Video Stories
ഖദ്റിന്റെ രാവും കര്‍മത്തിന്റെ പര്യവസാനവും

ടി.എച്ച് ദാരിമി
പരിശുദ്ധ റമസാന്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഒന്നാമത്തെ ഘട്ടം അല്ലാഹുവിന്റെ കാരുണ്യം അനുസ്യൂതം പെയ്തിറങ്ങുന്ന ഘട്ടമായിരുന്നു. അല്ലാഹുവിന്റെ ഈ കാരുണ്യമാണ് മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിന്റെ നിദാനം. ഈ കരുണ ലഭിക്കുന്നവന് ഇഹത്തിലും പരത്തിലും വിജയിക്കുന്നു. അതു ലഭിക്കാത്തവന് മറ്റെന്ത് കയ്യിലുണ്ടെങ്കിലും അവയൊക്കെയും വെറുതെയാവുന്നു. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് എന്നെ അവന് വലയം ചെയ്താലല്ലാതെ ഞാന്‍ പോലും രക്ഷപ്പെടുകയില്ലെന്ന് നബി(സ) ഒരു ഹദീസില്‍ പറഞ്ഞതു കാണാം (ബുഖാരി). ഇത്രയും പ്രധാനപ്പെട്ട ഈ അനുഗ്രഹം ലഭിക്കുവാന്‍ പക്ഷെ ഈ കാരുണ്യത്തിന് ഇറങ്ങുവാനും പതിയുവാനുമുള്ള ഇടം മനുഷ്യന് ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. അതു മനസ്സാണ്. അതിനെ ശുദ്ധീകരിച്ചും തെളിയിച്ചും വെക്കുക എന്നാല്‍ അതില്‍ വീണ കറുത്തകുത്തുകളും ചെളികളും തുടച്ചുനീക്കുക എന്നാണ്. അതിനുള്ള അവസരമായിരുന്നു പിന്നെ. കാരണം ഈ തുടച്ചുനീക്കല്‍ എന്നാല്‍ മതത്തിന്റെ സാങ്കേതിക ഭാഷയില്‍ മഗ്ഫിറത്ത് എന്ന പാപമോചനമാണ്. റമസാനിന്റെറ രണ്ടാമത്തെ ഘട്ടം അതിനുള്ളതായിരുന്നു. മഗ്ഫിറത്ത് നേടുന്നതിന് വിശിഷ്ടമായ പത്തുദിന രാത്രങ്ങള്‍.
ഈ അര്‍ഥത്തില്‍ റഹ്മത്തും മഗ്ഫിറത്തും-ദൈവകാരുണ്യവും പാപമുക്തിയും- നേടുവാന്‍ കഴിഞ്ഞാല്‍ പിന്നെ വിശ്വാസിയുടെ മുമ്പില്‍ ഇഹപര വിജയത്തിന് ഒരുതടസ്സം മാത്രമേ പ്രതീക്ഷിക്കുവാനുള്ളൂ. അത് അല്ലാഹുവിന്റെ മുന്‍ നിശ്ചയം എതിരായിരിക്കുക എന്നതാണ്. ഓരോ മനുഷ്യനും തന്റെ ഭ്രൂണാവസ്ഥയിലായിരിക്കുമ്പോള്‍ അല്ലാഹു ഒരു മാലാഖയെ പറഞ്ഞയക്കുമെന്നും അവന്റെ ജീവിതത്തിന്റെ സകല കാര്യങ്ങളും നിശ്ചയിച്ച് എഴുതിവെക്കും എന്നും സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. അതാണ് അല്ലാഹുവിന്റെ ഖളാഅ്, ഖദ്റ് എന്നൊക്കെ പറയുന്ന മുന്‍നിശ്ചയം. ഈ മുന്‍നിശ്ചയത്തില്‍ ചിലപ്പോള്‍ ഒരു അപകടം എഴുതപ്പെട്ടിട്ടുണ്ടാകാം. ഒരു പരാജയം കുറിക്കപ്പെട്ടിട്ടുണ്ടാവാം. ചിലപ്പോള്‍ ഇവന് നരകാവകാശിയാണ് എന്നു തന്നെയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവാം. അങ്ങനെയെങ്കില്‍ പിന്നെ റമസാന്‍ നേടിത്തരുന്ന റഹ്മത്തു കൊണ്ടൂം മഗ്ഫിറത്തുകൊണ്ടുമൊന്നും ഫലമില്ലാതെവരും. അങ്ങനെ വരാതിരിക്കുവാനും പ്രതികൂലമായ തലവര മാറ്റിയെടുക്കുവാനും ഒരുമാര്‍ഗം മാത്രമേയുള്ളൂ. അതു നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അതു പ്രാര്‍ത്ഥനയാണ്. അതിനാല്‍ റഹ്മത്തും മഗ്ഫിറത്തും നേടുന്ന സത്യവിശ്വാസികള്‍ നേരെ പ്രാര്‍ത്ഥനയുടെ ഘട്ടത്തിലേക്കു കടക്കുകയാണ്. റമസാനിലെ അവസാനത്തെ പത്തു നാളുകള്‍ നബി(സ) നിദ്രാവിഹീനനായി മുഴുവന്‍ സമയം ഇഅ്തികാഫിലായി പ്രാര്‍ത്ഥനകളില്‍ കഴിഞ്ഞു കൂടാറാണുണ്ടായിരുന്നത് എന്ന് നബി(സ)യുടെ പ്രിയപത്നി ആയിശ(റ) പറയുന്നുണ്ട് (ബുഖാരി,മുസ്ലിം). ആരാധനകള്‍ക്കായി അര മുറുക്കിയെടുക്കുന്നതോടൊപ്പം സ്വര്‍ഗത്തിലേക്ക് കൂടെ കൊണ്ടുപോകുവാനെന്നോണം വീട്ടുകാരെ കൂടി വിളിച്ചുണര്‍ത്തിതന്നോടൊപ്പം ആരാധനകളില്‍ പങ്കാളികളാക്കുക കൂടി ചെയ്യുമായിരുന്നു അവര്‍ എന്ന് ആയിശ(റ) തുടര്‍ന്നു പറയുന്നുണ്ട്.
അടിമകളുടെ പ്രാര്‍ത്ഥനകളെ പ്രോത്സാഹിപ്പിക്കുവാനെന്നോണം ഈ അവസാന നാളുകളില്‍ അല്ലാഹു രണ്ടു ഔദാര്യങ്ങള്‍ കാണിക്കുന്നുണ്ട്. അവയിലൊന്ന് ലൈലത്തുല്ഖദ്ര് എന്ന അനുഗ്രഹീതമായ രാത്രിയാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ രാത്രിയെക്കുറിച്ച് വിവരിക്കുന്നത് അത് വിശുദ്ധഖുര്ആന് അവതരിക്കുവാന്‍ തുടങ്ങിയ രാവാണ് എന്നും ആ രാവില്‍ ശാന്തിദൂതുമായി പരിശുദ്ധാത്മാവായ ജിബ്രീല്‍ മാലാഖയും കൂട്ടരും പ്രഭാതം വരേക്കും ഇറങ്ങിവന്നു കൊണ്ടേയിരിക്കും എന്നുമാണ്. അതുകൊണ്ട് ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് എന്നും ഖുര്‍ആന്‍ പറയുന്നു. (സൂറത്തുല്‍ഖദ്ര്‍). ഈ രാത്രി ഏതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയില്ല എങ്കിലും തന്റെ ദൂതനായ നബി(സ)യുടെ നാവിലൂടെ അത് റമസാനിലാണ് എന്നും റമസാനില്‍ തന്നെ അവസാനത്തെ പത്തിലാണെന്നും അതില്‍ തന്നെ ഒറ്റ രാവുകളിലൊന്നാണ് എന്നും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇനിയുള്ള എല്ലാ രാവുകളും പ്രാര്‍ഥനകള്‍ക്കായി നീക്കിവെക്കുക എന്നും അങ്ങനെ ചെയ്യുന്നപക്ഷം ഈ അനുഗൃഹീത രാവില്‍ പെടുകതന്നെ ചെയ്യും എന്നും അതുവഴി ആയിരം മാസം കൊണ്ട് നേടിയെടുക്കുവാന്‍ കഴിയാത്ത അത്ര പുണ്യം നേടിയെടുക്കുവാന്‍ കഴിയും എന്നുമാണ് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഈ വിവരണങ്ങളുടെ ഒറ്റഭാഷ്യം. പെരുന്നാള്‍ പുളകങ്ങളുടെ പേരിലോ നീണ്ട വ്രതനാളുകള്‍ ഉണ്ടാക്കിയ ക്ഷീണത്തിന്റെ പേരിലോ ഈ വിഷയത്തില്‍ ഉദാസീനത പുലര്‍ത്തുന്നവര്‍ വലിയ വിഡ്ഢിത്തമാണ് കാണിക്കുന്നതെന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്.
അല്ലെങ്കിലും ലൈലത്തുല്‍ ഖദ്ര് പോലുള്ള സുവര്‍ണ്ണാവസരങ്ങള്‍ നമുക്ക് വളരെ പ്രധാനപ്പെട്ടവയാണ്. നമ്മുടെ ആയുസിന്റെ കുറവ്, നന്മകള് ചെയ്യുന്നതിനു പലപ്പോഴും വിഘാതമാകുന്ന പശ്ചാത്തലങ്ങളുടെ സ്വാധീനം, പിന്നീടു മാത്രം ലഭിക്കുന്ന നന്മ-തിന്മകളുടെ കാര്യത്തിലുള്ള കൂസലില്ലായ്മ തുടങ്ങിയ പ്രകൃതങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇത്തരം സുവര്‍ണ്ണാവസരങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ വിശ്വാസിയുടെ കുറവുകള്‍ പരിഹരിക്കപ്പെടൂ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വര്‍ഷത്തിലൊരു റമസാനും റമസാനിലൊരു ലൈലത്തുല്‍ ഖദ്റും ആഴ്ചയിലൊരു വെള്ളിയാഴ്ചയും തുടങ്ങി പല വിശിഷ്ടമായ അവസരങ്ങളും അല്ലാഹു നമുക്കു തന്നതു തന്നെ ഈ ലക്ഷ്യംവെച്ചു കൊണ്ടായിരിക്കാവുന്നതാണ്. അതിനാല്‍ ലൈലത്തുല്ഖദ്ര് എന്ന സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താതിരുന്നാല്‍ അത് ഒരു ന്യൂനത തന്നെയായി അവശേഷിക്കും.
റമസാനിന്റെ അവസാനഘട്ടത്തെ കൂടുതല്‍ പ്രതീക്ഷാ പൂര്‍ണമാക്കുന്ന മറെറാരു ഘടകം കൂടിയുണ്ട്. അത് പൊതുവെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വിശേഷ അവസരമാണ്. അതാണ് റമസാനിലെ അവസാനത്തെ രാവ്. ഈ രാവില്‍ അല്ലാഹു എല്ലാവര്ക്കും എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കുകയും അവരെ പാപക്കറകളില്‍ നിന്നും കഴുകിയെടുക്കുകയും ചെയ്യും. അബൂഹുറൈറ(റ)യെ തൊട്ട് ഉദ്ധരിക്കുന്ന ഒരുഹദീസില്‍ അല്ലാഹു പരിശുദ്ധ റമസാനില്‍ തന്റെ അടിമകള്‍ക്കായി ചെയ്തുകൊടുക്കുന്ന അഞ്ചു അനുഗ്രഹങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. നോമ്പുകാരന്റെ വായയുടെ ഗന്ധത്തെ കസ്തൂരിയുടെ പരിമളമായി ഗണിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ഇഫ്താര്‍വരേക്കും മലക്കുകള്‍ നോമ്പുകാര്‍ക്കു വേണ്ടി പാപമോചനം തേടും എന്നതാണ്. പിശാചുകളെ ചങ്ങലക്കിടുന്നതും സ്വര്‍ഗം സത്യവിശ്വാസികള്‍ക്കു വേണ്ടി പ്രത്യേകമായി അലങ്കരിക്കുന്നതുമാണ് മൂന്നും നാലും. അഞ്ചാമത്തേതാണ് റമസാനിന്റെ അവസാന രാവ്. ആ രാവില്‍ അല്ലാഹു ചോദിക്കുന്ന എല്ലാവര്ക്കും അവരുടെ പാപങ്ങള്‍ മറന്നും പൊറുത്തും കൊടുക്കും. ഇതുകേട്ട സ്വഹാബിമാരില്‍ ചിലര്‍, അതു ലൈലത്തുല്‍ഖദ്റല്ലേ എന്ന് ആരായുകയുണ്ടായി. അല്ല, അതു പ്രതിഫലം നല്കുന്ന രാവാണ്, പ്രതിഫലം നല്‍കുന്നത് ഏറ്റവും അവസാനമാണല്ലോ എന്നായിരുന്നു നബി(സ)യുടെ മറുപടി. അതിനാല്‍ റമസാനിന്റെ അവസാന പത്തില്‍ ലഭിക്കുന്ന രണ്ട് വിശിഷ്ട അവസരങ്ങളില്‍ രണ്ടാമത്തേതായി ഈ രാവിനെ പരിഗണിക്കാം. ഈ രാവിനു വേണ്ടി പ്രത്യേകം കാത്തുകെട്ടി നില്‍ക്കേണ്ടതുണ്ട്. കാരണം മാസപ്പിറവിയെ ആശ്രയിച്ചുകൂടിയാണല്ലോ റമസാനിന്റെ അവസാന രാവ് ഉണ്ടാവുന്നത്. അത്തരം കാത്തുനില്‍പ്പിന്റെ അവസരങ്ങള്‍ക്കും അതിന്റേതായ സവിശേഷതയുണ്ട്.
അല്ലെങ്കിലും ഓരോ ആരാധനയും ഏററവും നന്നായി അവസാനിക്കണം എന്നത് ഇസ്ലാമിന്റെ ഒരു താല്പര്യമാണ്. അതനുസരിച്ചാണ് അതിന്റെ പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. നബി(സ) ഒരു ദീര്‍ഘമായ ഹദീസിന്റെ അവസാനം പറയുകയുണ്ടായി: ‘നിശ്ചയം കര്‍മ്മങ്ങള്‍ വിലയിരുത്തപ്പെടുക അവയുടെ അന്ത്യഘട്ടം വെച്ചാണ്’ (ബുഖാരി). അവസാനം വരെ അച്ചടക്കത്തോടെ ചെയ്തു തീര്‍ക്കുവാന്‍ കഴിയുക എന്നതുതന്നെ അല്ലാഹു അത് സ്വീകരിക്കുവാന്‍ പോകുന്നു എന്നതിന്റെ ഒരു സൂചനയാണ്. അവസാനം മോശമായാല്‍ പിന്നെ ആദ്യങ്ങള് പരിഗണിക്കപ്പെടുകയേയില്ല. ഒരിക്കല്‍ ഒരു യുദ്ധത്തില്‍ അപാരമായ പാഠവത്തോടെ മുന്നേറുന്ന ഒരു പടയാളി സ്വഹാബിയെ മറ്റുള്ളവര്‍ കാണാനിടയായി. അയാളുടെ നീക്കങ്ങളിലുള്ള സന്തോഷവും അഭിമാനവും ചിലര്‍ നബി(സ)യോട് നേരിട്ടുവന്ന് പുകഴ്ത്തുകയുണ്ടായി. അതുകേട്ട നബി(സ) പറഞ്ഞു:’പക്ഷെ, അയാള്‍ നരകത്തിലാണ്’. നബി(സ)യുടെ ഈ പ്രതികരണം എല്ലാവരെയും വേദനിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. അവരില്‍ ചിലര്‍ അയാളെ ഒന്നു പരിശോധിക്കുവാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴേക്കും അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. അയാളുടെ മൃതശരീരം പരിശോധിക്കുമ്പോള്‍ ഒരു ഗുരുതരമായ കാര്യം മനസ്സിലായി. വെട്ടേററു വീണ അയാള്‍ വേദന സഹിക്കുവാന്‍ കഴിയാതെ സ്വന്തം വാളില്‍ കഴുത്തുവെച്ച് അമര്‍ന്ന് ആത്മഹത്യ ചെയ്തതായിരുന്നു എന്ന്. അപ്പോഴാണ് നബിയുടെ പ്രവചനത്തിന്റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായത്. കര്‍മ്മമല്ല, അതിന്റെ പര്യവസാനമാണ് പരിഗണിക്കപ്പെടുക എന്ന് ഇതു വ്യക്തമാക്കുന്നു.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
‘ഗസ്സ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കണം’; ഇസ്രാഈല്‍ നാടുകടത്തിയ ഗ്രെറ്റ തുന്‍ബെര്‍ഗ് പാരീസിലെത്തി
-
kerala3 days ago
നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവം; ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്