Connect with us

Video Stories

സമൂഹ മാധ്യമ വിനിയോഗത്തിന് സമഗ്ര നിയമം വരണം

Published

on

മഞ്ഞളാംകുഴി അലി എം.എല്‍.എ

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാധ്യമമായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഇത്രയും വേഗത്തില്‍ ജനകീയമാക്കപ്പെട്ട മറ്റൊരു മാധ്യമവും ഇല്ലെന്ന് വേണം പറയാന്‍. സമൂഹത്തില്‍ ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സ്വകാര്യ വ്യക്തികളെ രാഷ്ട്രീയസാമൂഹ്യകാര്യങ്ങളില്‍ പങ്കാളികളാക്കുന്നുവെന്നതും മറ്റു മാധ്യമങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും പങ്കാളിത്തവും വ്യക്തികള്‍ക്ക് നല്‍കുന്നുവെന്നതും ഇതിന്റെ ഏറ്റവും വലിയ ശക്തിയാണ്. ഒരു വ്യക്തിയുടെ ഏത് വിഷയത്തിലുമുള്ള അഭിപ്രായങ്ങളും വാദമുഖങ്ങളും രേഖപ്പെടുത്താനും തനിക്ക് പറയാനുള്ളത് തുറന്ന് പറയുവാനുമുള്ള ഇടങ്ങളായി സമൂഹമാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഇത് കൂടുതല്‍ ജനകീയവും ഉപയോഗം കൂടുതല്‍ ലളിതവുമായി കഴിഞ്ഞു.
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചും അല്ലാതെയും രാഷ്ട്രീയ സാമൂഹ്യ സാമുദായിക ആരോഗ്യ മേഖലകളുള്‍പ്പടെയുള്ള സമസ്ത മേഖലകളെക്കുറിച്ചും സമൂഹത്തില്‍ ഭയാശങ്കകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അത് ബോധപൂര്‍വമായോ അല്ലാതെയോ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത മുമ്പില്ലാത്ത വിധം വര്‍ധിച്ചതു കൊണ്ടും ഭരണ സംവിധാനങ്ങളെ വരെ പ്രതികൂലമായി ബാധിച്ചപ്പോഴുമാണ് നമ്മള്‍ ഇത് സജീവമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് എന്നതാണ് വാസ്തവം. വ്യക്തികളുടെ സ്വതന്ത്രഅഭിപ്രായ പ്രകടനങ്ങള്‍ എന്ന രൂപത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം പല വ്യാജ വാര്‍ത്തകള്‍ക്ക് പുറകിലും രാഷ്ട്രീയ സാമുദായിക സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം പല വിഷയങ്ങളിലും നമ്മള്‍ കണ്ടതാണ്. ഇത് വളരെ വേഗം വ്യാപിക്കുന്നതും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നിപ്പ വൈറസ്, ക്യാന്‍സറിന് ഒറ്റമൂലി, പെന്റാവാലന്റ് വാക്‌സിനേഷന്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ഓഖി ദുരന്തം തുടങ്ങിയ കാര്യങ്ങളില്‍ വ്യാജ വാര്‍ത്ത വന്നതും അതിനുശേഷം നടന്ന സംഭവങ്ങളും നാം കണ്ടതാണ്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരമായ വാര്‍ത്തകളും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ഇതില്‍ ആദ്യം വേണ്ടതെന്ന കാര്യമാണ്പ്രധാനപ്പെട്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൈബര്‍ വിംഗുകള്‍ ഉണ്ട്.
പലപ്പോഴും മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണ് ഇവരില്‍ ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇങ്ങനെ പോയാല്‍ സാമൂദായിക ഐക്യം തകര്‍ക്കുന്ന തരത്തിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുമുള്ള വ്യാജപ്രചരണങ്ങള്‍ തടയുന്നതിന്, മുമ്പില്‍ നില്‍ക്കേണ്ട നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അതിന് ശക്തിയില്ലാതെ പോകും.
വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ക്കെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും പരാതികള്‍ കിട്ടിയാലും നടപടികള്‍ സ്വീകരിക്കാതിരക്കുന്ന തരത്തിലുള്ള പൊലീസിന്റെ നിലപാടിലും മാറ്റം വരണം. സര്‍ക്കാരിനെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ക്ക് മേല്‍ നടപടിയെടുക്കുന്ന അതേ ഗൗരവത്തോടെ തന്നെ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കുമെതിരെയുള്ള പ്രചരണങ്ങള്‍ സംബന്ധിച്ച പരാതികളിലും വ്യക്തികളെ അപമാനിച്ച തരത്തിലുള്ള പരാതികളിലും നടപടിയെടുക്കാന്‍ കഴിയണം. മറ്റൊരു കാര്യം, ഒരാളെപ്പറ്റി അപകീര്‍ത്തികരമായ എന്തെങ്കിലും വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അയാളെ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തിന്റെ സ്‌നേഹിതനോ പാര്‍ട്ടിക്കാരോ ആയിരിക്കും. പക്ഷേ പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇത് പരാതിക്കാരന് ഫോര്‍വേഡ് ചെയ്ത സുഹൃത്തിനെ അടക്കം പ്രതിയാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ശരിയല്ല.
അതുപോലെ ഇത്തരം കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നിലവിലത്തെ നടപടികള്‍ എത്രമാത്രം ഫലപ്രദമാണെന്നും എന്തെങ്കിലും പോരായ്മകളുണ്ടോയെന്നുമുള്ള കാര്യവും പരിശോധിക്കപ്പെടണം. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തെളിയിക്കത്തക്ക തരത്തിലുള്ള വൈദഗ്ദ്ധ്യം നമ്മുടെ സൈബര്‍ പൊലീസിനും നിലവിലെ സംവിധാനങ്ങള്‍ക്കും ഉണ്ടോയെന്നതും വിലയിരുത്തണം. ഇല്ലെങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യം പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതോ സാമൂഹിക അന്തരീക്ഷത്തില്‍ പ്രത്യാഘാതമുണ്ടാക്കുന്നതോ ആയ വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇത്തരം വാര്‍ത്തകളുടെ നിജസ്ഥിതി യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതിന് സര്‍ക്കാരിന് കഴിയണം. പത്രദൃശ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെ തന്നെയും ശരിയായ വിവരം പൊതുജനത്തെ അറിയിക്കണം.
നമ്മുടെ പുതുതലമുറയിലെ പലകുട്ടികളും ദിവസത്തില്‍ ആറ് മണിക്കൂറിലേറെ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നുവെന്നതാണ് ഈ അടുത്ത കാലത്തെ ചില പഠനങ്ങള്‍ തെളിയിക്കുന്നത്. കേരളത്തില്‍ ഇതിലും കൂടുതലാണ് എന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി. പഠനകാര്യങ്ങളിലും കലാകായിക രംഗങ്ങളിലും മറ്റ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി വിനിയോഗിക്കേണ്ട വിലപ്പെട്ട സമയം ഇങ്ങനെ മുറിക്കുള്ളില്‍ ഒതുങ്ങിയിരുന്ന് അവരുടേതായ ഒരു ലോകത്ത് ചെലവഴിക്കുന്നതു കൊണ്ടുണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണ്. അതുകൊണ്ട് തന്നെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഇപ്പോള്‍ നമ്മള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന വാട്ട്‌സ് ആപ്പ് ഹര്‍ത്താല്‍ സംബന്ധിച്ച വിഷയം പരിശോധിച്ചാല്‍ തന്നെ ഒരു കാര്യം വ്യക്തമാകും. അതില്‍ പങ്കെടുത്തതും പ്രതികളായതുമായ പതുതിയിലേറെ ചെറുപ്പക്കാരും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരോ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നവരോ ആയിരുന്നില്ല.
പ്രതികരണശേഷി നഷ്ടപ്പെട്ടുപോയ പുതിയ തലമുറയെ മാറ്റിയെടുക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ചില പൊതുമര്യാദകള്‍ പാലിക്കുന്ന തരത്തിലും ഒരു സംസ്‌കാരം ഇവിടെ വളര്‍ന്നുവരേണ്ടത് അത്യാവശ്യമാണ്. അതിന് സര്‍ക്കാരിന് കഴിയുന്ന തരത്തിലുള്ള നടപടികളും ആവശ്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പല നിയമ നിര്‍മ്മാണങ്ങളും നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള സമഗ്രമായ ഒരു നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിധിക്കുള്ളില്‍ നിന്ന് നിര്‍മ്മിക്കാന്‍ കഴിയുമോയെന്നത് ആലോചിക്കണം. ഇല്ലായെങ്കില്‍ അതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending