Connect with us

More

പൊതുമാപ്പിന് ഇനി 12 ദിവസം കൂടി; കര്‍ശന പരിശോധന

Published

on

• പൊതുമാപ്പ് തേടി കൂടുതല്‍ അനധികൃത താമസക്കാര്‍

• ഡിസംബര്‍ ഒന്നിന് അവസാനിക്കും

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ 12 ദിവസം മാത്രം ബാക്കിയിരിക്കെ കൂടുതല്‍ അനധികൃത താമസക്കാര്‍ നിയമ വിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ എംബസികളിലും ഖത്തര്‍ സര്‍ക്കാരിന്റെ സര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലും നൂറുകണക്കിന് അനധികൃത താമസക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തിയതായി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പൊതുമാപ്പ് കാലാവധി അവസാനിക്കാനായതോടെ അധികൃതര്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയാണ് നടന്നത്. നിയമാനുസൃതമായ ഐഡികാര്‍ഡ് കൈവശമില്ലാത്തവരെയെല്ലാം പൊലീസ് വ്യക്തമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് വിട്ടയച്ചത്. പൊതുമാപ്പ് ആനുകൂല്യം നല്‍കിയിട്ടും ഇത് ഉപയോഗപ്പെടുത്താത്ത അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ കാലാവധിയിലാണ് ഗവണ്‍മെന്റ് അനുവദിച്ച് നല്‍കിയത്. ഡിസംബര്‍ ഒന്നിനാണ് ഇത് അവസാനിക്കുന്നത്. കാലാവധി നീട്ടാനുള്ള ഒരു സൂചനയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ച്ച് ആന്റ് ഫോളോഅപ് ഡിപ്പാര്‍ട്ടിമെന്റില്‍ നൂറു കണക്കിന് ആളുകളാണ് പാസ്‌പോര്‍ട്ടുകളും രേഖകളുമായി തങ്ങളുടെ യാത്രാനുമതിക്കായി കാത്തിരുന്നത്. രജിസ്‌ട്രേഷന് വളെര കുറഞ്ഞ സമയമേ എടുക്കുന്നുള്ളൂവെന്നും നടപടിക്രമങ്ങള്‍ എളുപ്പമാണെന്നും ഉദ്യോസ്ഥര്‍ സൗമ്യമായാണ് പ്രവാസികള്‍ക്ക് സേവനം നല്‍കുന്നതെന്നും നേപ്പാളി സ്വദേശി പറഞ്ഞു. രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരായ തങ്ങളുടെ പൗരന്‍മാരോടെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികള്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആനുകൂല്യം നേടുന്നത് അവസാന ദിവസങ്ങളിലേക്ക് നീക്കുന്നത് പ്രയാസകരമാകുമെന്നും എല്ലാ രേഖകളും ശരിയാകുന്നതിന് മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്നത് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അവസാന ദിവസങ്ങളിലേക്ക് തിരക്കിന് കാത്തുനില്‍ക്കാതെ പെട്ടന്ന് തന്നെ ഒട്ട്്പാസ് കരസ്ഥമാക്കണമെന്നാണ് തങ്ങള്‍ നിരന്തരമായി പൗരന്‍മാരോട് ആവശ്യപ്പെട്ടു വരുന്നതെന്നും നേപ്പാള്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ മണി രത്‌ന ശര്‍മ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ആളുകളാണ് രേഖകള്‍ക്കായി എംബസിയിലെത്തുന്നതെന്നും വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

Trending