Connect with us

india

ധാരാവിയില്‍ വന്‍ തീപിടുത്തം;ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം അറിയിച്ചു.

Published

on

മുംബൈ: മാഹിം റെയില്‍വേ സ്റ്റേഷന്റെ സമീപത്തുള്ള ധാരാവി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12.29ഓടെ വന്‍ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് ഹാര്‍ബര്‍ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വെസ്റ്റേണ്‍ റെയില്‍വേ കണ്‍ട്രോള്‍ റൂം അറിയിച്ചു. മാഹിംബാന്ദ്ര റൂട്ടിലെ ഹാര്‍ബര്‍ ലൈനിന് ചേര്‍ന്നുള്ള കുടിലുകളാണ് തീയില്‍ പൂര്‍ണമായും കത്തി നശിച്ചത്.

സംഭവത്തില്‍ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

വിവരം ലഭിച്ചതോടെ മുംബൈ ഫയര്‍ ബ്രിഗേഡ്, ആംബുലന്‍സ്, ബി.എം.സി വാര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീപിടുത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനങ്ങളാണ് തീ പടര്‍ന്നതിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഓവര്‍ഹെഡ് ഉപകരണങ്ങളിലേക്കുള്ള വൈദ്യുതി വിതരണവും താല്‍ക്കാലികമായി വിച്ഛേദിച്ചതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. മാഹിംബാന്ദ്ര സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും യാത്രക്കാരനും ട്രെയിനുകള്‍ക്കും അപകട ഭീഷണി ഇല്ലെന്നാണ് റെയില്‍വേ വകുപ്പിന്റെ വിശദീകരണം.

 

india

വിഷം പുരളും പ്രചാരണങ്ങൾ

പുത്തൂര്‍ റഹ്‌മാന്‍

Published

on

നാട്ടില്‍ മഴ പെയ്താലും ഇല്ലെങ്കിലും വരേ മുസ്ലിം സമുദായമാണ് എല്ലാത്തിനും കാരണം എന്ന് കണ്ടെത്തുന്ന ഒരു വിദ്വേഷ സംസ്‌ക്കാരം വളര്‍ന്നു വലുതായിക്കഴിഞ്ഞു. കോവിഡും നിപ്പയും പോലുള്ള പകര്‍ച്ച വ്യാധികള്‍ വരേ മുസ്ലിംകള്‍ക്കെതിരായ വെറുപ്പുല്‍പാദനത്തിനുള്ള ഉപായങ്ങളായി വികസിപ്പിച്ചെടുത്തവരാണ് രാജ്യം ഭരിക്കുന്നത്. രോഗം വന്നോ അപകടം വന്നോ മരണപ്പെടുന്നവര് മുസ്ലിംകളായാല്‍ അതില്‍ ആഹ്ലാദിച്ചും അവഹേളിച്ചും സംസാരിക്കുന്ന മാനസിക രോഗികളെ നവസാമൂഹിക മാധ്യമങ്ങളില്‍ എത്ര വേണമെങ്കിലും കാണാം. ക്ഷേത്രച്ചുമരുകളില്‍ ‘ഐ ലൗ മുഹമ്മദ്’ എന്നെഴുതി മുസ്ലിംകളുടെ തലയില്‍ വെച്ചുകെട്ടി കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച തീവ്ര വാദികള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നല്ല. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അവരുപയോഗിച്ച കാറില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചത് മുസ്ലിംകളാണ് പ്രതികള്‍ എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. രാജ്യത്ത് എവിടെയും വിജയിപ്പിച്ചെടുക്കാവുന്ന ഒരു ഫോര്‍മുല പോലെ മുസ്ലിംകളെ പ്രതിയാക്കലും അപരവല്‍ക്കരിക്കലും സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. മാനവികതയുടെ ശവമഞ്ചം പേറുന്ന മൃഗതുല്യരായ സോമ്പികളുടെ രാജ്യമായി നമ്മുടെ നാട് മാറിയത് എത്ര വേഗത്തിലാണ്.

ഇയ്യിടെ വായിച്ച ഒരു വാര്‍ത്ത 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ തുറുങ്കിലടച്ച ഒരാളെ ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം വെറുതെ വിട്ടുവെന്നാണ്. പ്രസ്തുത കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പഞ്ചാബ് സ്വദേശി മുഹമ്മദ് ഇല്ല്യാസിനെയാണ് അലഹബാദ് ഹൈകോടതി വെറുതെ വിട്ടത്. പതിനാറു യാത്രക്കാര്‍ മരിക്കുകയും അമ്പതോളം പേര്‍ക്കു പരിക്കേള്‍ക്കുകയും ചെയ്ത രാജ്യത്തെ നടുക്കിയ കേസായിരുന്നു അത്. പ്രതി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി എന്നുപോലും രേഖപ്പെടുത്തിയ കേസാണ്. ഇപ്പോള്‍ പ്രതിയല്ല എന്ന് കണ്ടെത്തി ജസ്റ്റിസ് സിദ്ധാര്‍ത്ഥയും ജസ്റ്റിസ് റാം മനോഹര്‍ നാരായന്‍ മിഷ്രയും മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടിരിക്കുന്നു. ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ വായിച്ചും വിശകലനം ചെയതും രാജ്യത്തെ മാധ്യമങ്ങള്‍ കുളം കലക്കിക്കൊണ്ടിരിക്കുമ്പോഴാണ് മുന്‍ പറഞ്ഞ വാര്‍ത്തയും നമ്മള്‍ വായിക്കുന്നത്. ഒരു കോലാഹലവും ഇല്ലാതെ ആ വാര്‍ത്ത വന്ന വഴിക്കു തന്നെ അപ്രത്യക്ഷമായി. ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എന്ന നിഗമനത്തിലേക്ക് പോലീസ് എത്തേണ്ട താമസം, മുസ്ലിംകളായ ഡോക്ടര്‍മാരെ മുഴുവന്‍ ഭീകരന്മാരാകാന്‍ സാധ്യതയുള്ളവരായി കരുതണമെന്ന വാദവുമായി ഒരു മലയാളം ടി.വി ചാനല്‍ രംഗത്തെത്തിയതിനു നമ്മള്‍ സാക്ഷിയായി.

ഗാസിയബാദ് സ്‌ഫോടാനേക്കസു പോലെ വര്‍ഷങ്ങള്‍ക്കു ശേഷം ആവിയായി പോയ എത്രയോ കേസുകള്‍ നമ്മുടെ മുമ്പാകെയുണ്ട്. കൊല്ലിച്ചവര്‍ അവര്‍ക്ക് വേണ്ട ഫലം കൊയ്യുകയും കൊല്ലപ്പെട്ടവര്‍ എന്തിനെന്നറിയാതെ മരിച്ചു വീഴുകയും ചെയ്ത, എത്രയോ കുടുംബങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ കണ്ണീരുണങ്ങാതെ വേദനിക്കുന്ന ദുരന്തങ്ങള്‍. ഈ പാതകങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ തിരിശീലക്ക് പിന്നിലാക്കി മുസ്ലിം സമുദായത്തെ ഭീകരസംഘമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയാണിത്. ഭീകരതക്ക് വളമിട്ടുകൊണ്ട് അതുവഴി നേട്ടം കൊഴിയുന്ന ദുഷ്ടശക്തികളുടെ കയ്യിലെ കളിപ്പാവയായി മാറുകയാണ് അങ്ങനെ നമ്മുടെ രാജ്യത്തിന്റെ ക്രമസമാധാന സംവിധാനങ്ങളെല്ലാം..

രാജ്യത്ത് എന്ത് സംഭവിച്ചാലും ഉടനടി ഒരു സമൂഹത്തെ ലക്ഷ്യമിട്ടു വിരല്‍ ചൂണ്ടുന്ന മുന്‍കൂറായി നിര്‍ണയിക്കപ്പെട്ട ഒരു രീതി സാര്‍വത്രികമായിരിക്കുന്നു. വിശദീകരണങ്ങളും കണക്കുകളും വസ്തുതകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആരും ഉന്നയിക്കുന്നുമില്ല. ഒരു സ്‌ഫോടനം നടന്നാല്‍ അതിന്റെ തൊട്ടു പിന്നാലെ അതിന്റെ ശബ്ദത്തേക്കാള്‍ വലുപ്പത്തില്‍ ഉയരുന്ന ശബ്ദം ഏതു മതക്കാരാണതിനു പിന്നിലെന്നതാണ്. മാധ്യമങ്ങള്‍ കൂട്ടത്തോടെ സംശയാസ്പദമായ വിവരണങ്ങള്‍ മനല്‍കി അതിനെ കൊഴുപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം സമൂഹത്തെ എല്ലാ ദൗര്‍ഭാഗ്യത്തിന്റെയും ദുരന്തത്തിന്റെയും കാരണക്കാരാക്കി ചിത്രീകരിക്കുന്ന ഒരു രാഷ്ട്രീയ-മാധ്യമ-പ്രചരണ കിംവദന്തിക്കൂട്ടം അതിനായി എപ്പോഴും പണിയെടുക്കുന്നു.

ഉദാഹരണങ്ങള്‍ അനവധിയാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇവ ഒരു വലിയ പദ്ധതിയുടെ സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്ന രീതിശാസ്ത്രമാണ്. ഒരു സമൂഹത്തെ രാജ്യത്തിന്റെയും ജനതയുടെയും ശത്രുവാക്കുന്ന ദാരുണവും എന്നാല്‍ മനശ്ശാസ്ത്രപരവുമായ രാഷ്ട്രീയ പരിശീലനത്തിന്റെ ഭാഗം കൂടിയാണിത്. ഇരുപത്തിയൊമ്പതു വര്‍ഷം കുറ്റക്കാരനായി ഒരു നിരപരാധി ജയിലില്‍ കിടന്നാല്‍ അതിന് ഉത്തരവാദി ആരാണ്? മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍, നിരപരാധികളായ പൗരന്മാരുടെ ജീവനെടുക്കുന്ന ഈ സ്‌ഫോടനങ്ങള്‍ ആരാണ് തീര്‍ക്കുന്നത്? ഡല്‍ഹി സ്ഫോടനവും ഇതേ വഴിയിലേയ്‌ക്കോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍. ക്‌സറ്റഡിയിലെടുത്ത പ്രതികളുടെ പേരും രൂപവും വെളിപ്പെടുത്തിയുള്ള വാര്‍ത്താ വിക്ഷേപണവും ചര്‍വ്വിത ചര്‍വ്വണവും ഒരു ഘട്ടമെത്തുമ്പോള്‍ അവര്‍ വിട്ടയക്കപ്പെടുന്നു. അവരല്ല പ്രതികളെന്ന വാര്‍ത്ത വരുന്നു. അപ്പോഴേക്കും ദേശീയ മാധ്യമങ്ങളുടെ മുന്‍കൂര്‍ നിശ്ചിതമായ കോപം മുസ്ലിംകള്‍ക്കെതിരെ അണപൊട്ടി ഒഴുകിക്കഴിഞ്ഞിരിക്കും.

ഇത് പൗരസമൂഹം ചേര്‍ന്നുനിന്ന് ചോദിക്കേണ്ട വലിയ ഒരു ചോദ്യമാണ്: എന്തുകൊണ്ട് ചില സംഭവങ്ങള്‍ക്ക് ”മത ഇടയാളം” ഇട്ടുകൊടുക്കാന്‍ മാധ്യമങ്ങള്‍ അത്രമേല്‍ മല്‍സരിക്കുന്നു. എന്തുകൊണ്ട് ചില സംഭവങ്ങളില്‍ അവര്‍ അത്രതന്നെ മിണ്ടാതെയാവുന്നു? കാരണം ലളിതമാണ്. തങ്ങളുണ്ടാക്കിയ നിഗമനത്തെ പിന്തുണയ്ക്കുന്ന കഥകള്‍ ലഭിക്കാത്തപ്പോള്‍ അവര്‍ വാര്‍ത്ത മുക്കിക്കളയുന്നു. സോഷ്യല്‍ മീഡിയയുടെ അല്‍ഗൊരിതങ്ങള്‍, വാട്‌സ്ആപ്പ് യുണിവേഴ്സ്, പ്രോപ്പഗണ്ട ചാനലുകള്‍ എല്ലാം ചേര്‍ന്ന് ഒരു വലിയ യന്ത്രം ഇന്ത്യയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. ഒരു സമൂഹത്തോട് വിരോധം പുലര്‍ത്തണം എന്ന ദുഷ്ട ആശയത്തെ സാധാരണമാക്കുന്ന ഒരു യന്ത്രം. ഈ യന്ത്രം ഇരയെയും കുറ്റവാളിയെയും മാറ്റിമറിക്കുന്നു. അത് മനുഷ്യരെ മനശ്ശാസ്ത്രപരമായി അടിമകളാക്കുന്നു. കാരുണ്യം ഇല്ലാത്ത, ചോദ്യശേഷി ഇല്ലാത്ത, സംശയിക്കാത്ത ജനങ്ങള്‍.

സത്യം വ്യക്തമായി പുറത്തു വന്നാല്‍ പല മതിലുകളും ഇടിഞ്ഞു വീഴും. മിഥ്യകള്‍ പൊളിഞ്ഞു പോകും. പഴയ പ്രചാരണങ്ങള്‍ക്ക് പിന്നിലെ തന്ത്രങ്ങള്‍ പുറത്താകുമെന്നത് എപ്പോഴും ഭരണകൂടം ഭയക്കുന്നു. ഒരു സമൂഹത്തെയൊന്നാകെ ആവര്‍ത്തിച്ച് കുറ്റവാളികളാക്കി ചിത്രീകരിക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നു. അന്വേഷണങ്ങള്‍ വഴിതെറ്റുന്നു. നിരപരാധികള്‍ക്ക് ശിക്ഷ. കുടുംബങ്ങള്‍ക്ക് തകര്‍ച്ച. ഫലമോ രാജ്യത്ത് ഭയം, വെറുപ്പ്, ഒറ്റപ്പെടുത്തല്‍. മറ്റൊരു വലിയ പിവത്തു കൂടി ഇതിനുണ്ട്. ഒരു സമൂഹത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ആ സമൂഹത്തിലെ യുവാക്കളെ തന്നെ നിരാശയുടെയും ക്രോധത്തിന്റെയും ഇടയിലേക്ക് തള്ളുന്നു. ഇതാണ് യഥാര്‍ത്ഥ അപകടം. ഇപ്പോള്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യമിതാണ്. ഭരണകൂടം ഭീകരവാദത്തെ ഇല്ലാതാക്കാനാണോ ശ്രമിക്കുന്നത്? അല്ലെങ്കില്‍ ഒരു സമൂഹത്തെ അതിലേക്ക് തള്ളി വിടാനാണോ ശ്രമിക്കുന്നത്?

Continue Reading

india

‘ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ല’: അവകാശവാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല്‍ ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.

Published

on

ഹിന്ദു സമൂഹം ലോകത്തെ നിലനിര്‍ത്തുന്നതില്‍ കേന്ദ്രമാണെന്നും ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭഗവത്. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദു സമൂഹം അനശ്വരമാണെന്ന് വാദിച്ചു, യുനാന്‍ (ഗ്രീസ്), മിസ്ര്‍ (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘട്ടനങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ ആദ്യ സന്ദര്‍ശനം നടത്തുകയായിരുന്നു ആര്‍എസ്എസ് മേധാവി.

‘ഭാരതം എന്നത് അനശ്വരമായ ഒരു നാഗരികതയുടെ പേരാണ്… നമ്മുടെ സമൂഹത്തില്‍ ഞങ്ങള്‍ ഒരു ശൃംഖല സൃഷ്ടിച്ചു, അതിലൂടെ ഹിന്ദു സമൂഹം എപ്പോഴും ഉണ്ടായിരിക്കും. ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ലോകം ഇല്ലാതാകും,’ അദ്ദേഹം അവകാശപ്പെട്ടു.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല്‍ ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending