Connect with us

Video Stories

മോദി പ്രഭാവം തകര്‍ന്നു, അദ്വാനിയും ജോഷിയും വീണ്ടും രംഗത്തേക്ക്

Published

on

 

ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു പിന്നാലെ രാജ്യത്ത് മോദി പ്രഭാവം അവസാനിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരിച്ചറിയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി മാനദണ്ഡം തല്‍ക്കാലത്തേക്ക് ഒഴിവാക്കി പൊതുതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും വീണ്ടും മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നീക്കം തുടങ്ങിയതായി ബംഗാളി ദിനപത്രം ആനന്ദ ബസാര്‍ പത്രിക റിപ്പോര്‍ട്ടു ചെയ്തു.
ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ച അദ്വാനിയെ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി കേന്ദ്രനേതൃത്വം ഒരു കാര്യത്തിലും പരിഗണിച്ചിരുന്നില്ല. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ബി.ജെ.പിയുടെ ഉന്നതാധികാര സമതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇടം നേടിയിരുന്നില്ല. മുതിര്‍ന്ന നേതാക്കളായ ഇരുവരേയും ഒഴിവാക്കിയെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അഞ്ചംഗ മാര്‍ഗദര്‍ശക മണ്ഡലില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, അമിത് ഷാ, ജോഷി, അദ്വാനി എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. എന്നാല്‍ സമിതി രൂപീകരിച്ചതൊഴിച്ച് മോദി പ്രധാനമന്ത്രിയായ ശേഷം മാര്‍ഗദര്‍ശക മണ്ഡല്‍ ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യപ്രതിപക്ഷം നിലവില്‍ വരികയാണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഭരണം നിലനിര്‍ത്തുക അസാധ്യമാണെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അതിനാല്‍ മുതിര്‍ന്ന നേതാക്കളെ കൂടി രംഗത്തിറക്കി പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്നവരെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് ശ്രമം. അദ്വാനി, ജോഷി എന്നിവരെ നേതൃത്വത്തിലേക്ക് കൊണ്ടു വന്നാല്‍ എന്‍.ഡി.എ വിട്ട ചില കക്ഷികളെ തിരിച്ചെത്തിക്കാമെന്നും പാര്‍ട്ടി കണക്കു കൂട്ടുന്നു.
90 കാരനായ അദ്വാനിയുമായി അമിത് ഷാ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായും ഈ നിര്‍ദേശം മുന്നോട്ടുവെച്ചതായും ആനന്ദ ബസാര്‍ പത്രിക പറയുന്നു. ടി.ഡി.പി എന്‍.ഡി.എ സഖ്യം വിടുകയും ശിവസേനയും, ജെ. ഡി.യുവും ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ അവസാന ശ്രമമെന്ന നിലയിലാണ് അമിത് ഷാ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രായാധിക്യം പറഞ്ഞ് മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തുന്നതിന് പകരം വിജയ സാധ്യതയുള്ളവരെയെല്ലാം സീറ്റു നല്‍കി മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയെ പ്രായം പരിഗണിക്കാതെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാണിച്ചാണ് ബി. ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending