Connect with us

More

‘ഞാന്‍ മേരിക്കുട്ടി’; സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണം

Published

on

ഫസീല മൊയ്തു

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന് ആണധികാര- പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ് രഞ്ജിത്ത് ശങ്കറിന്റെ ‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമ. എക്കാലവും മലയാള സിനിമ കാണിച്ചു തന്ന ചാന്ത്‌പൊട്ട് സ്റ്റൈല്‍ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം ഐഡന്റിറ്റിക്കു വേണ്ടി പൊരുതുന്ന ട്രാന്‍സ്‌ജെന്റര്‍ വുമണിന്റെ കഥ പറയുന്ന സിനിമയാണിത്. ട്രാന്‍സ്‌ജെന്ററായി വേഷമിടുന്ന നടന്‍ ജയസൂര്യക്കൊപ്പം സിനിമയില്‍ നായികയായി ജുവല്‍മേരിയും എത്തുന്നു.

ഐഡന്റിറ്റി നിലനിര്‍ത്താനുള്ള ഓരോ ട്രാന്‍സ്ജന്റുകളുടേയും ജീവിതം അത്യധികം ദുരിതപൂര്‍ണ്ണമാക്കുന്നതും സമൂഹത്തില്‍ അവര്‍ക്ക് സ്വസ്ഥമായ ജീവിതം പ്രയാസകരമാക്കുന്നതും നമ്മളോരോരുത്തരും തന്നെയാണെന്ന് ഒട്ടും മനസ്സിലാവാത്തത് നമുക്ക് തന്നെയാണ്. ഇത് മനസ്സിലാക്കിത്തരാനും അവരെ അടുത്തറിഞ്ഞ് കൂടെ ചേര്‍ക്കാനും ഈ സിനിമ സഹായിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തോടുള്ള അവഗണനയും അവരെ ആക്രമിക്കുന്നതും വിനോദമാണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒരു സമൂഹത്തിലേക്ക് കൃത്യമായ ഐഡന്റിറ്റിയോടെയാണ് ഈ സിനിമ അവതരിപ്പിക്കപ്പെടുന്നത്. ഓരോ സീനിലും അഭിനയ മികവ് പുലര്‍ത്തുന്ന ജയസൂര്യ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ആണ്‍ശരീരത്തില്‍ മെയ് വഴക്കമുള്ള പെണ്‍ശരീരമായി അഭിനയിക്കുമ്പോഴും ജയസൂര്യ അമിതാഭിനയത്തെ തടയിടുന്നുണ്ട്. ഇക്കാലയളവില്‍ മികച്ച സിനിമകളില്‍ വേഷമിട്ട ജയസൂര്യക്ക് ഞാന്‍ മേരിക്കുട്ടിയും ഒരു പൊന്‍തൂവലാകുമെന്ന് ഉറപ്പാണ്.

27 വയസ്സുവരെ ആണായി ജീവിച്ച മേരിക്കുട്ടി 27-ാം വയസ്സില്‍ തന്റെ സ്വത്വം തിരിച്ചറിഞ്ഞ് പെണ്ണായി മാറുന്നതാണ് ചിത്രം പറയുന്ന കഥ. ജീവിക്കാനുള്ള സ്ഥിരതക്കുവേണ്ടി കണ്ടെത്തുന്ന ജോലിയിലേക്കുള്ള വെല്ലുവിളി നിറഞ്ഞ വഴികളാണ് സിനിമയിലെ ഓരോ രംഗവും. എസ്.ഐ പോസ്റ്റിലേക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന നിയമക്കുരുക്കളും പൊലീസ് വിഭാഗത്തിന്റെ ആക്രമണവുമൊക്കെ മേരിക്കുട്ടിയിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്നുപോലും അവഗണന ഏറ്റുവാങ്ങുന്നവരാണ് ട്രാന്‍സ്‌ജെന്ററുകളെന്ന വേദനിപ്പിക്കുന്ന സത്യം ഞാന്‍ മേരിക്കുട്ടിയില്‍ പ്രതിഫലിക്കുന്നു. ഇന്നസെന്റ്, ജുവല്‍മേരി, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്ജ് തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ച്ചവെക്കുന്നു. സംഗീതം കൊണ്ടും ആസ്വാദ്യകരമാവുന്ന സിനിമയുടെ തിരക്കഥയും മെച്ചപ്പെട്ടതാണ്.

തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കുറ്റവാളികളാക്കുന്നത് അവരെ തെറ്റായ വഴികളിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നുമെന്ന യാഥാര്‍ത്ഥ്യം സമൂഹം തിരിച്ചറിയുന്നതോടെ ട്രാന്‍സ്‌ജെന്ററുകള്‍ക്കും സ്വസ്ഥമായ ജീവിതം ഇവിടെ സാധ്യമാകുമെന്ന് തീര്‍ച്ചയാണ്. അതിലേക്കുള്ള സമൂഹത്തിനുള്ള ഒരു ബോധവല്‍ക്കരണമായാണ് ‘ഞാന്‍ മേരിക്കുട്ടി’ അനുഭവപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

Trending