Video Stories
ഒരു നീതിമാൻ പടിയിറങ്ങുമ്പോൾ…

എം. അബ്ദുൾ റഷീദ്
“യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നും ദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക് അറിയാം.” (സങ്കീർത്തനം 140:12)
ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ‘നീതിയുടെ ഒറ്റപ്പെട്ട യഹോവ’ ഇന്ന് പടിയിറങ്ങുന്നു. സുപ്രീംകോടതി അഭിഭാഷക സംഘടനയുടെ പതിവ് യാത്രയയപ്പു മുഖസ്തുതിപോലും നിരസിച്ച്, അർഹതപ്പെട്ട പലതും നിഷേധിക്കപ്പെട്ട് ഒരു മടക്കം.
നീതിപീഠങ്ങളിൽ ചെകുത്താൻമാർ വർധിച്ചുവരുന്ന കാലത്തും ന്യായത്തിനൊപ്പം ഉറച്ചുനിന്ന കാവൽക്കാരന്റെ അത്ര സുഖകരമല്ലാത്ത വിടവാങ്ങൽ.
കരിയറിൽ അകാരണമായ ഒരു നിയമന വെച്ചുതാമസിപ്പിക്കലിന് ഇരയായിരുന്നില്ലെങ്കിൽ ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ ഒന്നാമനായി ഇരിക്കേണ്ടിയിരുന്ന വ്യക്തിയാണ് ചെലമേശ്വർ.
മോദി സർക്കാരിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കുമൊക്കെ അനഭിമതനായി മടങ്ങുന്നതിനാൽ ഇനി പദവികളൊന്നും തേടി വരാനുമില്ല. അല്ലെങ്കിൽത്തന്നെ വിരമിച്ച ശേഷം സർക്കാർ വെച്ചുനീട്ടുന്ന പദവികളിൽ ന്യായാധിപന്മാർ ഇരിക്കരുതെന്നു തുറന്നുപറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം.

എം. അബ്ദുള്‍ റഷീദ്
ഒരു വിലയ്ക്കെടുപ്പുകൾക്കും വഴങ്ങിക്കൊടുക്കുന്നതല്ല അദേഹമെന്നതിനു തെളിവ് ആ കൈകൾ എഴുതിയ വിധിന്യായങ്ങൾതന്നെ.
ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ആരെയും അറസ്റ്റുചെയ്യാനും ജയിലിൽ അടയ്ക്കാനും പൊലീസിന് അധികാരം നൽകുന്ന കരിനിയമം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് ചെലമേശ്വർ എഴുതി:
“പൗരന്റെ അഭിപ്രായപ്രകടനത്തെ ‘അപകടകരമായതെന്നോ അല്ലാത്തതെന്നോ’ എങ്ങനെയാണ് വേർതിരിക്കുക?
പൗരന്റെ സ്വകാര്യതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും ഭരണകൂടം അതിക്രമിച്ച് കയറുന്ന ഏതു രീതിയും ജനാധിപത്യത്തിന്റെ മരണമാണ്. രാജ്യത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം എന്നെല്ലാം നിർദേശിക്കുന്നത് രാഷ്ട്രത്തിന്റെ അടിത്തറതന്നെ ദുർബലമാക്കും.”
രാജ്യത്തെ ആയിരക്കണക്കിന് നിരപരാധികളായ ചെറുപ്പക്കാരെ ജയിലറകളിൽ എത്തുന്നതിൽനിന്ന് തടഞ്ഞ ചരിത്രപ്രധാന വിധിയായിരുന്നു ഇത്.
ചെലമേശ്വറിന്റെ മറ്റൊരു വിധി ആധാർ കേസിൽ ആയിരുന്നു, “ആധാർ ഇല്ല എന്ന പേരിൽ ഒരു പൗരനും അടിസ്ഥാന സേവനങ്ങൾ നിഷേധിക്കപ്പെടരുത്. അങ്ങനെ നിഷേധിക്കപ്പെട്ടാൽ സർക്കാർ എന്ന സംവിധാനം അർത്ഥശൂന്യമാകും.”
കസേരയിലിരുന്ന് നീതി നടപ്പാക്കുക മാത്രമല്ല നീതിക്കുവേണ്ടി കോടതി വിട്ട് ഇറങ്ങിവരാനും ചെലമേശ്വർ ധൈര്യം കാട്ടി. സുപ്രീംകോടതി വിട്ടിറങ്ങി നൂറുകോടി ജനങ്ങൾക്ക് മുന്നിൽ കരുത്തുറ്റ ഒരു മുന്നറിയിപ്പ്, “ഞങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നു നാളെ നിങ്ങൾ പറയരുത്..”
ഡൽഹിയിൽനിന്ന് സെബിയുടെ പോസ്റ്റിൽ കണ്ടു, സുപ്രീംകോടതിയിലെ രണ്ടാം നമ്പര്‍ കോടതിമുറിയില്‍നിന്ന് ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പായി, തന്നെ ധര്‍മിഷ്ഠനെന്നും നീതിമാനെന്നും പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകരായ ശാന്തി ഭൂഷനോടും ദുഷ്യന്ത് ദവേയോടും ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞുവത്രെ: “സുപ്രീംകോടതിയിലെ ആറു വർഷം നീണ്ട സേവനകാലത്തു ഞാൻ ക്ഷോഭിച്ചതൊന്നും വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ ആയിരുന്നില്ല.”
അതു പൂർണ്ണമായും ശരിയാണ്. അവസാന നാളുകളിലും തന്നെ ആവോളം ചവിട്ടിതാഴ്ത്തിയ ചീഫ് ജസ്റ്റിസിന്റെ ഇംപീച്മെന്റ് വിഷയം മാധ്യമങ്ങൾ ചോദിച്ചപ്പോൾപ്പോലും ചെലമേശ്വർ പറഞ്ഞു:
“ജുഡീഷ്യറിയിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇംപീച്മെന്റല്ല. പൗരന് നീതി കിട്ടുംവിധം നമ്മുടെ രാജ്യത്തെ നിയമസംവിധാനം സുതാര്യമാവുകയാണ് വേണ്ടത്.”
ചെലമേശ്വർ എന്ന നീതിമാൻ തന്റെ സേവനത്തിന്റെ അവസാന നാളുകളിൽ വല്ലാതെ അപമാനിക്കപ്പെട്ടു. പരമോന്നത കോടതിയിലെ രണ്ടാമൻ ആയിട്ടും സുപ്രധാന കേസുകളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. സംഘപരിവാർ അദേഹത്തിനെതിരെ നാടെങ്ങും പ്രചാരണം നടത്തി. അർണബ് ഗോസ്വാമി അദേഹത്തെ ‘കമ്യുണിസ്റ്റ് ചാരനാ’ക്കി. ആ ചെളിയെറിയലുകൾക്കൊന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ തൊടാൻപോലുമായില്ലെങ്കിലും.
വിരമിച്ച ശേഷം ജസ്റ്റിസ് ജസ്തി ചെലമേശ്വർ ഒരു ആത്മകഥ എഴുതുമോ? അറിയില്ല. എഴുതിയാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ അഴിമതിയും സ്വജനപക്ഷപാതവും പടർന്ന ജുഡീഷ്യറിയുടെ ചിതലെടുത്തുകഴിഞ്ഞ അടിവാരത്തിന്റെ ചിത്രം അതിലുണ്ടാകും, തീർച്ച!
ജനാധിപത്യത്തിന്റെ മൂന്നാം തൂണിനു ചുവട്ടിലിരുന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ഈ ന്യായാധിപൻ ജോലിയുടെ അവസാന ദിവസംവരെ നടത്തിയ നീതിയുദ്ധത്തിന്റെ പൊരുൾ എന്തായിരുന്നു?
നമ്മൾ ഇന്ത്യൻ ജനത, അത് മനസിലാക്കാൻ ഇരിക്കുന്നതേയുള്ളൂ. അധികം വൈകില്ല..!
ഹോണറബിൾ ജസ്റ്റിസ് ജസ്തി ചെലമേശ്വർ,
അങ്ങേയ്ക്കു വിട. നന്ദിയും…
ഏതു കെട്ടകാലത്തും നീതിയ്ക്കായി ശബ്ദിക്കാൻ ഒരാളെങ്കിലും ബാക്കിയുണ്ടാവുമെന്ന് കാട്ടിത്തന്നതിന്..!
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍
അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
Film3 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
-
GULF2 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
More2 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര് കൊല്ലപ്പെട്ടു
-
kerala2 days ago
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ
-
kerala2 days ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
-
Video Stories2 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala2 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍