Connect with us

Video Stories

ഖത്തര്‍: വിദേശയാത്ര പുറപ്പെടുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി മന്ത്രാലയം

Published

on

 

ദോഹ: വേനലവവധി ആഘോഷിക്കുന്നതിനായി രാജ്യത്തിനു പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം. യാത്ര സുരക്ഷിതവും മികച്ച അനുഭവവുമാക്കാന്‍ സഹായകമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.യാത്രയ്ക്കായി പുറപ്പെടുമ്പോഴുള്ള തയാറെടുപ്പുകള്‍ എന്തൊക്കെ എന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ വിശദീകരണം ലഭ്യമാക്കിയിട്ടുണ്ട്. ഏത് രാജ്യത്തേക്കായാലും യാത്രക്ക് മുമ്പ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ കാര്യങ്ങളില്‍ ഉറപ്പുവരുത്തണം. പാസ്‌പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കാലാവധി ആറുമാസത്തില്‍ കുറയാന്‍ പാടില്ല. ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ലൈനുകളില്‍ നിന്നും ഇന്റര്‍നെറ്റ് മുഖേന ടിക്കറ്റ് വാങ്ങാന്‍ പാടില്ലെന്ന് മന്ത്രാലയത്തിലെ കോണ്‍സുലര്‍ അഫയേഴ്‌സ് വകുപ്പ് നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ട്, എയര്‍ടിക്കറ്റ്, മറ്റു സുരക്ഷിതരേഖകള്‍ എന്നിവ ജാഗ്രതയോടെയും സുരക്ഷിതത്വത്തോടെയും കരുതണം. നോണ്‍ ഖത്തരി ഗാര്‍ഹികജോലിക്കാരും നോണ്‍ ഖത്തരി എസ്‌കോര്‍ട്ടും ഒപ്പമുണ്ടെങ്കില്‍ സ്‌പോണ്‍സര്‍ അവരുടെ വിസ നടപടിക്രമങ്ങള്‍ ഉറപ്പുവരുത്തണം. യാത്രയില്‍ സ്വര്‍ണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ രുതാന്‍ പാടില്ല. ഖത്തറുമായി നിലപാട് വ്യത്യാസവും ഭിന്നതയുമുള്ള രാജ്യങ്ങളിലെ പൗരന്‍മാരുമായി ഇടപഴകാനോ ഇടപാടുകള്‍ നടത്താനോ പാടില്ല.
മാര്‍ക്കറ്റുകളിലും കൂട്ടായ്മകളിലും പങ്കെടുക്കുമ്പോള്‍ കുട്ടികളെ ശ്രദ്ധിക്കണം. സന്ദര്‍ശക രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുടെ പരിശോധനാ അനുമതിയില്ലാതെ താമസകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കരുത്. പരിശോധിക്കാന്‍ വരുന്ന വ്യക്തിയുടെ ഔദ്യോഗിക പദവി മനസിലാക്കിയിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ അഭ്യര്‍ഥിക്കണം. സന്ദര്‍ശക രാജ്യത്തെ ഖത്തര്‍ എംബസിയുടെ നമ്പര്‍ മനസിലാക്കിയിരിക്കണം. പാസ്‌പോര്‍ട്ട് നമ്പരും വ്യക്തിഗത തിരിച്ചറിയല്‍ നമ്പറും മനസില്‍ പതിഞ്ഞിരിക്കണം. സംശയാസ്പദമായ സ്ഥലങ്ങളിലോ കൂട്ടായ്മകളിലോ പോകരുത്.
സന്ദര്‍ശകരാജ്യത്തെത്തിയാല്‍ ഖത്തരി യാത്രക്കാരന്‍ കയ്യിലുള്ള തുകയെ(പതിനായിരം യൂറോയ്‌ക്കോ പതിനായിരം ഡോളറിനോ മുകളില്‍ തുകയുണ്ടെങ്കില്‍) സംബന്ധിച്ച് കസ്റ്റംസ് ഓഫീസറെ അറിയിക്കണം. നിഖാബ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അവ ധരിക്കരുത്. യാത്രയില്‍ ഒപ്പമുള്ള വേലക്കാര്‍, ആയമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ പാസ്‌പോര്‍ട്ടുകള്‍ ്‌സ്‌പോണ്‍സറുടെ പക്കല്‍ സൂക്ഷിക്കരുത്.
ഇവരുടെ പ്രതിദിന തൊഴില്‍ എട്ടു മണിക്കൂറായിരിക്കണം. കൂടാതെ അവധി, വാരാന്ത്യ അവധികളുമുണ്ടായിരിക്കണം. സന്ദര്‍ശനത്തിന് വിസ ആവശ്യമില്ലാത്തതും മുന്‍കൂര്‍ വിസ വേണ്ടതുമായ രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിസ നടപടികളും മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending