Connect with us

Video Stories

ഒരു നീതിമാൻ പടിയിറങ്ങുമ്പോൾ…

Published

on

എം. അബ്ദുൾ റഷീദ്

“യഹോവ സാധു​ക്കൾക്കു​വേണ്ടി വാദി​ക്കു​മെ​ന്നും ദരി​ദ്രനു നീതി നടത്തി​ക്കൊ​ടു​ക്കു​മെ​ന്നും എനിക്ക് അറിയാം.” (സങ്കീർത്തനം 140:12)

ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ‘നീതിയുടെ ഒറ്റപ്പെട്ട യഹോവ’ ഇന്ന് പടിയിറങ്ങുന്നു. സുപ്രീംകോടതി അഭിഭാഷക സംഘടനയുടെ പതിവ് യാത്രയയപ്പു മുഖസ്തുതിപോലും നിരസിച്ച്, അർഹതപ്പെട്ട പലതും നിഷേധിക്കപ്പെട്ട് ഒരു മടക്കം.

നീതിപീഠങ്ങളിൽ ചെകുത്താൻമാർ വർധിച്ചുവരുന്ന കാലത്തും ന്യായത്തിനൊപ്പം ഉറച്ചുനിന്ന കാവൽക്കാരന്റെ അത്ര സുഖകരമല്ലാത്ത വിടവാങ്ങൽ.
കരിയറിൽ അകാരണമായ ഒരു നിയമന വെച്ചുതാമസിപ്പിക്കലിന് ഇരയായിരുന്നില്ലെങ്കിൽ ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ ഒന്നാമനായി ഇരിക്കേണ്ടിയിരുന്ന വ്യക്തിയാണ് ചെലമേശ്വർ.

മോദി സർക്കാരിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കുമൊക്കെ അനഭിമതനായി മടങ്ങുന്നതിനാൽ ഇനി പദവികളൊന്നും തേടി വരാനുമില്ല. അല്ലെങ്കിൽത്തന്നെ വിരമിച്ച ശേഷം സർക്കാർ വെച്ചുനീട്ടുന്ന പദവികളിൽ ന്യായാധിപന്മാർ ഇരിക്കരുതെന്നു തുറന്നുപറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം.

എം. അബ്ദുള്‍ റഷീദ്‌

ഒരു വിലയ്ക്കെടുപ്പുകൾക്കും വഴങ്ങിക്കൊടുക്കുന്നതല്ല അദേഹമെന്നതിനു തെളിവ് ആ കൈകൾ എഴുതിയ വിധിന്യായങ്ങൾതന്നെ.

ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ആരെയും അറസ്റ്റുചെയ്യാനും ജയിലിൽ അടയ്ക്കാനും പൊലീസിന് അധികാരം നൽകുന്ന കരിനിയമം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് ചെലമേശ്വർ എഴുതി:
“പൗരന്റെ അഭിപ്രായപ്രകടനത്തെ ‘അപകടകരമായതെന്നോ അല്ലാത്തതെന്നോ’ എങ്ങനെയാണ് വേർതിരിക്കുക?
പൗരന്റെ സ്വകാര്യതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും ഭരണകൂടം അതിക്രമിച്ച് കയറുന്ന ഏതു രീതിയും ജനാധിപത്യത്തിന്റെ മരണമാണ്. രാജ്യത്തെ ഏതെങ്കിലും ഒരു വ്യക്തിയോട് ഏതെങ്കിലും സര്‍ക്കാര്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം എന്നെല്ലാം നിർദേശിക്കുന്നത് രാഷ്ട്രത്തിന്റെ അടിത്തറതന്നെ ദുർബലമാക്കും.”

രാജ്യത്തെ ആയിരക്കണക്കിന് നിരപരാധികളായ ചെറുപ്പക്കാരെ ജയിലറകളിൽ എത്തുന്നതിൽനിന്ന്‌ തടഞ്ഞ ചരിത്രപ്രധാന വിധിയായിരുന്നു ഇത്.

ചെലമേശ്വറിന്റെ മറ്റൊരു വിധി ആധാർ കേസിൽ ആയിരുന്നു, “ആധാർ ഇല്ല എന്ന പേരിൽ ഒരു പൗരനും അടിസ്ഥാന സേവനങ്ങൾ നിഷേധിക്കപ്പെടരുത്. അങ്ങനെ നിഷേധിക്കപ്പെട്ടാൽ സർക്കാർ എന്ന സംവിധാനം അർത്ഥശൂന്യമാകും.”

കസേരയിലിരുന്ന് നീതി നടപ്പാക്കുക മാത്രമല്ല നീതിക്കുവേണ്ടി കോടതി വിട്ട് ഇറങ്ങിവരാനും ചെലമേശ്വർ ധൈര്യം കാട്ടി. സുപ്രീംകോടതി വിട്ടിറങ്ങി നൂറുകോടി ജനങ്ങൾക്ക് മുന്നിൽ കരുത്തുറ്റ ഒരു മുന്നറിയിപ്പ്, “ഞങ്ങൾ നിശ്ശബ്ദരായിരുന്നുവെന്നു നാളെ നിങ്ങൾ പറയരുത്..”

ഡൽഹിയിൽനിന്ന് സെബിയുടെ പോസ്റ്റിൽ കണ്ടു, സുപ്രീംകോടതിയിലെ രണ്ടാം നമ്പര്‍ കോടതിമുറിയില്‍നിന്ന് ഇന്ന് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പായി, തന്നെ ധര്‍മിഷ്ഠനെന്നും നീതിമാനെന്നും പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകരായ ശാന്തി ഭൂഷനോടും ദുഷ്യന്ത് ദവേയോടും ജസ്റ്റീസ് ചെലമേശ്വർ പറഞ്ഞുവത്രെ: “സുപ്രീംകോടതിയിലെ ആറു വർഷം നീണ്ട സേവനകാലത്തു ഞാൻ ക്ഷോഭിച്ചതൊന്നും വ്യക്തിവിദ്വേഷങ്ങളുടെ പേരിൽ ആയിരുന്നില്ല.”

അതു പൂർണ്ണമായും ശരിയാണ്. അവസാന നാളുകളിലും തന്നെ ആവോളം ചവിട്ടിതാഴ്ത്തിയ ചീഫ് ജസ്റ്റിസിന്റെ ഇംപീച്മെന്റ് വിഷയം മാധ്യമങ്ങൾ ചോദിച്ചപ്പോൾപ്പോലും ചെലമേശ്വർ പറഞ്ഞു:
“ജുഡീഷ്യറിയിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഇംപീച്മെന്റല്ല. പൗരന് നീതി കിട്ടുംവിധം നമ്മുടെ രാജ്യത്തെ നിയമസംവിധാനം സുതാര്യമാവുകയാണ് വേണ്ടത്.”

ചെലമേശ്വർ എന്ന നീതിമാൻ തന്റെ സേവനത്തിന്റെ അവസാന നാളുകളിൽ വല്ലാതെ അപമാനിക്കപ്പെട്ടു. പരമോന്നത കോടതിയിലെ രണ്ടാമൻ ആയിട്ടും സുപ്രധാന കേസുകളിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടു. സംഘപരിവാർ അദേഹത്തിനെതിരെ നാടെങ്ങും പ്രചാരണം നടത്തി. അർണബ് ഗോസ്വാമി അദേഹത്തെ ‘കമ്യുണിസ്റ്റ് ചാരനാ’ക്കി. ആ ചെളിയെറിയലുകൾക്കൊന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ തൊടാൻപോലുമായില്ലെങ്കിലും.

വിരമിച്ച ശേഷം ജസ്റ്റിസ് ജസ്തി ചെലമേശ്വർ ഒരു ആത്മകഥ എഴുതുമോ? അറിയില്ല. എഴുതിയാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ അഴിമതിയും സ്വജനപക്ഷപാതവും പടർന്ന ജുഡീഷ്യറിയുടെ ചിതലെടുത്തുകഴിഞ്ഞ അടിവാരത്തിന്റെ ചിത്രം അതിലുണ്ടാകും, തീർച്ച!

ജനാധിപത്യത്തിന്റെ മൂന്നാം തൂണിനു ചുവട്ടിലിരുന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ഈ ന്യായാധിപൻ ജോലിയുടെ അവസാന ദിവസംവരെ നടത്തിയ നീതിയുദ്ധത്തിന്റെ പൊരുൾ എന്തായിരുന്നു?
നമ്മൾ ഇന്ത്യൻ ജനത, അത് മനസിലാക്കാൻ ഇരിക്കുന്നതേയുള്ളൂ. അധികം വൈകില്ല..!

ഹോണറബിൾ ജസ്റ്റിസ് ജസ്തി ചെലമേശ്വർ,
അങ്ങേയ്ക്കു വിട. നന്ദിയും…
ഏതു കെട്ടകാലത്തും നീതിയ്ക്കായി ശബ്ദിക്കാൻ ഒരാളെങ്കിലും ബാക്കിയുണ്ടാവുമെന്ന് കാട്ടിത്തന്നതിന്..!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

Published

on

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.

ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.

ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

Trending