Culture
കത്വ കേസ്: നിയമ സഹായത്തിന് യൂത്ത് ലീഗ് 25 ലക്ഷം കൈമാറി
ന്യൂഡല്‍ഹി: മുസ്്ലിം യൂത്ത് ലീഗ് സമാഹരിച്ച കത്വ -ഉന്നാവോ ഫണ്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കേസ്സുകള്‍ക്ക് നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി യുടെ വസതിയിലാണ് ചര്‍ച്ച നടന്നത്. കത്വ പെണ്‍കുട്ടിയുടെ കേസ് നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്ന അഡ്വ. ത്വാലിബുമായി നേതാക്കള്‍ വിശദമായി സംസാരിച്ചു.
കുടുംബത്തെ സഹായിക്കാന്‍ മുസ്്ലിം യൂത്ത് ലീഗ് സമാഹരിച്ച തുക ഏറ്റവും ഉചിതമായ രൂപത്തില്‍ ആ കുടുംബത്തിന് വേണ്ടി ചെലവഴിക്കാനും ധാരണയായി. കത്വയുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപയാണ് നല്‍കുക. കത്വയിലെ പെണ്‍കുട്ടിയുടെ സ്മരണയില്‍ കുടുംബം ആരംഭിക്കാനിരിക്കുന്ന ട്രസ്റ്റിനാണ് പണം നല്‍കുക. ബക്കര്‍വാല സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പെണ്‍കുട്ടിയുടെ ഓര്‍മയില്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കണം എന്ന ആഗ്രഹം കുടുംബാംഗങ്ങളും അഭിഭാഷകരും മുന്നോട്ട് വെച്ചിരുന്നു. നേതാക്കള്‍ ഇതംഗീകരിക്കുകയായിരുന്നു. അതിനു വേണ്ടി കുടുംബാംഗങ്ങളുമായി സംസാരിച്ച് പദ്ധതി തയാറാക്കാനും മുസ്ലിം ലീഗ് ദേശീയ നേതൃത്വം തീരുമാനിച്ചു.
കേസിന്റെ ഇതുവരെയുള്ള പുരോഗതി അഡ്വ. ത്വാലിബ് നേതാക്കന്മാരുമായി പങ്കുവെച്ചു. പത്താന്‍കോട്ട് അതിവേഗ കോടതിയിലാണ് കേസ് വിചാരണ നടക്കുക. ഇന്ദിരാ ജയ് സിംഗ്, ദീപിക സിംഗ് രജാവത് എന്നിവരാണ് സുപ്രിം കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ ഹാജരാകുന്ന വക്കീലുമാര്‍ക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ഭീഷണി സംബന്ധിച്ച് അദ്ദേഹം നേതാക്കന്മാരെ ധരിപ്പിച്ചു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കേസിന്റെ അന്തിമ വിജയം വരെ എല്ലാ നിലയിലും മുസ്ലിം ലീഗ് കുടുംബത്തോടൊപ്പമുണ്ടെന്നും നേതാക്കള്‍ ഉറപ്പ് നല്കി.
കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകരുടെ സേവനം കേസില്‍ ലഭ്യമാക്കാന്‍ അടിയന്തിരമായി ചര്‍ച്ച നടത്തും. മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുസ്്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഉന്നാവോ പെണ്‍കുട്ടിക്കുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം ലക്നൗവില്‍ കൈമാറി. കേസ് നടത്തിപ്പിനു വേണ്ടി അഞ്ച് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫാര്‍ ഫണ്ട് കൈമാറി. മുസ്ലിം ലീഗ് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ഡോ. മതീന് ഖാന്, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവും റിലീഫ് സെല്‍ ചെയര്‍മാനുമായ മുഹമ്മദ് ഹലിം, ഉന്നാവോ ജില്ലാ ലീഗ് പ്രസിഡണ്ട് മുഹമ്മദ് അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എം റഹ്ബാര്‍, എം.എസ്.എഫ് കണ്‍വീനര്‍ എം ജാബിര്‍ പങ്കെടുത്തു.
ഉന്നാവോയിലെ പെണ്‍കുട്ടി നമ്മുടെ സഹോദരിയാണ്. അവള് ഉത്തര്‍പ്രദേശിലെ ബി.ജെ.പി ക്രിമിനല്‍ വാഴ്ചയുടെ ഇരയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെയും സഹോദരനെയും രക്ഷിക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാബിര്‍ എസ് ഗഫാര്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നല്കിയ സഹായത്തിനും പിന്തുണക്കും പെണ്‍കുട്ടിയും കുടുംബവും നന്ദി പറഞ്ഞു. ഠാക്കൂര്‍ സമുദായാംഗമാണ് താന്‍; കാലങ്ങളായി ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നവരാണ് എന്റെ സമുദായമെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നിട്ടും തനിക്ക് നീതി ലഭിച്ചില്ല. എന്റെ പിതാവിനെ പോലും നഷ്ടമായി. വലിയ പ്രതിസന്ധിയില്‍ കൂടെ നിന്ന മുസ്ലിം യൂത്ത് ലീഗിനോട് നന്ദിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
ബംഗാളിലെ അസന്‍സോളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മകന്റെ പേരില്‍ ആരെങ്കിലും കലാപം നടത്തിയാല്‍ താന്‍ ഗ്രാമം വിട്ട് പോകുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തിനാകെ മാതൃകയായ ഇമാം ഇംദാദുദീന്‍ റാഷിദിനും അഞ്ച് ലക്ഷം രൂപ നല്കാന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. അസന്‍സോളില്‍ റമസാനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുക കൈമാറും.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala21 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala20 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala22 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala23 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala17 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

