Connect with us

Culture

വേഗതയായിരുന്നു മാറ്റം

Published

on

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


ബ്രസീലിനെ തോല്‍പ്പിക്കാന്‍ എന്താണ് മാര്‍ഗ്ഗം… ബെല്‍ജിയം ടീം ക്യാമ്പിലെ എല്ലാവരും ഒറ്റയടിക്ക് പറഞ്ഞു- വേഗനീക്കങ്ങള്‍. മുന്‍നിരക്കാര്‍ മാത്രമാവരുത് വേഗനീക്കങ്ങളിലെ പങ്കാളികള്‍. എല്ലാവര്‍ക്കും ആ ജോലിയില്‍ പങ്കാളികളാവാമെന്ന് ടീം യോഗത്തില്‍ പറഞ്ഞത് തിയറി ഹെന്‍ട്രിയെന്ന പഴയ ഫ്രഞ്ചുകാരന്‍. അദ്ദേഹമിപ്പോള്‍ ടീമിന്റെ ഗോളടി കോച്ചാണല്ലോ…വേഗതയില്‍ മാത്രമേ ബ്രസീലിനെ നിയന്ത്രിക്കാനാവു എന്ന സൂത്രവാക്യത്തിന്റെ പ്രായോഗികവല്‍ക്കരണമായിരുന്നു കസാനില്‍ കണ്ടത്. എന്തായിരുന്നു അതിനുളള ടിറ്റേയുടെ മറുമരുന്ന്- പതുക്കെ തിരിച്ചടിക്കുക. ഈ തന്ത്രവും ഫലപ്രദമായേനേ-പക്ഷേ ടീമിന് തെല്ലും ഭാഗ്യമുണ്ടായിരുന്നില്ല. അങ്ങനെ ലാറ്റിനമേരിക്കയുടെ കഥ ഇരുപത്തിയൊന്നാമത് ലോകകപ്പില്‍ അവസാനിച്ചിരിക്കുന്നു. ഇനി എല്ലാം യൂറോപ്പ് മയമാണ്.

നാല് വര്‍ഷം മുമ്പ് ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിക്ക് മുന്നില്‍ പ്രതിരോധം തകര്‍ന്ന് ഏഴ് ഗോള്‍ വാങ്ങിയത് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരിയുടെ ടീമായിരുന്നു. ആ മല്‍സരത്തില്‍ ജര്‍മനിയുടെ പരിശീലകനായ ജോക്കിം ലോ പ്രയോഗിച്ച തന്ത്രം ഇതായിരുന്നില്ലേ…? ബ്രസീലിനെ വേഗതയില്‍ പേടിപ്പിക്കുക. ഒന്നോ രണ്ടോ ഗോള്‍ നേടുക. ആ തന്ത്രത്തില്‍ ബ്രസീല്‍ പേടിച്ചു. പേടിച്ച് കളിക്കുന്ന ബ്രസീല്‍ എന്നും ദുരന്തമാണ്. കസാനിലും സംഭവിച്ചത് അത് തന്നെ. പ്രതിയോഗികളെ ബഹുമാനിക്കുന്നവരാണ് ബ്രസീല്‍. പക്ഷേ ഭയപ്പെടുന്നവരല്ല. ഒന്നും രണ്ടും മൂന്നും തവണ ലുക്കാക്കുവും ഹസാര്‍ഡും ഡി ബ്രുയനും കുതിച്ച് കയറിയപ്പോള്‍ ബ്രസീല്‍ ഡിഫന്‍സ് പൊട്ടി. ഗോള്‍ക്കീപ്പര്‍ അലിസണ്‍ പരിഭ്രമിച്ചു. അങ്ങനെ വന്ന പേടിയെ അകറ്റാന്‍ പിന്നിടൊരിക്കലും കഴിഞ്ഞില്ല. രണ്ട് ഗോളിന് ലീഡ് നേടിയിട്ടും ബെല്‍ജിയം ആക്രമണം അവസാനിപ്പിച്ചില്ല. പ്രതിരോധത്തിന്റെ ബോറന്‍ വഴിയിലേക്കും പോയില്ല.

ബെല്‍ജിയത്തിന്റെ വിജയരഹസ്യമെന്നത് വേഗത തന്നെയാണ്. ലുക്കാക്കുവിനെ പോലെ ആജാനബാഹിവായ ഒരാളെ പിടിച്ചുകെട്ടുക ഏത് ഡിഫന്‍സിനും തലവേദനയാണ്. നായകന്‍ ഈഡന്‍ ഹസാര്‍ഡ് തളരുന്നില്ല-ഒരേ വേഗതയില്‍ പറക്കുന്നു. മധ്യനിരയില്‍ ഡി ബ്രുയന്‍ ഈ രണ്ട് പേര്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കുന്നു. ഈ മൂന്ന് പേരുമാണ് ടീമിന്റെ വിലാസക്കാര്‍. ഇവര്‍ മൂന്ന് പേരും ഒരു പോലെ ഫോമിലെത്തിയപ്പോള്‍ പേടി അകറ്റാനുള്ള സമയം ബ്രസീലിന് ലഭിച്ചില്ല. വിജയങ്ങളുടെ രസതന്ത്രമറിയുന്നയാളാണ് ടിറ്റേ. അദ്ദേഹം പോലും പരിഭ്രമിച്ചെങ്കില്‍ പിന്നെ നെയ്മറെ പഴി പറയാന്‍ കഴിയില്ലല്ലോ… മാര്‍സിലോ തിരിച്ചുവന്നത് മുന്‍നിരയെ ഉണര്‍ത്തി. പക്ഷേ പൗലിഞ്ഞോ മധ്യനിരയില്‍ താളം കണ്ടെത്തിയില്ല. പിന്‍നിരയില്‍ കാസിമിറോയുടെ ആ കഠിന ഹൃദയവുമുണ്ടയിരുന്നില്ലല്ലോ…

ഫ്രാന്‍സിനെതിരെ ഉറുഗ്വേ തീര്‍ത്തും നിഷ്പ്രഭമാവാന്‍ കാരണം എഡ്ഗാര്‍ കവാനിയുടെ അഭാവം തന്നെ. ലൂയിസ് സുവാരസിന് ശക്തമായ പിന്തുണ നല്‍കുന്ന സഹ സ്‌ട്രൈക്കറാണ് കവാനി. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ രണ്ട് സുന്ദര ഗോളുകള്‍ അദ്ദേഹം നേടിയിരുന്നല്ലോ.. ആ മല്‍സരത്തിനിടെ സംഭവിച്ച പരുക്കില്‍ നിര്‍ണായകമായ ക്വാര്‍ട്ടര്‍ നഷ്ടമായതോടെ തന്നെ ടീമിന്റെ പകുതി ജീവന്‍ പോയിരുന്നു. പിന്നെ മുസലേരയിലെ ഗോള്‍ക്കീപ്പറില്‍ ഒരിക്കലും കാണാത്ത പിഴവുകളും സംഭവിച്ചു. ലോകകപ്പിലെ ഉന്നത നിലവാരമുളള ഗോള്‍ക്കീപ്പറായിരുന്നു മുസലേര. ഒരു ഗോള്‍ പോലും നാല് മല്‍സരങ്ങളില്‍ വഴങ്ങിയിരുന്നില്ല. ആ മുസലേരയാണ് അന്റോണിയോ ഗ്രിസ്മാന്റെ ലോംഗ് റേഞ്ചറില്‍ പരിഭ്രമിച്ചത്. പന്ത് തട്ടിത്തെറിപ്പിക്കുന്നതിനിടെ കൈകളില്‍ തട്ടി സ്വന്തം വലയില്‍ തന്നെ കയറിയ അപൂര്‍വ്വ കാഴ്ച്ച.

ഫ്രാന്‍സ് പക്ഷേ ധാരാളം നാടകങ്ങള്‍ നടത്തി ടീമിനോടുണ്ടായിരുന്നു സ്‌നേഹം ഇല്ലാതാക്കി. വിശിഷ്യാ-കൈലിയന്‍ എംബാപ്പെ. വെറുതെ ഡൈവിംഗ് നടത്തി മഞ്ഞക്കാര്‍ഡ് വാങ്ങി പത്താം നമ്പറുകാരന്‍. പോള്‍ പോഗ്ബയും വെറുതെ വഴക്കിനായി കളിച്ചത് പോലെ തോന്നി. ഇത്തരത്തിലുള്ള പെരുമാറ്റൊമൊന്നും കോച്ച് ദെഷാംപ്‌സ് അനുവദിക്കരുത്. ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡിനെ നോക്കുക. എത്ര തവ അദ്ദേഹം ഫൗള്‍ ചെയ്‌പ്പെട്ടു. ഒരഭിനയവും നടത്തിയില്ലല്ലോ…കാര്‍ഡുകളുടെ വില ഇപ്പോഴറിയില്ല. അടുത്ത മല്‍സരം സെമിയാണ്. അവിടെയു കാര്‍ഡ് കിട്ടിയാല്‍ പിന്നെ ഫൈനല്‍ പോലും നഷ്ടമാവുന്ന അവസ്ഥ സംജാതമാവും.

എന്തായാലും അര്‍ജന്റീനിയന്‍ ഫാന്‍സ് വളരെ ഹാപ്പിയാണ്. ബ്രസീല്‍ തോറ്റതില്‍ ബെല്‍ജിയക്കാരേക്കാള്‍ ഇവിടെ ആഘോഷം അര്‍ജന്റീനക്കാരുടെ വകയാണ്. നാട്ടിലും അതിന് മാറ്റമുണ്ടാവില്ലല്ലോ.. പക്ഷേ മഞ്ഞപ്പടയും പുറത്തായതോടെ ലോകകപ്പിന്റെ ഗ്ലാമര്‍ മങ്ങുകയാണ്.
ഇന്നത്ത ആദ്യ മല്‍സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ടിനാണ് സാധ്യത. പക്ഷേ സ്വീഡന്റെ സംഘബലത്തെ ഗൗരവതരത്തില്‍ ഇംഗ്ലണ്ട് മാനിക്കാത്തപക്ഷം ദുരന്തവും സംഭവിക്കാം. പക്ഷേ റഷ്യക്കാര്‍ കാത്തിരിക്കുന്നത് അവരുടെ ടീമിന്റെ മല്‍സരത്തിനെയാണ്. ക്രൊയേഷ്യയാണ് പ്രതിയോഗികള്‍. റഷ്യന്‍ ആവേശമാണിവിടെയെങ്ങും. അവരുടെ പതാകകളും തൊപ്പികളും ടാറ്റുകളും മഫ്‌ളോറുകളുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപ്പോവുന്നത്. ജയിച്ചാല്‍ രാജ്യം ഇന്നുറങ്ങില്ല. തോറ്റാലോ-പബ്ബുകളിലെ തിരക്ക് ഇരട്ടിയാവും.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending