജാതിയിലേക്കും മതത്തിലേക്കും സകല പിന്തിരിപ്പത്തത്തിലേക്കും കേരളം തിരിച്ചുപോകുന്നുവെന്ന് ഉത്കണ്ഠപ്പെട്ടിരിക്കെയാണ് ഒന്നേകാല്‍ ലക്ഷം കുട്ടികളെ ജാതി മത രഹിതരാക്കിയെന്ന പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നടത്തിയത്. ശ്രീനാരായണ വിദ്യാമന്ദിരിലെ കുട്ടികള്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ ജാതിയില്ല എന്ന് പ്രഖ്യാപിച്ചതില്‍ അത്ഭുതപ്പെടാനില്ല. നാരായണഗുരു നമുക്ക് ജാതിയില്ലെന്ന് പ്രഖ്യാപിച്ചതിന്റെ ശതാബ്ദിയാഘോഷത്തിലാണല്ലോ കേരളം. അധികം വൈകാതെ കാര്യം മന്ത്രിക്കും ജനത്തിനും ബോധ്യപ്പെട്ടു. പറ്റിച്ചത് സമ്പൂര്‍ണയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടലില്‍ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍, ജാതി മത വിവരം ചേര്‍ക്കല്‍ നിര്‍ബന്ധമല്ലായിരുന്നത് കാരണം പല സ്‌കൂളില്‍ നിന്നും സമ്പൂര്‍ണയിലെത്തിയത് അപൂര്‍ണ വിവരങ്ങള്‍. മ്മ്ണി ബല്യ സംഭവം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഐടി@ സ്‌കൂളിനെ കമ്പനിയാക്കിയുണ്ടാക്കിയ കൈറ്റിന്റെ വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദാത്ത്. വൈകാതെ അന്‍വര്‍ സാദാത്ത് പോസ്റ്റ് മുക്കിയെങ്കിലും നിയമസഭാരേഖകളില്‍ സംസ്ഥാനത്തിന്റെ ‘നേട്ടം’ കിടക്കുന്നു.
ആദ്യവര്‍ഷം തന്നെ എസ്.എസ്.എല്‍.സിക്ക് കണക്ക് പരീക്ഷ രണ്ടാമത് നടത്തിയതാണ്. ഇക്കുറി ഹയര്‍ സെക്കണ്ടറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നില്ലെന്ന് വരുത്താന്‍ പൊലീസ് ഏറെ ഊര്‍ജം ചെലവഴിച്ചു.
ബേബി ഉട്ടോപ്യനായിരുന്നെങ്കില്‍ പ്രായോഗിക ബുദ്ധിക്കാരനാണെന്നാണ് സി. രവീന്ദ്രനാഥിന്റെ ഖ്യാതി. കൊടകര മണ്ഡലത്തെ പച്ചക്കറി, പൂക്കള്‍, പാല്‍ സ്വാശ്രയമാക്കി. നിവേദ്യ കദളി എന്ന പേരില്‍ നേന്ത്രവാഴക്കൃഷി നടത്തി. ബേബിക്ക് താടിയുണ്ട്. തടിയും. രവീന്ദ്രന് രണ്ടുമില്ല. എന്നാല്‍ നല്ല ചായം തേച്ച് കടും നിറത്തിലെ കുപ്പായവും അതേനിറം കരയുള്ള മുണ്ടുമൊക്കെയായ രവീന്ദ്രനാഥ് ക്ലാസെടുക്കും പോലെ പ്രസംഗിക്കും. രസം പോകാതെ ദീര്‍ഘകാലം രസതന്ത്രം പഠിപ്പിച്ച പരിചയം പ്രസംഗത്തിലൂടെ പ്രതിഫലിക്കുമ്പോള്‍ ആരും പറഞ്ഞുപോകും വിദ്യാഭ്യാസ മന്ത്രിക്ക് മിനിമം നന്നായി കാര്യങ്ങള്‍ അവതരിപ്പിക്കാനെങ്കിലും കഴിയണമെന്ന്.
പിണറായിക്കാലത്ത് മന്ത്രിസഭയെന്നാല്‍ മുഖ്യനാണ്. ഈ അരിയിട്ടു വാഴ്ചക്കിടയില്‍ സന്ദര്‍ഭവശാല്‍ ശ്രദ്ധിക്കപ്പെടാന്‍ രവീന്ദ്രനാഥിന് കഴിയുന്നു. ഈ സര്‍ക്കാര്‍ ആകെ പരിപാടിയായി പൊതു വിദ്യാഭ്യാസ ശാക്തീകരണം നടപ്പാക്കുന്നതിനാല്‍. എട്ട് മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളും അടുത്ത ജൂണിന് മുമ്പായി ഹൈടെക്കാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം. ഒരു പ്രൊജക്ടറും ലാപ്‌ടോപ്പും നല്‍കുമെന്നര്‍ഥം. മിക്കവാറും സ്‌കൂള്‍ ക്ലാസ് മുറികള്‍ മുന്‍ സര്‍ക്കാറുകളുടെ കാലത്ത് സ്മാര്‍ട്ടാണ്. ആ ഉപകരണങ്ങള്‍ കേടുവന്ന് റിപ്പയര്‍ ചെയ്യാന്‍ ഗതിയില്ലാതെ പ്രധാനാധ്യാപകര്‍ ബുദ്ധിമുട്ടുന്നതിനിടെ പുതിയ ഉപകരണങ്ങള്‍ ആശ്വാസം തന്നെ.
എയ്ഡഡ് കോളജായ സെന്റ് തോമസില്‍ പഠിച്ച് അവിടെ തന്നെ അധ്യാപകനായ രവീന്ദ്രനാഥ് വിവാഹം കഴിച്ചത് മറ്റൊരു എയ്ഡഡ് കോളജ് അധ്യാപിക എം.കെ വിജയത്തെ. സാക്ഷരത, ജനകീയാസൂത്രണം, എ.കെ.പി.സി.ടി.എ. എന്നീ പ്രശ്‌നങ്ങളുമായി നീങ്ങിയ സി.പി.എമ്മുകാരനായ ഇദ്ദേഹത്തിന്റെ ചെറുപ്പകാലത്തെകുറിച്ച് ചില സൂചനകള്‍ നല്‍കിയത് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെയാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും കാവിവത്കരണം എന്ന് പറയാവുന്ന രണ്ട് മൂന്ന് സന്ദര്‍ഭങ്ങളെങ്കിലുമുണ്ടായി. ഒന്ന് ജനസംഘം നേതാവ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ അയച്ചതാണ്. രണ്ടാമത് സംഘ് സാഹിത്യങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയത്. ഇത് വിവാദമായപ്പോഴാണ്, വിദ്യാര്‍ഥിയായിരിക്കെ രവീന്ദ്രനാഥ് ചേരാനല്ലൂര്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയെന്നും സെന്റ് തോമസ് കോളജില്‍ എ.ബി.വി.പി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുകയും പിന്‍വലിക്കുകയും ചെയ്‌തെന്നും അനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രവീന്ദ്രനാഥ് അത് നിഷേധിച്ചുവെങ്കിലും ആര്‍.എസ്.എസ് ജില്ലാ ഭാരവാഹിയായിരുന്ന രാമചന്ദ്രന്‍ കര്‍ത്തായുടെ മരുമകനാണെന്ന് ചൂണ്ടിക്കാട്ടിയവര്‍ സാധ്യതയെ തള്ളിയില്ല. കോളജില്‍ അന്നത്തെ വരണാധികാരിയുടെ പേരും പരാമര്‍ശവിധേയമായി. രവീന്ദ്രനു വേണ്ടി അനില്‍ അക്കരെയെ കൊച്ചാക്കാന്‍ പോസ്റ്റിട്ട അശോകന്‍ ചെരുവിലും ഈ സാധ്യതയെ വെച്ചുകൊടുത്തു. കുട്ടിക്കാലത്തെ മുന്‍നിര്‍ത്തി ആരെയും ആക്ഷേപിക്കരുതെന്നും 30 വര്‍ഷമായി രവീന്ദ്രനാഥിനെ അറിയാമെന്നുമായിരുന്നു ചെരുവിലിന്റെ പോസ്റ്റ്. 62 കാരനായ മന്ത്രിയുടെ ആദ്യത്തെ മുപ്പത് വര്‍ഷത്തിലാണല്ലോ കോളജ് വിദ്യാഭ്യാസം. മത്സ്യ മാംസാദികള്‍ സ്‌കൂള്‍ മെനുവില്‍ നിന്ന് ഒഴിവാക്കണമെന്ന് മന്ത്രിയുടെ അഭ്യര്‍ഥനയിലും ചിലര്‍ ഈ ബാല്യസ്മൃതികള്‍ ആരോപിച്ചു. പൊരിച്ച മത്സ്യത്തെയും മാംസത്തെയുമാണ് നിരുത്സാഹപ്പെടുത്തിയതെന്ന വിശദീകരണം നല്‍കേണ്ടിവന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending