Culture
ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല: തുര്‍ക്കി പ്രസിഡണ്ട് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂദ് ഓസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ച തീരുമാനത്തില്‍ പ്രതികരിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയിബ് ഉര്‍ദുഗാന്‍ രംഗത്ത്. ഓസിലിനെതിരായ വംശീയ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ല, ജര്‍മന്‍ ദേശീയ ടീമിനായി വിയര്‍പ്പൊഴുക്കിയ ഒരാളാണ് ഓസില്‍ ഉര്‍ദുഗാന്‍ പ്രതികരിച്ചു.
ഓസിലിനെതിരായ വംശീയ മനോഭാവം അംഗീകരിക്കാന്‍ കഴിയില്ല. ജര്‍മ്മന്‍ ദേശീയ ടീമിന്റെ വിജയത്തിന് വേണ്ടി വിയര്‍പ്പൊഴുക്കിയ ഒരു താരത്തോടാണ് ഈ വംശീയത. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. തിങ്കാളാഴ്ച ഓസിലിനോട് സംസാരിച്ചു. സംഭാഷണത്തില്‍
ഓസിലിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്നേഹിയാണെന്നാണ്, ഉര്‍ദുഗാന്‍ പറഞ്ഞു.
തിങ്കഴാഴ്ച നടത്തിയ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ തനിക്കു നേരെ വംശീയാക്രമണം നടക്കുന്നുവെന്നും റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും ഓസില്‍ വ്യക്തമായിരുന്നു. അതേസമയം ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും രാജി വെച്ചതിന്് പിന്നാലെ തുര്‍ക്കി ഫുട്ബോള്‍ ഫെഡറേഷന്‍ ഓസിലിനും കുടുംബത്തിനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സെനല്ലിനായി കളിക്കുന്ന ഓസില്‍ ലണ്ടനില്‍ വെച്ച് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്. ജര്‍മനിയുടെ തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ഗുഡോഗണും ഓസിലിനൊപ്പം ഉര്‍ദുഗാനെ സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കി വംശജരായ ഇരുവരും തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാനെ സഹായിക്കാന്‍ വേണ്ടിയാണെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഉര്‍ദുഗാനുമായി സന്ദര്‍ശനം നടത്തിയതും ഫോട്ടോക്ക് പോസ് ചെയ്തതിനും പിന്നില്‍ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും ഇല്ലെന്നും തന്റെ കുടുംബത്തിന്റെ രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരാളോടുള ബഹുമാനമാണെന്നും താനൊരു കളിക്കാരന്‍ മാത്രമാണെന്നും ഓസില്‍ അന്ന് വ്യക്തമാക്കിയിരുന്നു.
ജര്‍മനിയില്‍ റഷ്യന്‍ ലോകകപ്പിന് മുമ്പുള്ള സൗഹൃദ സന്നാഹമത്സരങ്ങളില്‍ കളിക്കുമ്പോള്‍ തന്നെ ജര്‍മനി ആരാധകര്‍ ഗുഡോഗണിനെതിരെ കൂവിയിരുന്നു. സഊദി അറേബ്യക്കെതിരായ മത്സരത്തില്‍ പന്ത് ലഭിക്കുമ്പോള്‍ എല്ലാം ഗുഡോഗണ നെതിരെ ആരാധകര്‍ കൂവി. മത്സര ശേഷം ജോക്വിം ലോ സ്വന്തം കളിക്കാരനെതിരെ കൂവുന്നത് ടീമിന് മോശമായ രീതിയില്‍ ബാധിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം ഓസിലും ഗുഡോഗണും ഉര്‍ദുഗാനെ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും ലോ അന്ന് പറഞ്ഞിരുന്നു.
ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയോട് രണ്ടു ഗോളിന് തോറ്റാണ് നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ജര്‍മനി റഷ്യന്‍ ലോകകപ്പില്‍ നിന്നും പുറത്താവുന്നത്.
.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala5 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala23 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india3 days ago
ഓപ്പറേഷന് സിന്ദൂറിനിടെ സൈനിക നീക്കത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയ ചാരന് അറസ്റ്റില്‍
-
kerala3 days ago
കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്
-
kerala2 days ago
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
-
india2 days ago
വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു