Connect with us

More

ഖത്തറിനും ബഹ്‌റൈനുമിടയില്‍ ഫെറി സേവനം അടുത്ത വര്‍ഷം മുതല്‍

Published

on

• ഫെറി അല്‍റുവൈസ് തുറമുഖത്ത് നിന്ന് സല്‍മാനിലേക്ക്

ദോഹ: വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടുപോകാവുന്ന ഫെറി സേവനം(കടത്തു വള്ളം) ഖത്തറിനും ബഹ്്‌റയ്‌നും ഇടയില്‍ അടുത്ത വര്‍ഷം ആരംഭിക്കാന്‍ പ്രാദേശിക കമ്പനി പദ്ധതി തയ്യാറാക്കി. വടക്കന്‍ ഖത്തറിലെ അല്‍റുവൈസ് തുറമുഖത്ത് നിന്ന് ബഹ്്‌റയ്‌നിലെ സല്‍മാന്‍ തുറമുഖത്തേക്ക് ദിവസേന രണ്ട് റിട്ടേണ്‍ ട്രിപ്പാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഇതില്‍ കടത്താന്‍ സാധിക്കും. അടുത്ത കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സേവനം ആരംഭിക്കുന്ന ആദ്യ ഫെറി സേവനമാണിത്. ഖത്തരി കമ്പനിയായ ഗള്‍ഫ് ഫെറിയും ദോഹയിലെ സോറ മറൈന്‍ സര്‍വീസും യോജിച്ചാണ് കടത്ത് സേവനം ആരംഭിക്കുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്തയാണ് പുതിയ സേവനം. ഖത്തറും ബഹ്്‌റയ്‌നും തങ്ങളുടെ വാഹനങ്ങളില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കും പുതിയ മാര്‍ഗം തുറന്നു കിട്ടുകയാണ്.
ഒന്നര മുതല്‍ രണ്ടര മണിക്കൂര്‍ വരെയാണ് ഒരു യാത്രയ്ക്ക വേണ്ടി വരിക. റോഡ് മാര്‍ഗമുള്ള ഖത്തര്‍-ബഹ്്‌റയ്ന്‍ യാത്രയ്ക്ക് നാലര മണിക്കൂര്‍ വേണം. സൗദി അറേബ്യ മുറിച്ചുകടന്നു വേണം യാത്ര ചെയ്യാന്‍. ഖത്തര്‍-ബഹ്്‌റയ്ന്‍ കോസ്‌വേ പണിയുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും യാഥാര്‍ഥ്യമായില്ല.
ഫെറി സേവനം വിജയകരമാവുകയാണെങ്കില്‍ ഖത്തര്‍-യുഎഇ സേവനം ആരംഭിക്കാനും പദ്ധതിയുണ്ട്. ഒരു രാത്രി മുഴുവന്‍ യാത്ര വേണ്ടി വരുമെന്നതിനാല്‍ ബഹ്്‌റയ്ന്‍-ഖത്തര്‍ സര്‍വീസിന് ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ വാഹനം ഇതിന് വേണ്ടി വരും.
ഖത്തര്‍-ബഹ്്‌റയ്ന്‍ സര്‍വീസിനായി ഒരു ബോട്ട് തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. അടുത്തത് ഉടന്‍ ഒരുങ്ങും. ഓരോ ബോട്ടിലും 40 വാഹനങ്ങളും 100 യാത്രക്കാരെയും കടത്താനാവും. വാഹനം നേരിട്ട് ബോട്ടിലേക്ക് ഓടിച്ച് കയറ്റാവുന്ന രൂപത്തിലുള്ളതാണ് ഇതിന്റെ ഘടന.
യാത്രക്കാര്‍ക്ക് പ്രത്യേകമായ സൗകര്യമുണ്ടാവും. ഇതിന്റെ വിശദാംശങ്ങള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ പുറത്തുവിടുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഖത്തറിനും ഇറാനും ഇടയില്‍ ഉണ്ടായിരുന്ന ഫെറി സര്‍വീസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചിരുന്നു. പുതിയ സര്‍വീസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന അല്‍റുവൈസ് തുറമുഖത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ആദ്യമാണ്് പ്രധാനമന്ത്രി ഉദ്്ഘാടനം ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെല്ലിൻറെ താങ്ങുവില: വർധിപ്പിച്ചത് കേരളം കുറയ്ക്കുന്നു

സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം

Published

on

നെല്ലിന് കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച താങ്ങുവില സംസ്ഥാനസർക്കാർ ഇടപെട്ട് കുറയ്ക്കാൻ നീക്കം .നിലവിൽ 28 .40 രൂപയാണ് നെല്ലിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നൽകിവരുന്നത്. ഓരോ വർഷവും വർദ്ധിപ്പിച്ചാണ് ഈ വിലയിലേക്ക് എത്തിയത്. 20. 40 രൂപ ആണ് കേന്ദ്രസർക്കാർ തരുന്നത്.

7. 80 രൂപ കേരള സർക്കാരിന്റെതും. ഇതിൽ ഈ വർഷം 1. 30 രൂപയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്. ഈ വർഷം ഇതോടെ 29 . 70 രൂപയായി നെല്ലിൻറെ വില വർദ്ധിക്കും .
എന്നാൽ കേരള സർക്കാർ 28 40 രൂപ ആയി തന്നെ നിലനിർത്തി തങ്ങളുടെ വിഹിതം കുറയ്ക്കാനാണ് നീക്കം. സംസ്ഥാനസർക്കാർ നൽകുന്ന 7. 80 രൂപയിൽ നിന്ന് 1 .30 രൂപ കുറച്ച് 6.50 രൂപയാക്കാൻ ആണ് നീക്കം.

കഴിഞ്ഞ വിളയിൽ സംഭരിച്ച നെല്ലിൻറെ തുക ഇനിയും കൊടുത്തു തീർക്കാനിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി. പാലക്കാട്ട് അടക്കമുള്ള നെൽ കർഷകർ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. വീണ്ടും കുറവു വരുത്തുക വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയാവും ഫലം. ഈ വർഷത്തെ നെല്ല് സംഭരണം കൊയ്ത്ത് ആരംഭിച്ചിട്ടും എപ്പോൾ തുടങ്ങുമെന്ന് ഇതുവരെയും വ്യക്തവും അല്ല. ഇതിനിടെയാണ് 1 30 രൂപ കുറയ്ക്കാൻ ശ്രമം .കഴിഞ്ഞവർഷവും കേന്ദ്രസർക്കാർ വർധിപ്പിച്ച തുക കേരള സർക്കാർ 80 പൈസയോളം കുറച്ചിരുന്നു.

Continue Reading

kerala

ഷാരോണ്‍ വധക്കേസ്: നിര്‍ണായക ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

Published

on

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹരജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു.

Continue Reading

india

സിഖ് തീവ്രവാദിയുടെ വധം: വിവരം നൽകിയത് അമേരിക്ക

ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്

Published

on

കാനഡയിൽ സിഖ് തീവ്രവാദി നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആദ്യം വിവരം അറിയിച്ചത് അമേരിക്കൻ അന്വേഷണസംഘടന .കാനഡയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ ശക്തമായി ഇന്ത്യ പ്രതിഷേധിച്ചിരുന്നു .എന്നാൽ അമേരിക്കയാണ് വിവരം നൽകിയത് എന്ന് ഇതോടെ വ്യക്തമായി.

അമേരിക്ക ഇന്ത്യയുടെ നടപടിയെ ഗൗരവതരം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളും ഓരോ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും ഇന്ത്യ കാനഡക്കാർക്ക് വിസ നിഷേധിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് അമേരിക്കയിൽ നിന്ന് ന്യൂയോർക്ക് ടൈംസ് ദിനപത്രം ഈ വിവരം വെളിപ്പെടുത്തിയത്.

Continue Reading

Trending