Connect with us

More

ഖത്തറിനും ബഹ്‌റൈനുമിടയില്‍ ഫെറി സേവനം അടുത്ത വര്‍ഷം മുതല്‍

Published

on

• ഫെറി അല്‍റുവൈസ് തുറമുഖത്ത് നിന്ന് സല്‍മാനിലേക്ക്

ദോഹ: വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടുപോകാവുന്ന ഫെറി സേവനം(കടത്തു വള്ളം) ഖത്തറിനും ബഹ്്‌റയ്‌നും ഇടയില്‍ അടുത്ത വര്‍ഷം ആരംഭിക്കാന്‍ പ്രാദേശിക കമ്പനി പദ്ധതി തയ്യാറാക്കി. വടക്കന്‍ ഖത്തറിലെ അല്‍റുവൈസ് തുറമുഖത്ത് നിന്ന് ബഹ്്‌റയ്‌നിലെ സല്‍മാന്‍ തുറമുഖത്തേക്ക് ദിവസേന രണ്ട് റിട്ടേണ്‍ ട്രിപ്പാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഇതില്‍ കടത്താന്‍ സാധിക്കും. അടുത്ത കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സേവനം ആരംഭിക്കുന്ന ആദ്യ ഫെറി സേവനമാണിത്. ഖത്തരി കമ്പനിയായ ഗള്‍ഫ് ഫെറിയും ദോഹയിലെ സോറ മറൈന്‍ സര്‍വീസും യോജിച്ചാണ് കടത്ത് സേവനം ആരംഭിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണ് പുതിയ സേവനം. ഖത്തറും ബഹ്്‌റയ്‌നും തങ്ങളുടെ വാഹനങ്ങളില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കും പുതിയ മാര്‍ഗം തുറന്നു കിട്ടുകയാണ്.
ഒന്നര മുതല്‍ രണ്ടര മണിക്കൂര്‍ വരെയാണ് ഒരു യാത്രയ്ക്ക വേണ്ടി വരിക. റോഡ് മാര്‍ഗമുള്ള ഖത്തര്‍-ബഹ്്‌റയ്ന്‍ യാത്രയ്ക്ക് നാലര മണിക്കൂര്‍ വേണം. സൗദി അറേബ്യ മുറിച്ചുകടന്നു വേണം യാത്ര ചെയ്യാന്‍. ഖത്തര്‍-ബഹ്്‌റയ്ന്‍ കോസ്‌വേ പണിയുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല.
ഫെറി സേവനം വിജയകരമാവുകയാണെങ്കില്‍ ഖത്തര്‍-യുഎഇ സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്. ഒരു രാത്രി മുഴുവന്‍ യാത്ര വേണ്ടി വരുമെന്നതിനാല്‍ ബഹ്്‌റയ്ന്‍-ഖത്തര്‍ സര്‍വീസിന് ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ വാഹനം ഇതിന് വേണ്ടി വരും.
ഖത്തര്‍-ബഹ്്‌റയ്ന്‍ സര്‍വീസിനായി ഒരു ബോട്ട് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. അടുത്തത് ഉടന്‍ ഒരുങ്ങും. ഓരോ ബോട്ടിലും 40 വാഹനങ്ങളും 100 യാത്രക്കാരെയും കടത്താനാവും. വാഹനം നേരിട്ട് ബോട്ടിലേക്ക് ഓടിച്ച് കയറ്റാവുന്ന രൂപത്തിലുള്ളതാണ് ഇതിന്റെ ഘടന.
യാത്രക്കാര്‍ക്ക് പ്രത്യേകമായ സൗകര്യമുണ്ടാവും. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തുവിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിനും ഇറാനും ഇടയില്‍ ഉണ്ടായിരുന്ന ഫെറി സര്‍വീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചിരുന്നു. പുതിയ സര്‍വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അല്‍റുവൈസ് തുറമുഖത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ആദ്യമാണ്് പ്രധാനമന്ത്രി ഉദ്്ഘാടനം ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജീവനക്കാരുടെ കുറവ്; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

രിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി.

Published

on

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് രാത്രി 8:25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനവും രാത്രി 11 മണിക്ക് മസ്‌കറ്റിലേക്ക് പുറപ്പെടേണ്ട വിമാനവും റദ്ദാക്കി. ജീവനക്കാര്‍ കുറവായതുകൊണ്ടാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് കമ്പകനിയുടെ വിശദീകരണം.

രാത്രിയുള്ള വിമാനം ആയതുകൊണ്ട് നേരത്തെ തന്നെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വിമാനം റദ്ദാക്കിയത് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്.

Continue Reading

kerala

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു

Published

on

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14)  ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.

Continue Reading

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

Trending