Connect with us

Culture

കത്വ കേസ്: നിയമ സഹായത്തിന് യൂത്ത് ലീഗ് 25 ലക്ഷം കൈമാറി

Published

on

 

ന്യൂഡല്‍ഹി: മുസ്്‌ലിം യൂത്ത് ലീഗ് സമാഹരിച്ച കത്വ -ഉന്നാവോ ഫണ്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കേസ്സുകള്‍ക്ക് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ വസതിയിലാണ് ചര്‍ച്ച നടന്നത്. കത്വ പെണ്‍കുട്ടിയുടെ കേസ് നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്ന അഡ്വ. ത്വാലിബുമായി നേതാക്കള്‍ വിശദമായി സംസാരിച്ചു.
കുടുംബത്തെ സഹായിക്കാന്‍ മുസ്്‌ലിം യൂത്ത് ലീഗ് സമാഹരിച്ച തുക ഏറ്റവും ഉചിതമായ രൂപത്തില്‍ ആ കുടുംബത്തിന് വേണ്ടി ചെലവഴിക്കാനും ധാരണയായി. കത്വയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയാണ് നല്‍കുക. കത്വയിലെ പെണ്‍കുട്ടിയുടെ സ്മരണയില്‍ കുടുംബം ആരംഭിക്കാനിരിക്കുന്ന ട്രസ്റ്റിനാണ് പണം നല്‍കുക. ബക്കര്‍വാല സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം കുടുംബാംഗങ്ങളും അഭിഭാഷകരും മുന്നോട്ട് വെച്ചിരുന്നു. നേതാക്കള്‍ ഇതംഗീകരിക്കുകയായിരുന്നു. അതിനു വേണ്ടി കുടുംബാംഗങ്ങളുമായി സംസാരിച്ച് പദ്ധതി തയാറാക്കാനും മുസ്‌ലിം ലീഗ് ദേശീയ നേതൃത്വം തീരുമാനിച്ചു.
കേസിന്റെ ഇതുവരെയുള്ള പുരോഗതി അഡ്വ. ത്വാലിബ് നേതാക്കന്‍മാരുമായി പങ്കുവെച്ചു. പത്താന്‍കോട്ട് അതിവേഗ കോടതിയിലാണ് കേസ് വിചാരണ നടക്കുക. ഇന്ദിരാ ജയ് സിംഗ്, ദീപിക സിംഗ് രജാവത് എന്നിവരാണ് സുപ്രിം കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ ഹാജരാകുന്ന വക്കീലുമാര്‍ക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ഭീഷണി സംബന്ധിച്ച് അദ്ദേഹം നേതാക്കന്‍മാരെ ധരിപ്പിച്ചു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കേസിന്റെ അന്തിമ വിജയം വരെ എല്ലാ നിലയിലും മുസ്‌ലിം ലീഗ് കുടുംബത്തോടൊപ്പമുണ്ടെന്നും നേതാക്കള്‍ ഉറപ്പ് നല്‍കി.
കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ സേവനം കേസില്‍ ലഭ്യമാക്കാന്‍ അടിയന്തിരമായി ചര്‍ച്ച നടത്തും. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉന്നാവോ പെണ്‍കുട്ടിക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം ലക്‌നൗവില്‍ കൈമാറി. കേസ് നടത്തിപ്പിനു വേണ്ടി അഞ്ച് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍ ഫണ്ട് കൈമാറി. മുസ്‌ലിം ലീഗ് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ഡോ. മതീന്‍ ഖാന്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവും റിലീഫ് സെല്‍ ചെയര്‍മാനുമായ മുഹമ്മദ് ഹലിം, ഉന്നാവോ ജില്ലാ ലീഗ് പ്രസിഡണ്ട് മുഹമ്മദ് അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എം റഹ്ബാര്‍, എം.എസ്.എഫ് കണ്‍വീനര്‍ എം ജാബിര്‍ പങ്കെടുത്തു.
ഉന്നാവോയിലെ പെണ്‍കുട്ടി നമ്മുടെ സഹോദരിയാണ്. അവള്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി ക്രിമിനല്‍ വാഴ്ചയുടെ ഇരയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെയും സഹോദരനെയും രക്ഷിക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാബിര്‍ എസ് ഗഫാര്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ സഹായത്തിനും പിന്തുണക്കും പെണ്‍കുട്ടിയും കുടുംബവും നന്ദി പറഞ്ഞു. ഠാക്കൂര്‍ സമുദായാംഗമാണ് താന്‍; കാലങ്ങളായി ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവരാണ് എന്റെ സമുദായമെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നിട്ടും തനിക്ക് നീതി ലഭിച്ചില്ല. എന്റെ പിതാവിനെ പോലും നഷ്ടമായി. വലിയ പ്രതിസന്ധിയില്‍ കൂടെ നിന്ന മുസ്‌ലിം യൂത്ത് ലീഗിനോട് നന്ദിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ബംഗാളിലെ അസന്‍സോളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മകന്റെ പേരില്‍ ആരെങ്കിലും കലാപം നടത്തിയാല്‍ താന്‍ ഗ്രാമം വിട്ട് പോകുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തിനാകെ മാതൃകയായ ഇമാം ഇംദാദുദീന്‍ റാഷിദിനും അഞ്ച് ലക്ഷം രൂപ നല്‍കാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. അസന്‍സോളില്‍ റമസാനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുക കൈമാറും.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending