Connect with us

Video Stories

ക്വട്ടേഷന്‍ ഭരണമോ ?

Published

on

 

സുമുഖനും ഊര്‍ജ്വസ്വലനുമായ ഒരുചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവന്‍കൂടി സംസ്ഥാനത്തെ ഭരണപാളിച്ചയുടെയും പൊലീസ്‌കിമിനലിസത്തിന്റെയും മാര്‍ക്‌സിസ്റ്റ് പുരോഗമനപൊങ്ങച്ചത്തിന്റെയും ബലിയാടായിരിക്കുന്നു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി കെവിന്‍ എന്ന ഇരുപത്തിയാറുകാരനാണ് ശരീര-ശിരസ്സാകമാനം മാരകമായ മുറിവുകളോടെയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടും കൊല്ലപ്പെട്ട് തോട്ടില്‍നിന്ന് നാട്ടുകാര്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസും ഭരണകക്ഷിക്കാരും വിചാരിച്ചിരുന്നെങ്കില്‍ രക്ഷിക്കാവുന്ന വിലപ്പെട്ട ഒരുജീവന്‍. പ്രണയിച്ച യുവതിയെ വിവാഹം ചെയ്തതിലുള്ള ആസൂത്രിതവും ക്രൂരവുമായ പ്രതികാരമെന്നതിനേക്കാള്‍ ഇതില്‍ പൊലീസ്-സി.പി.എം വൃത്തങ്ങള്‍ക്കുള്ള അഴിക്കാനാവാത്ത ബന്ധമാണ് നമ്മെയാകെ സ്‌തോഭത്തിലാക്കുന്നത്. പാര്‍ട്ടിയും പൊലീസും മുഖ്യമന്ത്രിയും ജനങ്ങളുടെ മുകളില്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ഇതല്ലാതെന്ത് പ്രതീക്ഷിപ്പാന്‍? സര്‍ക്കാരല്ലെങ്കില്‍ ആഭ്യന്തരവകുപ്പുമന്ത്രിയെങ്കിലും ജനാധിപത്യത്തിലെ വിലപ്പെട്ട ആ പദവി ഉപേക്ഷിച്ചുപോകുകയാണ് വേണ്ടത്.
കൊല്ലംതെന്മല ഷാനുഭവനില്‍ ഇരുപതുകാരിയായ നീനു കോട്ടയത്ത് താന്‍പഠിക്കുന്ന സ്ഥാപനത്തിലെത്തിയശേഷം വ്യാഴാഴ്ചയാണ് മാതാപിതാക്കളെ വിളിച്ച് വിവാഹിതയായെന്ന വിവരം അറിയിക്കുന്നത്. സുഹൃത്ത് കെവിനാണ്് വരന്‍. ഇരുവരും ക്രിസ്ത്യന്‍ സമുദായക്കാര്‍. ഇലക്ട്രീഷ്യനായ കെവിന്‍ ദലിത്ക്രിസ്ത്യാനിയായതിനാല്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് അനിഷ്ടമായതിനാല്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവത്രെ. ഇതറിഞ്ഞയുടന്‍ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോ നോട്ടുകെട്ടുകളുമായി എസ്.ഐ എം.എസ് ഷിബുവിനെയും സഹഉദ്യോഗസ്ഥരെയും സമീപിച്ച് കാര്യങ്ങള്‍ ഉറപ്പിക്കുന്നു. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം നീനു നിര്‍ബന്ധിച്ചശേഷമാണ് കെവിനോടൊപ്പം പോകാന്‍പൊലീസ് സമ്മതിച്ചത്. എന്നാല്‍ ശനിരാത്രി 12 മണിക്ക് നീനുവിന്റെ സഹോദരന്‍ കൊല്ലം തെന്മലയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ്‌സെക്രട്ടറി നിയാസ് ഉള്‍പ്പെടെ പത്തംഗ ക്വട്ടേഷന്‍ സംഘവുമായി ഇന്നോവകാറില്‍വന്ന് കെവിനെ ബന്ധു അനീഷിനൊപ്പം പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. സി.പി.എം അനുഭാവികൂടിയായ കെവിന്റെ പിതാവ് ഞായറാഴ്ച പുലര്‍ന്നയുടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജിനടുത്തുള്ള ഗാന്ധിനഗര്‍ പൊലീസ്‌സ്റ്റേഷനില്‍ചെന്ന് മകനെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന നീനുവും പിന്നാലെ പരാതിയുമായി സ്റ്റേഷനിലെത്തുന്നു. കെവിന്റെ പിതാവിനോടും നീനുവിനോടും എസ്.ഐ അടക്കമുള്ളവര്‍ പറഞ്ഞത് പ്രതികളുമായി ഫോണില്‍ബന്ധപ്പെടുന്നുണ്ടെന്നും കെവിനെ വൈകാതെ തിരിച്ചെത്തിക്കുമെന്നുമായിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി പിണറായിവിജയന്‍ പങ്കെടുക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷപരിപാടികളില്‍ സുരക്ഷയൊരുക്കേണ്ടതിനാല്‍ തനിക്ക് ഇടപെടാന്‍ കഴിയില്ലെന്നും പറഞ്ഞു. വൈക്കം ഡിവൈ.എസ്.പിയുടെ കീഴിലെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ളവരില്‍ അഞ്ചാമത്തെ പേരുകാരനായിരുന്നു ഗാന്ധിനഗര്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷിബു. പ്രതികളെ രക്ഷപ്പെടുത്താനും പാര്‍ട്ടി-സര്‍ക്കാര്‍ ബന്ധങ്ങള്‍ വിനിയോഗിച്ചു. സ്വാഭാവികമായും കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ കൊണ്ടുപോയ കെവിനെ മര്‍ദിച്ചുകൊലപ്പെടുത്തി കൊല്ലം തെന്മലയില്‍ നിന്ന് 20കിലോമീറ്ററകലെയുള്ള കാട്ടിലെ തോട്ടില്‍ ഉപേക്ഷിക്കുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്. പൊലീസാകട്ടെ സ്വന്തം കൃത്യനിര്‍വഹണവീഴ്ച മറച്ചുവെക്കാനായി കൊലപാതകത്തെ ആത്മഹത്യയെന്ന് വരുത്താനാണ് ശ്രമിച്ചത്. എന്നാല്‍ ആഭ്യന്തരവകുപ്പുമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് ഞെട്ടിപ്പിച്ചത്. തന്റെ സുരക്ഷകാരണമാണ് കൊലനടന്നതെന്ന വസ്തുത ജാള്യപ്പെടുത്തിയതിനാലാകണം, ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയോടും അവരുടെ സ്ഥാപനത്തോടും അറയ്ക്കുന്ന പതിവുഅസഹിഷ്ണുതയാണ് പിണറായിവിജയന്‍ പ്രകടിപ്പിച്ചത്. എസ്.ഐ ഷിബുവിന് തന്റെ സുരക്ഷാചുമതലയുണ്ടായിരുന്നില്ലെന്ന ശുദ്ധകള്ളമാണ് അദ്ദേഹം തട്ടിവിട്ടത്. ഇതുമാത്രം മതി നമ്മുടെ ഭരണത്തിന്റെ വാര്‍ഷികമേന്മഅളക്കാന്‍.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 2017ല്‍ ലക്ഷത്തില്‍ 727 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നു. യു.പി കഴിഞ്ഞാല്‍ (924) രണ്ടാം സ്ഥാനമാണിത്. സംസ്ഥാനത്തെ പൊലീസില്‍ 900 ത്തിലധികം പേര്‍ ക്രിമിനലുകളാണ്. ഉന്നതപൊലീസുദ്യോഗസ്ഥരില്‍ അഞ്ചുശതമാനത്തോളം പേര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പിയാണ്. 2016ല്‍ കേരളത്തിലെ കുറ്റകൃത്യനിരക്ക് പതിനാലില്‍ നിന്ന് ഏഴുശതമാനമായി കുറഞ്ഞപ്പോള്‍ ഇടതുപക്ഷം അധികാരത്തിലേറിയതിനുശേഷം ഇത് കാര്യമായിത്തന്നെ വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരൊറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പിണറായിയുടെ പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതടക്കം എത്രയെത്ര കുറ്റകൃത്യങ്ങളാണ് നടത്തിയത്. ട്രാഫിക് പൊലീസ് കാരണം അഞ്ചുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതും യാത്രക്കാരന്റെ മുഖം അടിച്ചുപൊട്ടിച്ചതുമൊക്കെ പൊലീസിന്റെ പ്രതിച്ഛായയിലെ ചെളികള്‍ തന്നെ. കഴിഞ്ഞ രണ്ടുവര്‍ഷം കേരളം ഇതുപോലെ നിരവധി ക്രൂരമായ നരഹത്യകളാണ് കണ്ടത്. അതില്‍ എറണാകുളത്തെ വരാപ്പുഴയില്‍ നിന്ന് പൊലീസ് പിടിച്ചിറക്കിക്കൊണ്ടുപോയി കൊന്ന ശ്രീജിത് മുതല്‍ തലമുടി നീട്ടിവളര്‍ത്തിയെന്ന കുറ്റംചുമത്തി ക്രൂരമായി മര്‍ദിച്ച തൃശൂര്‍ സ്വദേശി വിനായകന്റെ ദാരുണമായ ആത്മഹത്യവരെ ഉണ്ട്. പൊലീസിനെ നന്നാക്കാന്‍ ദിവസവും പരിശീലനം നല്‍കണമെന്നും പൊലീസ് സാധാരണക്കാരന് താങ്ങാവണമെന്നുമൊക്കെയുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ ഗീര്‍വാണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴാണ് അവരുടെ പാര്‍ട്ടിക്കാരുടെയും പൊലീസിന്റെയും ഒത്താശയോടെ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ മാത്രം കേട്ടുതഴമ്പിച്ച ദുരഭിമാനക്കൊലപാതകങ്ങള്‍ കേരളത്തിലേക്കും വരികയാണോ എന്നത് പുരോഗമനനാട്യത്തിനുകീഴില്‍ നാം മറക്കാന്‍ ശ്രമിക്കുന്നൊരു ദുരന്തം തന്നെയാണ്. ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിച്ചതിന് വൈക്കത്തെ മതംമാറിയ ഹാദിയ എന്ന യുവതിയെ ആര്‍.എസ്.എസ്സിന്റെ ഒത്താശയോടെ പിണറായിയുടെ പൊലീസ് പീഡിപ്പിച്ച കഥയും മുന്നിലുണ്ട്. പ്രശ്‌നത്തില്‍ എസ്.പിയെ സ്ഥലംമാറ്റുകയും എസ്.ഐ, അസി.എസ്.ഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും വിഷയം അതില്‍ അവസാനിക്കുന്നില്ല. ജനരോഷം എത്രകണ്ട് രൂക്ഷമാണ് എന്നതിന് തെളിവാണ് ഇന്നലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ എസ്.പി മുഹമ്മദ് റഫീഖിന് നേരെയുണ്ടായ കയ്യേറ്റശ്രമം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ഏതുസര്‍ക്കാരുകളുടെയും അടിസ്ഥാനകടമയെന്നിരിക്കെ, ഇവരാണ് കണ്ണൂരിലെ കൂട്ടക്കൊലപാതകങ്ങളും നാട്ടിലെ ക്വട്ടേഷനുമൊക്കെ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. വെറും ദുരഭിമാനക്കൊലയായി മാത്രം ഇതിനെ കുറച്ചുകാണാനാകില്ല, മലയാളിയുടെ അഭിമാനത്തിന്റെ നഗ്നമായ വധമാണിത്. സമാധാനപൂര്‍ണവും ശക്തവുമായ പ്രതിഷേധമാകട്ടെ ഇന്നത്തെ കോട്ടയംജില്ലയിലെ യു.ഡി.എഫ് ഹര്‍ത്താല്‍.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending