Connect with us

Video Stories

ക്വട്ടേഷന്‍ ഭരണമോ ?

Published

on

 

സുമുഖനും ഊര്‍ജ്വസ്വലനുമായ ഒരുചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവന്‍കൂടി സംസ്ഥാനത്തെ ഭരണപാളിച്ചയുടെയും പൊലീസ്‌കിമിനലിസത്തിന്റെയും മാര്‍ക്‌സിസ്റ്റ് പുരോഗമനപൊങ്ങച്ചത്തിന്റെയും ബലിയാടായിരിക്കുന്നു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി കെവിന്‍ എന്ന ഇരുപത്തിയാറുകാരനാണ് ശരീര-ശിരസ്സാകമാനം മാരകമായ മുറിവുകളോടെയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടും കൊല്ലപ്പെട്ട് തോട്ടില്‍നിന്ന് നാട്ടുകാര്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസും ഭരണകക്ഷിക്കാരും വിചാരിച്ചിരുന്നെങ്കില്‍ രക്ഷിക്കാവുന്ന വിലപ്പെട്ട ഒരുജീവന്‍. പ്രണയിച്ച യുവതിയെ വിവാഹം ചെയ്തതിലുള്ള ആസൂത്രിതവും ക്രൂരവുമായ പ്രതികാരമെന്നതിനേക്കാള്‍ ഇതില്‍ പൊലീസ്-സി.പി.എം വൃത്തങ്ങള്‍ക്കുള്ള അഴിക്കാനാവാത്ത ബന്ധമാണ് നമ്മെയാകെ സ്‌തോഭത്തിലാക്കുന്നത്. പാര്‍ട്ടിയും പൊലീസും മുഖ്യമന്ത്രിയും ജനങ്ങളുടെ മുകളില്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ഇതല്ലാതെന്ത് പ്രതീക്ഷിപ്പാന്‍? സര്‍ക്കാരല്ലെങ്കില്‍ ആഭ്യന്തരവകുപ്പുമന്ത്രിയെങ്കിലും ജനാധിപത്യത്തിലെ വിലപ്പെട്ട ആ പദവി ഉപേക്ഷിച്ചുപോകുകയാണ് വേണ്ടത്.
കൊല്ലംതെന്മല ഷാനുഭവനില്‍ ഇരുപതുകാരിയായ നീനു കോട്ടയത്ത് താന്‍പഠിക്കുന്ന സ്ഥാപനത്തിലെത്തിയശേഷം വ്യാഴാഴ്ചയാണ് മാതാപിതാക്കളെ വിളിച്ച് വിവാഹിതയായെന്ന വിവരം അറിയിക്കുന്നത്. സുഹൃത്ത് കെവിനാണ്് വരന്‍. ഇരുവരും ക്രിസ്ത്യന്‍ സമുദായക്കാര്‍. ഇലക്ട്രീഷ്യനായ കെവിന്‍ ദലിത്ക്രിസ്ത്യാനിയായതിനാല്‍ നീനുവിന്റെ വീട്ടുകാര്‍ക്ക് അനിഷ്ടമായതിനാല്‍ രജിസ്റ്റര്‍ വിവാഹമായിരുന്നുവത്രെ. ഇതറിഞ്ഞയുടന്‍ നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോ നോട്ടുകെട്ടുകളുമായി എസ്.ഐ എം.എസ് ഷിബുവിനെയും സഹഉദ്യോഗസ്ഥരെയും സമീപിച്ച് കാര്യങ്ങള്‍ ഉറപ്പിക്കുന്നു. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം നീനു നിര്‍ബന്ധിച്ചശേഷമാണ് കെവിനോടൊപ്പം പോകാന്‍പൊലീസ് സമ്മതിച്ചത്. എന്നാല്‍ ശനിരാത്രി 12 മണിക്ക് നീനുവിന്റെ സഹോദരന്‍ കൊല്ലം തെന്മലയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ്‌സെക്രട്ടറി നിയാസ് ഉള്‍പ്പെടെ പത്തംഗ ക്വട്ടേഷന്‍ സംഘവുമായി ഇന്നോവകാറില്‍വന്ന് കെവിനെ ബന്ധു അനീഷിനൊപ്പം പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. സി.പി.എം അനുഭാവികൂടിയായ കെവിന്റെ പിതാവ് ഞായറാഴ്ച പുലര്‍ന്നയുടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളജിനടുത്തുള്ള ഗാന്ധിനഗര്‍ പൊലീസ്‌സ്റ്റേഷനില്‍ചെന്ന് മകനെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന നീനുവും പിന്നാലെ പരാതിയുമായി സ്റ്റേഷനിലെത്തുന്നു. കെവിന്റെ പിതാവിനോടും നീനുവിനോടും എസ്.ഐ അടക്കമുള്ളവര്‍ പറഞ്ഞത് പ്രതികളുമായി ഫോണില്‍ബന്ധപ്പെടുന്നുണ്ടെന്നും കെവിനെ വൈകാതെ തിരിച്ചെത്തിക്കുമെന്നുമായിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി പിണറായിവിജയന്‍ പങ്കെടുക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷപരിപാടികളില്‍ സുരക്ഷയൊരുക്കേണ്ടതിനാല്‍ തനിക്ക് ഇടപെടാന്‍ കഴിയില്ലെന്നും പറഞ്ഞു. വൈക്കം ഡിവൈ.എസ്.പിയുടെ കീഴിലെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ളവരില്‍ അഞ്ചാമത്തെ പേരുകാരനായിരുന്നു ഗാന്ധിനഗര്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷിബു. പ്രതികളെ രക്ഷപ്പെടുത്താനും പാര്‍ട്ടി-സര്‍ക്കാര്‍ ബന്ധങ്ങള്‍ വിനിയോഗിച്ചു. സ്വാഭാവികമായും കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെ കൊണ്ടുപോയ കെവിനെ മര്‍ദിച്ചുകൊലപ്പെടുത്തി കൊല്ലം തെന്മലയില്‍ നിന്ന് 20കിലോമീറ്ററകലെയുള്ള കാട്ടിലെ തോട്ടില്‍ ഉപേക്ഷിക്കുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്. പൊലീസാകട്ടെ സ്വന്തം കൃത്യനിര്‍വഹണവീഴ്ച മറച്ചുവെക്കാനായി കൊലപാതകത്തെ ആത്മഹത്യയെന്ന് വരുത്താനാണ് ശ്രമിച്ചത്. എന്നാല്‍ ആഭ്യന്തരവകുപ്പുമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് ഞെട്ടിപ്പിച്ചത്. തന്റെ സുരക്ഷകാരണമാണ് കൊലനടന്നതെന്ന വസ്തുത ജാള്യപ്പെടുത്തിയതിനാലാകണം, ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയോടും അവരുടെ സ്ഥാപനത്തോടും അറയ്ക്കുന്ന പതിവുഅസഹിഷ്ണുതയാണ് പിണറായിവിജയന്‍ പ്രകടിപ്പിച്ചത്. എസ്.ഐ ഷിബുവിന് തന്റെ സുരക്ഷാചുമതലയുണ്ടായിരുന്നില്ലെന്ന ശുദ്ധകള്ളമാണ് അദ്ദേഹം തട്ടിവിട്ടത്. ഇതുമാത്രം മതി നമ്മുടെ ഭരണത്തിന്റെ വാര്‍ഷികമേന്മഅളക്കാന്‍.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 2017ല്‍ ലക്ഷത്തില്‍ 727 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നു. യു.പി കഴിഞ്ഞാല്‍ (924) രണ്ടാം സ്ഥാനമാണിത്. സംസ്ഥാനത്തെ പൊലീസില്‍ 900 ത്തിലധികം പേര്‍ ക്രിമിനലുകളാണ്. ഉന്നതപൊലീസുദ്യോഗസ്ഥരില്‍ അഞ്ചുശതമാനത്തോളം പേര്‍ ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്ന് പറഞ്ഞത് മുന്‍ ഡി.ജി.പിയാണ്. 2016ല്‍ കേരളത്തിലെ കുറ്റകൃത്യനിരക്ക് പതിനാലില്‍ നിന്ന് ഏഴുശതമാനമായി കുറഞ്ഞപ്പോള്‍ ഇടതുപക്ഷം അധികാരത്തിലേറിയതിനുശേഷം ഇത് കാര്യമായിത്തന്നെ വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരൊറ്റ കസ്റ്റഡി മരണം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പിണറായിയുടെ പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതടക്കം എത്രയെത്ര കുറ്റകൃത്യങ്ങളാണ് നടത്തിയത്. ട്രാഫിക് പൊലീസ് കാരണം അഞ്ചുപേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നതും യാത്രക്കാരന്റെ മുഖം അടിച്ചുപൊട്ടിച്ചതുമൊക്കെ പൊലീസിന്റെ പ്രതിച്ഛായയിലെ ചെളികള്‍ തന്നെ. കഴിഞ്ഞ രണ്ടുവര്‍ഷം കേരളം ഇതുപോലെ നിരവധി ക്രൂരമായ നരഹത്യകളാണ് കണ്ടത്. അതില്‍ എറണാകുളത്തെ വരാപ്പുഴയില്‍ നിന്ന് പൊലീസ് പിടിച്ചിറക്കിക്കൊണ്ടുപോയി കൊന്ന ശ്രീജിത് മുതല്‍ തലമുടി നീട്ടിവളര്‍ത്തിയെന്ന കുറ്റംചുമത്തി ക്രൂരമായി മര്‍ദിച്ച തൃശൂര്‍ സ്വദേശി വിനായകന്റെ ദാരുണമായ ആത്മഹത്യവരെ ഉണ്ട്. പൊലീസിനെ നന്നാക്കാന്‍ ദിവസവും പരിശീലനം നല്‍കണമെന്നും പൊലീസ് സാധാരണക്കാരന് താങ്ങാവണമെന്നുമൊക്കെയുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ ഗീര്‍വാണങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴാണ് അവരുടെ പാര്‍ട്ടിക്കാരുടെയും പൊലീസിന്റെയും ഒത്താശയോടെ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ മാത്രം കേട്ടുതഴമ്പിച്ച ദുരഭിമാനക്കൊലപാതകങ്ങള്‍ കേരളത്തിലേക്കും വരികയാണോ എന്നത് പുരോഗമനനാട്യത്തിനുകീഴില്‍ നാം മറക്കാന്‍ ശ്രമിക്കുന്നൊരു ദുരന്തം തന്നെയാണ്. ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിച്ചതിന് വൈക്കത്തെ മതംമാറിയ ഹാദിയ എന്ന യുവതിയെ ആര്‍.എസ്.എസ്സിന്റെ ഒത്താശയോടെ പിണറായിയുടെ പൊലീസ് പീഡിപ്പിച്ച കഥയും മുന്നിലുണ്ട്. പ്രശ്‌നത്തില്‍ എസ്.പിയെ സ്ഥലംമാറ്റുകയും എസ്.ഐ, അസി.എസ്.ഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും വിഷയം അതില്‍ അവസാനിക്കുന്നില്ല. ജനരോഷം എത്രകണ്ട് രൂക്ഷമാണ് എന്നതിന് തെളിവാണ് ഇന്നലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ എസ്.പി മുഹമ്മദ് റഫീഖിന് നേരെയുണ്ടായ കയ്യേറ്റശ്രമം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് ഏതുസര്‍ക്കാരുകളുടെയും അടിസ്ഥാനകടമയെന്നിരിക്കെ, ഇവരാണ് കണ്ണൂരിലെ കൂട്ടക്കൊലപാതകങ്ങളും നാട്ടിലെ ക്വട്ടേഷനുമൊക്കെ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. വെറും ദുരഭിമാനക്കൊലയായി മാത്രം ഇതിനെ കുറച്ചുകാണാനാകില്ല, മലയാളിയുടെ അഭിമാനത്തിന്റെ നഗ്നമായ വധമാണിത്. സമാധാനപൂര്‍ണവും ശക്തവുമായ പ്രതിഷേധമാകട്ടെ ഇന്നത്തെ കോട്ടയംജില്ലയിലെ യു.ഡി.എഫ് ഹര്‍ത്താല്‍.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending