Connect with us

Video Stories

‘ബ്രസീല്‍ ലോകകപ്പ് നേടും, പെറു കറുത്ത കുതിരകളാവും’; ഡേറ്റാ പ്രവചനവുമായി ഗ്രേസ്‌നോട്ട്

Published

on

കാലിഫോര്‍ണിയ: ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിവരങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവചനവുമായി പ്രമുഖ ഡേറ്റാ സര്‍വീസ് കമ്പനിയായ ഗ്രേസ്‌നോട്ട്. ഇതാദ്യമായി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത ബ്രസീലിനാണെന്ന് ഗ്രേസ്‌നോട്ട് പറയുന്നു. സ്‌പെയിന്‍, ജര്‍മനി, അര്‍ജന്റീന തുടങ്ങിയവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഗ്രേസ്‌നോട്ടിനു പുറമെ പ്രമുഖ ബെറ്റിങ് കമ്പനികളെല്ലാം ബ്രസീല്‍ കപ്പടിക്കുമെന്നാണ് പ്രവചിക്കുന്നത്.

കളിക്കാരുടെ മികവ്, ഗ്രൂപ്പ് സമവാക്യങ്ങള്‍, മുന്നേറാനുള്ള സാധ്യത, സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള പ്രവചനത്തില്‍ ബ്രസീല്‍ കപ്പടിക്കാന്‍ 21 ശതമാനം സാധ്യതയുണ്ടെന്ന് ഗ്രേസ്‌നോട്ട് പറയുന്നു. സ്‌പെയിനിനാണ് രണ്ടാം സ്ഥാനം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് മൂന്നും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അര്‍ജന്റനക്ക് നാലും സ്ഥാനങ്ങളിലാണ് സാധ്യത.

ബ്രസീലും സ്‌പെയിനും തമ്മിലുള്ള ഫൈനല്‍ വരാനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 3.8 ശതമാനം. ബ്രസീല്‍ – ജര്‍മനി ഫൈനലിന് 3.7 ശതമാനം സാധ്യതയുണ്ട്. ബ്രസീലോ ജര്‍മനിയോ ഫൈനല്‍ കളിക്കാനുള്ള സാധ്യത 37 ശതമാനമാണ്. കരുത്തരായ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ക്വാര്‍ട്ടറില്‍ മത്സരിക്കേണ്ടി വരും.

ലാറ്റിനമേരിക്കന്‍ ടീമായ പെറു ആയിരിക്കും ഇത്തവണ കറുത്ത കുതിരകളെന്ന് ഗ്രേസ്‌നോട്ട് പ്രസിഡണ്ട് സിമോണ്‍ ഗ്ലീവ് പ്രവചിക്കുന്നു. ഗ്രൂപ്പ് സിയില്‍ ഡെന്‍മാര്‍ക്കിനെയും ഓസ്‌ട്രേലിയയെയും പിന്തള്ളി പെറുവായിരിക്കും ഫ്രാന്‍സിനൊപ്പം രണ്ടാം റൗണ്ടിലെത്തുക. പെറു ക്വാര്‍ട്ടറിലെത്താന്‍ 22 ശതമാനവും സെമി കളിക്കാന്‍ 10 ശതമാനവും സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് കിരീടം നേടുമെന്ന് ഗ്രേസ്‌നോട്ട് നടത്തിയ പ്രചനം കൃത്യമായിരുന്നു.

പ്രമുഖ ബെറ്റിങ് ഏജന്‍സിയായ വില്യംഹില്‍ ബ്രസീല്‍ ലോകകപ്പ് നേടുമെന്നാണ് പ്രവചിക്കുന്നത്. നാലില്‍ ഒന്നാണ് ഇതിനുള്ള സാധ്യത. ജര്‍മനി (ഒന്‍പതില്‍ രണ്ട്), സ്‌പെയിന്‍ (ആറില്‍ ഒന്ന്) എന്നിവര്‍ക്കും വില്യംഹില്‍ സാധ്യത കാണുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending