More
ഖത്തറിനും ബഹ്‌റൈനുമിടയില്‍ ഫെറി സേവനം അടുത്ത വര്‍ഷം മുതല്‍
• ഫെറി അല്‍റുവൈസ് തുറമുഖത്ത് നിന്ന് സല്‍മാനിലേക്ക്
ദോഹ: വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടുപോകാവുന്ന ഫെറി സേവനം(കടത്തു വള്ളം) ഖത്തറിനും ബഹ്്‌റയ്‌നും ഇടയില്‍ അടുത്ത വര്‍ഷം ആരംഭിക്കാന്‍ പ്രാദേശിക കമ്പനി പദ്ധതി തയ്യാറാക്കി. വടക്കന്‍ ഖത്തറിലെ അല്‍റുവൈസ് തുറമുഖത്ത് നിന്ന് ബഹ്്‌റയ്‌നിലെ സല്‍മാന്‍ തുറമുഖത്തേക്ക് ദിവസേന രണ്ട് റിട്ടേണ്‍ ട്രിപ്പാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഇതില്‍ കടത്താന്‍ സാധിക്കും. അടുത്ത കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സേവനം ആരംഭിക്കുന്ന ആദ്യ ഫെറി സേവനമാണിത്. ഖത്തരി കമ്പനിയായ ഗള്‍ഫ് ഫെറിയും ദോഹയിലെ സോറ മറൈന്‍ സര്‍വീസും യോജിച്ചാണ് കടത്ത് സേവനം ആരംഭിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണ് പുതിയ സേവനം. ഖത്തറും ബഹ്്‌റയ്‌നും തങ്ങളുടെ വാഹനങ്ങളില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കും പുതിയ മാര്‍ഗം തുറന്നു കിട്ടുകയാണ്.
ഒന്നര മുതല്‍ രണ്ടര മണിക്കൂര്‍ വരെയാണ് ഒരു യാത്രയ്ക്ക വേണ്ടി വരിക. റോഡ് മാര്‍ഗമുള്ള ഖത്തര്‍-ബഹ്്‌റയ്ന്‍ യാത്രയ്ക്ക് നാലര മണിക്കൂര്‍ വേണം. സൗദി അറേബ്യ മുറിച്ചുകടന്നു വേണം യാത്ര ചെയ്യാന്‍. ഖത്തര്‍-ബഹ്്‌റയ്ന്‍ കോസ്‌വേ പണിയുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല.
ഫെറി സേവനം വിജയകരമാവുകയാണെങ്കില്‍ ഖത്തര്‍-യുഎഇ സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്. ഒരു രാത്രി മുഴുവന്‍ യാത്ര വേണ്ടി വരുമെന്നതിനാല്‍ ബഹ്്‌റയ്ന്‍-ഖത്തര്‍ സര്‍വീസിന് ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ വാഹനം ഇതിന് വേണ്ടി വരും.
ഖത്തര്‍-ബഹ്്‌റയ്ന്‍ സര്‍വീസിനായി ഒരു ബോട്ട് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. അടുത്തത് ഉടന്‍ ഒരുങ്ങും. ഓരോ ബോട്ടിലും 40 വാഹനങ്ങളും 100 യാത്രക്കാരെയും കടത്താനാവും. വാഹനം നേരിട്ട് ബോട്ടിലേക്ക് ഓടിച്ച് കയറ്റാവുന്ന രൂപത്തിലുള്ളതാണ് ഇതിന്റെ ഘടന.
യാത്രക്കാര്‍ക്ക് പ്രത്യേകമായ സൗകര്യമുണ്ടാവും. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തുവിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിനും ഇറാനും ഇടയില്‍ ഉണ്ടായിരുന്ന ഫെറി സര്‍വീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചിരുന്നു. പുതിയ സര്‍വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അല്‍റുവൈസ് തുറമുഖത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ആദ്യമാണ്് പ്രധാനമന്ത്രി ഉദ്്ഘാടനം ചെയ്തത്.
kerala
ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സ്ആപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം.
ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വാട്സാപ്പിലൂടെ പൊലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
കൂടാതെ ഈ കാണുന്ന നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്. 9846 200 100, 9846 200 150, 9846 200 180.
Film
നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.
നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.
പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.
കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.
kerala
മലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ സ്കൂൾ വാൻ ഇടിച്ച് LKG വിദ്യാർഥി മരിച്ചു. കുമ്പള പറമ്പ് മോണ്ടിസോറി സ്കൂളിലെ വിദ്യാർഥിയായ മിൻ ഇസ് വിൻ(5) ആണ് മരിച്ചത്.
അതേ സ്കൂളിലെ വാനാണ് ഇടിച്ചത്. മൃതദേഹം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
-
kerala2 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala2 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoകുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മാതാവ് അറസ്റ്റില്‍
-
india2 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News2 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News2 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും

